• Logo

Allied Publications

Europe
യുക്മ ദേശീയ കലാമേള: സമ്മാന വിതരണം ശനിയാഴ്ച, തോമസ് ചാഴികാടൻ മുഖ്യാതിഥി
Share
ചെൽടൺഹാം: ക്ലീവ് സ്കൂളിലെ ഇന്നസെന്‍റ് നഗറിൽ വച്ച് നടന്ന 14ാമത് യുക്മ ദേശീയ കലാമേളയിലെ വിജയികൾക്കുള്ള സമ്മാനദാനം ഈ മാസം 25 ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് കവൻട്രിയിലെ പോട്ടേഴ്‌സ് ഗ്രീനിലുള്ള കാർഡിനൽ വൈസ്മാൻ സ്കൂളിലെ വേദിയിൽ വച്ച് നടത്തും.

കോട്ടയം എംപി തോമസ് ചാഴികാടൻ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ യുക്മ പ്രസിഡന്‍റ് ഡോ. ബിജു പെരിങ്ങത്തറ അധ്യക്ഷത വഹിക്കും. ആദ്യമാണ് യുക്മ കലാമേളയുടെ സമ്മാനദാനം മറ്റൊരു ദിവസം സംഘടിപ്പിക്കുന്നത്.

കലാമേള ദിവസം സമ്മാനദാനം പൂർത്തിയാക്കാൻ സാധിക്കാതെ വന്നതിനാൽ ഈ മാസം തന്നെ മറ്റൊരു വേദി കണ്ടെത്തി സമ്മാനദാനം പൂർത്തിയാക്കാൻ യുക്മ ദേശീയ സമിതി തീരുമാനിച്ചതിനെ തുടർന്നാണ് ശനിയാഴ്ച ഇത്തരത്തിലൊരു ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

തോമസ് ചാഴികാടൻ എംപി‌‌യെ യുക്മയുടെ ആദരവ് വേദിയിൽ വച്ച് നൽകും. കലാമേള വേദിയിൽ വച്ച് വിതരണം ചെയ്യാൻ സാധിക്കാതിരുന്ന ഇനങ്ങളിലെ സമ്മാനങ്ങളും ഓരോ ഗ്രൂപ്പിലെയും വ്യക്തിഗത ചാമ്പ്യൻമാർ, ഭാഷാകേസരി, നാട്യമയൂരം, കലാപ്രതിഭ, കലാതിലകം, ചാമ്പ്യൻ അസോസിയേഷൻ, റണ്ണേഴ്സ്അപ്പ് അസോസിയേഷൻ, ചാമ്പ്യൻ റീജിയൻ, റണ്ണേഴ്സ്അപ്പ് റീജിയൻ എന്നിവർക്കുള്ള സമ്മാനങ്ങളുമാണ് വിതരണം ചെയ്യുക.

178 പോയിന്‍റുമായി മിഡ്‌ലാൻഡ്സ് റീജിയൻ കിരീടം നിലനിർത്തിയപ്പോൾ 148 പോയിന്‍റ് നേടി യോർക്ക്ഷയർ ആൻഡ് ഹംബർ റീജിയൻ രണ്ടാം സ്ഥാനവും 88 പോയിന്‍റോടെ സൌത്ത് വെസ്റ്റ്‌ റീജിയൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

85 പോയിന്‍റോടെ ബർമിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി ചാമ്പ്യൻ അസോസിയേഷൻ സ്ഥാനം കരസ്ഥമാക്കിയപ്പോൾ 72 പോയിന്‍റുമായി ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷൻ രണ്ടാം സ്ഥാനവും 71 പോയിന്‍റോടെ ഈസ്റ്റ് യോർക്ക്ഷയർ കൾച്ചറൽ ഓർഗനൈസേഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ലൂട്ടൻ കേരളൈറ്റ്സ് അസോസിയേഷനിലെ ടോണി അലോഷ്യസ് കലാപ്രതിഭ പട്ടം കരസ്ഥമാക്കിയപ്പോൾ വാർവ്വിക് ആൻഡ് ലമിംഗ്ടൺ അസോസിയേഷനിലെ അമേയ കൃഷ്ണ നിധീഷ് കലാതിലക പട്ടം നേടി.

ഈസ്റ്റ് യോർക്ക്ഷയർ കൾച്ചറൽ ഓർഗനൈസേഷനിൽ നിന്നുള്ള ഇവ മരിയ കുര്യാക്കോസ് നാട്യമയൂര പട്ടത്തിന് അർഹയായപ്പോൾ ഭാഷാകേസരി പട്ടത്തിന് അർഹയായത് ബർമിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയിലെ സൈറ മരിയ ജിജോയാണ്.

ഗ്രൂപ്പ് ചാമ്പ്യൻമാരായി കിഡ്സ് വിഭാഗത്തിൽ വാർവ്വിക് ആൻഡ് ലമിംഗ്ടൺ അസോസിയേഷനിലെ അമേയ കൃഷ്ണ നിധീഷ്, സബ് ജൂണിയർ വിഭാഗത്തിൽ ബിസിഎംസിയുടെ കൃഷ്ണരാഗ് പ്രവീൺ ശേഖർ, ജൂണിയർ വിഭാഗത്തിൽ ഇവെെസിഒയുടെ ഇവ മരിയ കുര്യാക്കോസ്, സീനിയർ വിഭാഗത്തിൽ ലൂക്കയിലെ ടോണി അലോഷ്യസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

കലാമേള വേദിയിൽ വിതരണം ചെയ്ത ട്രോഫികളും സർട്ടിഫിക്കറ്റുകളും ഈ വേദിയിൽ നിന്നും വീണ്ടും ഏറ്റ് വാങ്ങണമെന്ന് ആഗ്രഹമുള്ളവർക്ക് അതിനുള്ള അവസരം ഒരുക്കുന്നതാണെന്ന് യുക്മ ദേശീയ സമിതി അറിയിച്ചു. ഇതിനായി ലഭിച്ച ട്രോഫികളും സർട്ടിഫിക്കറ്റുകളും വിജയികൾ തിരികെ കൊണ്ട് വരേണ്ടതാണ്.

യുക്‌മ ദേശീയ കലാമേളയുടെ സമ്മാനദാന ചടങ്ങിലേക്ക് വിജയികളോടൊപ്പം മുഴുവൻ കലാസ്നേഹികളെയും സ്വാഗതം ചെയ്യുന്നതായി യുക്മ പ്രസിഡന്‍റ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, കലാമേള കോഓർഡിനേറ്റർ ജയകുമാർ നായർ എന്നിവർ അറിയിച്ചു.

സമ്മാനദാനം നടത്തുന്ന വേദിയുടെ വിലാസം: Cardinal Wiseman School, Potters Green, Coventry, CV2 2AJ.

കേരള അസോസിയേഷന്‍ ഓഫ് പോളണ്ടിന്‍റെ ഓണാഘോഷം ക്രാക്കോവില്‍ സെപ്റ്റംബർ 8ന്.
ക്രാക്കോവ് : കേരള അസോസിയേഷന്‍ ഓഫ് പോളണ്ട് (KAP) ക്രാക്കോവ് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക ഓണാഘോഷം ഈ മാസം 8 ന്
ലണ്ടൻ മലയാള സാഹിത്യവേദിക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു.
ലണ്ടൻ : യുകെയിലെ പ്രമുഖ കലാ സാഹിത്യ സംഘടനയായ ലണ്ടൻ മലയാള സാഹിത്യവേദിക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു.
കൈരളി യുകെ നഴ്സിംഗ് ബിരുദധാരികൾക്കുള്ള സൗജന്യ ഇംഗ്ലീഷ് ഭാഷ പരിശീലനം സെപ്റ്റംബർ 16 മുതൽ.
ലണ്ടൻ: യുകെയിൽ കെയർ അസിസ്റ്റന്‍റായി പ്രവർത്തിക്കുന്ന നഴ്സിംഗ് ബിരുദധാരികൾക്ക് NMC രജിസ്ട്രേഷൻ ലഭിക്കുവാൻ ആവശ്യമായ O
മൊർട്ടെസയ്ക്ക് സുഖമായി ഉറങ്ങാം; സ്പെഷ്യൽ കിടക്ക നൽകി പാരാലിന്പിക്സ് കമ്മിറ്റി.
പാരീസ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തയാളും ഏറ്റവും ഉയരമുള്ള പാരാലിന്പിക്സ് താരമായ ഇറാനിയൻ സിറ്റി വോളിബോൾ ത
ദ്രോഗ്ഡയിൽ "പൂരം 2025': ലോഗോ പ്രകാശനം നടന്നു.
ദ്രോഗ്ഡ: ദ്രോഗ്ഡയുടെ ഓണാഘോഷത്തിൽ നിറഞ്ഞ സദസിനെ സാക്ഷിയാക്കി ഡ്യൂ ഡ്രോപ്പ്സിന്‍റെ മേളപെരുക്കത്തിന്‍റെ അകമ്പടിയോടെ "ടില