• Logo

Allied Publications

Europe
വാണി തോമസിന് സ്കോട്ട്‌ലൻഡ് സർക്കാരിന്‍റെ കെയർഹോം നഴ്‌സ്‌ ഓഫ് ദി ഇയർ അവാർഡ്
Share
എഡിൻബറോ: സ്കോർട്ട്ലൻഡ് മലയാളി വാണി തോമസിന് സ്കോട്ടീഷ് സർക്കാരിന്‍റെ കെയർഹോം നഴ്‌സ്‌ ഓഫ് ദി ഇയർ അവാർഡ് ലഭിച്ചു. ബെനോർ നഴ്സിംഗ് ഹോമിൽ കഴിഞ്ഞ നാലുവർഷമായി ജോലിചെയ്തുവരുന്ന വാണി നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് അവാർഡ്.

ആയിരത്തിലധികം നോമിനേഷനുകളിൽ നിന്നുമാണ് വാണി വിജയിയായതെന്നത് അവാർഡിന്‍റെ മാധുര്യം കൂട്ടുന്നു. ആലപ്പുഴ എടത്വ സ്വദേശിനിയാണ്.

അവാർഡ് നെറ്റിന്‍റെ രണ്ടു ദിവസം മുൻപ് നൈറ്റ് ഡ്യൂട്ടിക്ക് പോകാൻ തയാറാക്കുമ്പോൾ നഴ്‌സിംഗ് ഹോം അധികൃതർ ഫോൺ വിളിച്ചു അറിയിച്ചപ്പോൾ മാത്രമാണ് താൻ നോമിനേറ്റ് ചെയ്‌ത വിവരവും ഫൈനലിസ്റ്റിൽ എത്തിയ കാര്യവും വാണി അറിയുന്നത്.

ഗ്ളാസ്‌ക്കോയിലെ ഹിൽട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഫൈനലിസ്റ്റുകളായി എത്തിയ മറ്റു രണ്ടു തദ്ദേശീയരെയും പിന്തള്ളിയായിരുന്നു വാണിയുടെ നേട്ടം. പ്രതിബന്ധങ്ങളെ തരണം ചെയ്തുള്ള വാണിയുടെ കുതിപ്പ് ആരെയും അമ്പരപ്പിക്കുന്നതാണ്.

നഴ്സിംഗ് ഹോമിൽ ഡിസ്ട്രിക്റ്റ് നഴ്‌സിന്‍റെ ജോലികൾ വരെ ഏറ്റെടുത്തു ചെയ്ത വാണി, കോവിഡ് സമയത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.



2006ൽ കർണാടകയിലെ തുങ്കൂരിൽ സിന്ധ ഗംഗാ നഴ്സിംഗ് സ്കൂളിൽ നഴ്സിംഗ് പഠനം പൂർത്തിയാക്കിയത്. തുടർന്ന് ബോംബെയിൽ ലീലാവതി ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്തായിരുന്നു തുടക്കം.

അതിനു ശേഷം സൗത്ത് അമേരിക്കയിലെ ഗയാനയിൽ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്തു. 2008 മുതൽ 2019 വരെ ഗയാനയിൽ ജോലി ചെയ്തു വരവേ 2010ൽ ബെസ്റ്റ് നഴ്സ് അവാർഡും വാണിയെ തേടിയെത്തി.

ഗയാനയിലെ വുഡ്‌ലാൻഡ്‌സ് ഹോസ്പിറ്റലിലും പിന്നീട് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗയാനയിലും ജോലി ചെയ്തു വരവെയാണ് 2019ൽ യുകെയിൽ എത്തിയത്. സ്കോർട്ട്ലൻഡിലെ ബെനോർ നഴ്സിംഗ് ഹോമിൽ കഴിഞ്ഞ നാലുവർഷമായി ജോലിചെയ്യുകയാണ്.

ഭർത്താവ് ജോർജ് തോമസ്. മക്കൾ: മെൽവിൻ, മെറീസ, മിലൻ. ഗ്ലാസ്കോയിലെ ഹിൽട്ടൺ ഹോട്ടലിൽ നടന്ന പ്രൊഡ ഗംഭീരമായ ചടങ്ങിൽ വച്ചാണ് സ്കോട്ടീഷ് സർക്കാരിന്‍റെ ബേസ്ഡ് നഴ്‌സ് അവാർഡ് വാണി ഏറ്റുവാങ്ങിയത്.

സഹോദരി വർഷയും ഭർത്താവ് റോസ്‌ബിനും കുടുംബസമേതം മാഞ്ചസ്റ്ററിൽ താമസിക്കുന്നു. ഇരുവരും വിഥിൻഷോ ഹോസ്പിറ്റലിൽ നഴ്സുമാരാണ്.

താൻ ജോലി ചെയ്യുന്ന ഹോം മാനേജ്മെന്‍റും ഡയറക്‌ടർ ഏഡ്രിയാൻ ഹെൻറിയും വിദേശ നഴ്‌സുമാർക്കും തനിക്കും ചെയ്തുതരുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് വാണി പറഞ്ഞു.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.