• Logo

Allied Publications

Europe
യുക്മ ദേശീയ കലാമേള: സമ്മാന വിതരണം ശനിയാഴ്ച, തോമസ് ചാഴികാടൻ മുഖ്യാതിഥി
Share
ചെൽടൺഹാം: ക്ലീവ് സ്കൂളിലെ ഇന്നസെന്‍റ് നഗറിൽ വച്ച് നടന്ന 14ാമത് യുക്മ ദേശീയ കലാമേളയിലെ വിജയികൾക്കുള്ള സമ്മാനദാനം ഈ മാസം 25 ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് കവൻട്രിയിലെ പോട്ടേഴ്‌സ് ഗ്രീനിലുള്ള കാർഡിനൽ വൈസ്മാൻ സ്കൂളിലെ വേദിയിൽ വച്ച് നടത്തും.

കോട്ടയം എംപി തോമസ് ചാഴികാടൻ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ യുക്മ പ്രസിഡന്‍റ് ഡോ. ബിജു പെരിങ്ങത്തറ അധ്യക്ഷത വഹിക്കും. ആദ്യമാണ് യുക്മ കലാമേളയുടെ സമ്മാനദാനം മറ്റൊരു ദിവസം സംഘടിപ്പിക്കുന്നത്.

കലാമേള ദിവസം സമ്മാനദാനം പൂർത്തിയാക്കാൻ സാധിക്കാതെ വന്നതിനാൽ ഈ മാസം തന്നെ മറ്റൊരു വേദി കണ്ടെത്തി സമ്മാനദാനം പൂർത്തിയാക്കാൻ യുക്മ ദേശീയ സമിതി തീരുമാനിച്ചതിനെ തുടർന്നാണ് ശനിയാഴ്ച ഇത്തരത്തിലൊരു ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

തോമസ് ചാഴികാടൻ എംപി‌‌യെ യുക്മയുടെ ആദരവ് വേദിയിൽ വച്ച് നൽകും. കലാമേള വേദിയിൽ വച്ച് വിതരണം ചെയ്യാൻ സാധിക്കാതിരുന്ന ഇനങ്ങളിലെ സമ്മാനങ്ങളും ഓരോ ഗ്രൂപ്പിലെയും വ്യക്തിഗത ചാമ്പ്യൻമാർ, ഭാഷാകേസരി, നാട്യമയൂരം, കലാപ്രതിഭ, കലാതിലകം, ചാമ്പ്യൻ അസോസിയേഷൻ, റണ്ണേഴ്സ്അപ്പ് അസോസിയേഷൻ, ചാമ്പ്യൻ റീജിയൻ, റണ്ണേഴ്സ്അപ്പ് റീജിയൻ എന്നിവർക്കുള്ള സമ്മാനങ്ങളുമാണ് വിതരണം ചെയ്യുക.

178 പോയിന്‍റുമായി മിഡ്‌ലാൻഡ്സ് റീജിയൻ കിരീടം നിലനിർത്തിയപ്പോൾ 148 പോയിന്‍റ് നേടി യോർക്ക്ഷയർ ആൻഡ് ഹംബർ റീജിയൻ രണ്ടാം സ്ഥാനവും 88 പോയിന്‍റോടെ സൌത്ത് വെസ്റ്റ്‌ റീജിയൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

85 പോയിന്‍റോടെ ബർമിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി ചാമ്പ്യൻ അസോസിയേഷൻ സ്ഥാനം കരസ്ഥമാക്കിയപ്പോൾ 72 പോയിന്‍റുമായി ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷൻ രണ്ടാം സ്ഥാനവും 71 പോയിന്‍റോടെ ഈസ്റ്റ് യോർക്ക്ഷയർ കൾച്ചറൽ ഓർഗനൈസേഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ലൂട്ടൻ കേരളൈറ്റ്സ് അസോസിയേഷനിലെ ടോണി അലോഷ്യസ് കലാപ്രതിഭ പട്ടം കരസ്ഥമാക്കിയപ്പോൾ വാർവ്വിക് ആൻഡ് ലമിംഗ്ടൺ അസോസിയേഷനിലെ അമേയ കൃഷ്ണ നിധീഷ് കലാതിലക പട്ടം നേടി.

ഈസ്റ്റ് യോർക്ക്ഷയർ കൾച്ചറൽ ഓർഗനൈസേഷനിൽ നിന്നുള്ള ഇവ മരിയ കുര്യാക്കോസ് നാട്യമയൂര പട്ടത്തിന് അർഹയായപ്പോൾ ഭാഷാകേസരി പട്ടത്തിന് അർഹയായത് ബർമിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയിലെ സൈറ മരിയ ജിജോയാണ്.

ഗ്രൂപ്പ് ചാമ്പ്യൻമാരായി കിഡ്സ് വിഭാഗത്തിൽ വാർവ്വിക് ആൻഡ് ലമിംഗ്ടൺ അസോസിയേഷനിലെ അമേയ കൃഷ്ണ നിധീഷ്, സബ് ജൂണിയർ വിഭാഗത്തിൽ ബിസിഎംസിയുടെ കൃഷ്ണരാഗ് പ്രവീൺ ശേഖർ, ജൂണിയർ വിഭാഗത്തിൽ ഇവെെസിഒയുടെ ഇവ മരിയ കുര്യാക്കോസ്, സീനിയർ വിഭാഗത്തിൽ ലൂക്കയിലെ ടോണി അലോഷ്യസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

കലാമേള വേദിയിൽ വിതരണം ചെയ്ത ട്രോഫികളും സർട്ടിഫിക്കറ്റുകളും ഈ വേദിയിൽ നിന്നും വീണ്ടും ഏറ്റ് വാങ്ങണമെന്ന് ആഗ്രഹമുള്ളവർക്ക് അതിനുള്ള അവസരം ഒരുക്കുന്നതാണെന്ന് യുക്മ ദേശീയ സമിതി അറിയിച്ചു. ഇതിനായി ലഭിച്ച ട്രോഫികളും സർട്ടിഫിക്കറ്റുകളും വിജയികൾ തിരികെ കൊണ്ട് വരേണ്ടതാണ്.

യുക്‌മ ദേശീയ കലാമേളയുടെ സമ്മാനദാന ചടങ്ങിലേക്ക് വിജയികളോടൊപ്പം മുഴുവൻ കലാസ്നേഹികളെയും സ്വാഗതം ചെയ്യുന്നതായി യുക്മ പ്രസിഡന്‍റ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, കലാമേള കോഓർഡിനേറ്റർ ജയകുമാർ നായർ എന്നിവർ അറിയിച്ചു.

സമ്മാനദാനം നടത്തുന്ന വേദിയുടെ വിലാസം: Cardinal Wiseman School, Potters Green, Coventry, CV2 2AJ.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.