• Logo

Allied Publications

Europe
അയർലൻഡിൽ പ്രതിഷേധക്കാർ അഴിഞ്ഞാടി; പോലീസ് വാഹനങ്ങളടക്കം അഗ്നിക്കിരയാക്കി
Share
ഡബ്ലിൻ: ഡബ്ലിനിൽ കത്തിയാക്രമണത്തിന് തുടർച്ചയായി നടന്ന പ്രതിഷേധം അക്രമാസക്തമായി. തീവ്രവലത് പക്ഷക്കാർ കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ഡബ്ലിൻ സിറ്റി സെന്‍ററിൽ പ്രതിഷേധമാരംഭിച്ചത്.

തുടർന്ന് വ്യാഴാഴ്ച രാത്രിയോടെ പോലീസ് വാഹനങ്ങളടക്കം അഗ്നിക്കിരയാക്കി. പൊതുഗതാഗത വാഹനങ്ങൾ തല്ലിത്തകർക്കുകയും തുടർന്ന് കത്തിക്കുകയുമായിരുന്നു.

നഗരത്തിൽ പ്രതിഷേധം നടക്കുന്നയിടത്തേക്ക് വന്ന ഡബ്ലിൻ ബസുകളും ലുവാസ് ട്രെയിനും പോലീസ് കാറുകളുമാണ് തീവച്ചു നശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു 34 പേരെ പോലീസ് അറസ്റ്റു ചെയ്തു.

ഇവർ നഗരത്തിലെ ഒട്ടേറെ കടകൾ കൊള്ളയടിക്കുകയും ചെയ്തു. തലസ്ഥാന നഗരമായ ഡബ്ലിനിലെ തിരക്കേറിയ പാരനൽ സ്ക്വയറിൽ ഐറിഷ് സ്കൂളിന് മുൻപിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് കത്തിയാക്രമണം ഉണ്ടായത്‌.

അൾജീരിയ വംശജനാണ് അക്രമി. ഐറിഷ് പൗരത്വമുള്ള ഇയാൾ കഴിഞ്ഞ 20 വർഷമായി അയർലൻഡിൽ താമസിച്ചു വരികയാണ്. ആക്രമണത്തിൽ അഞ്ച് വയസുള്ള മൂന്നു സ്കൂൾ വിദ്യാർഥികൾക്കും ഒരു ജീവനക്കാരിക്കുമാണ് കുത്തേറ്റത്.

ഇവരിൽ ഒരു സ്കൂൾ വിദ്യാർഥിയുടെയും ജീവനക്കാരിയുടെയും നില ഗുരുതരമാണ്. ആക്രമിക്കും പരിക്കേറ്റിരുന്നു.

സംഭവസ്ഥലത്തുണ്ടായിരുന്ന ഫുഡ് ഡെലിവറി ഡ്രൈവറാണ് തന്‍റെ ഹെൽമെറ്റ്‌ കൊണ്ട് അക്രമിയെ തലയ്ക്കടിച്ചു വീഴ്ത്തിയത്. തുടർന്ന് പരിസരത്തുള്ളവർ ഓടിയെത്തി അക്രമിയെ കീഴ്പെടുത്തി.

ഡെലിവറി ഡ്രൈവറുടെ സമയോചിത ഇടപെടൽ ഉണ്ടായത് മൂലമാണ് കൂടുതൽ കുട്ടികൾ കുത്തേൽക്കുന്നതിൽ നിന്നും രക്ഷപെട്ടു. കത്തിയാക്രമണവും തുടർന്നുള്ള അക്രമത്തെപ്പറ്റിയും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.
യുകെയിൽ കൗൺസിലറായി രണ്ടാം വട്ടവും മല‍യാളി.
ലണ്ടൻ: യുകെയിലെ പ്രാദേശിക കൗൺസിൽ തെരഞ്ഞെടുപ്പിൽ മലയാളിയായ സജീഷ് ടോമിന് ഇക്കു
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മതാധ്യാപക ദിനം നടത്തി.
കൊവെൻട്രി : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാർഷിക ഒത്തുചേരൽ കൊവെൻട്രിയിൽ നടത്തപ്പെട്
യുകെയുടെ മലയാറ്റൂർ തിരുനാളിന് ജൂൺ 30ന് കൊടിയേറും; പ്രധാന തിരുനാൾ ജൂലൈ ഏഴിന്.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതികേട്ട മാഞ്ചസ്റ്റർ വീണ്ടും തിരുനാൾ ആഘോഷലഹരിയിലേക്ക്.