• Logo

Allied Publications

Europe
ഗ്രേറ്റ് ബ്രിട്ടൻ രൂപത കലോത്സവം ശനിയാഴ്ച
Share
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ അപ്പസ്റ്റോലറ്റിന്‍റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ആറാമത് ബൈബിൾ കലോത്സവ മത്സരങ്ങൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തിരി തെളിക്കും.

12 സ്റ്റേജുകളിലായി രൂപതയിലെ 12 റീജിയണുകളിൽ നിന്നുമുള്ള ആയിരത്തിയഞ്ഞൂറിലധികം മത്സരാർഥികൾ പങ്കെടുക്കും. രാവിലെ 8.15ന് രജിസ്‌ട്രേഷൻ ആരംഭിക്കും. 9.15ന് ബൈബിൾ പ്രതിഷ്ഠയോടുകൂടി ഉദ്‌ഘാടന സമ്മേളനം ആരംഭിക്കും.

ബൈബിൾ പ്രദിക്ഷണത്തിൽ മിഷൻ ലീഗ് കുട്ടികളും വോളന്‍റീഴ്സും അണിനിരക്കും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും തുടർന്ന് വികാരി ജനറൽ അച്ചന്മാരും വൈദികരും ബൈബിൾ അപ്പസ്റ്റോലേറ്റ് പ്രതിനിധികളും അൽമായ പ്രധിനിധികളും ചേർന്ന് തിരിതെളിക്കും.

പത്ത് മുതൽ വിവിധ സ്റ്റേജുകളിലായി മത്സരങ്ങൾ ആരംഭിക്കും. കൂടുതൽ കോച്ചുകൾ കഴിഞ്ഞ വർങ്ങളിലേതിനേക്കാൾ എത്തുന്നതിനാൽ കോച്ചുകൾ സ്കൂൾ കോമ്പൗണ്ടിൽ തന്നെ പാർക്ക് ചെയ്യുവാനുള്ള ക്രമീകരങ്ങളാണ് ചെയ്തിരിക്കുന്നത്.

15 കോച്ചുകൾ സ്കൂൾ കോമ്പൗണ്ടിൽ പാർക്ക് ചെയ്യാവുന്ന രീതിയിലാണ് ക്രമീകരങ്ങൾ നടത്തിയിരിക്കുന്നത്. കാറുകളിൽ എത്തുന്നവർ ഗ്രാസ് ഏരിയയിലാണ് പാർക്ക് ചെയ്യേണ്ടത്. വോളന്‍റീഴ്സിന്‍റെ നിർദേശങ്ങൾ പൂർണമായി പാലിക്കേണ്ടതാണ് എന്ന് സംഘാ‌ടകർ അറിയിച്ചു.

പ്രധാന സ്റ്റേജുകളുടെ അടുത്ത് മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് സജീകരിച്ചിട്ടുണ്ട്. മത്സരാർഥികളുടെ ചെസ് നമ്പറുകൾ ഓരോ റീജിയണുകളിൽ നിന്നും നിർദേശിക്കപ്പെട്ടവർ ഡൈനിംഗ് ഹാളിൽ സജീകരിച്ചിരിക്കുന്ന കൗണ്ടറുകളിൽ നിന്നും വാങ്ങണം.

റീജിയണലിൽ നിന്നും നിർദേശിക്കപ്പെട്ടവർ രാവിലെ 9.15ന് മുന്പതന്നെ മത്സരാർഥികളുടെ രജിസ്‌ട്രേഷൻ നമ്പർ കൈപ്പറ്റണം. ഓരോ റീജിയനും നൽകുന്ന കവറിൽ ഓരോ മിഷനിൽ നിന്നും പങ്കെടുക്കുന്നവരുടെ ചെസ് നമ്പറുകൾ മിഷൻ അടിസ്ഥാനത്തിൽ തിരിച്ചായിരിക്കും വച്ചിരിക്കുക.

രാവിലെ എട്ട് മുതൽ ചെയ്ഞ്ചിംഗ് റൂമുകൾ ഉപയോഗിക്കാവുന്നതാണ്. രണ്ട് റീജിയണുകൾക്ക് ഒരു ഫിമെയിൽ ചെയ്ഞ്ചിംഗ് റൂം എന്ന രീതിയിൽ ആറ് ഫീമെയിൽ ചെയ്ഞ്ചിംഗ് റൂമുകളും പുരുഷൻമാർക്കായി പൊതുവായി രണ്ട് ചെയ്ഞ്ചിംഗ് റൂമുകളുമാണ് ഒരുക്കിയിരിക്കുന്നത്.

താത്കാലികമായി ക്രമീകരിച്ചിരിക്കുന്ന ചാപ്പലിൽ അന്നേദിവസം രാവിലെ ഒന്പത് മുതൽ പ്രാർഥിക്കുവാനും അവസരമുണ്ട്. പത്തിനും 12നും ഉച്ചയ്ക്കുശേഷം രണ്ടിനും നാലിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.

ഇടവിട്ട സമയങ്ങളിൽ കുർബാനയുടെ ആരാധനയും ഉണ്ടായിരിക്കുന്നതാണ്. പതിനൊന്നു ശേഷം ആദ്യ മത്സരങ്ങളുടെ ഫലം പുറത്തുവരും. ബൈബിൾ അപ്പസ്റ്റോലറ്റ് വെബ്‌സൈറ്റിൽ കൂടിയും ഡൈനിംഗ് ഹാളിൽ ക്രമീകരിച്ചിരിക്കുന്ന ടെലിവിഷൻ സ്‌ക്രീനിലിലും ബൈബിൾ അപ്പസ്റ്റോലറ്റ് ജനറൽ ബോഡി ഗ്രൂപ്പിലും റിസൾട്ടുകൾ ലഭ്യമാകും.

മത്സരത്തിൽ പങ്കെടുത്ത ഷോർട്ട് ഫിലിമുകൾ ഡൈനിംഗ് റൂമിൽ സജീകരിച്ചിരിക്കുന്ന സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നതാണ്. ഒന്നാം സ്ഥാനം നേടിയ ഷോർട്ട് ഫിലിം പ്രധാന വേദിയിൽ സമ്മാനദാനത്തിന് മുൻപ് പ്രദർശിപ്പിക്കും.

5.45 മുതൽ സമ്മാനദാന ചടങ്ങുകൾ ആരംഭിച്ച് എട്ടിന് സമ്മാനദാനങ്ങൾ പൂർത്തിയാക്കും. രൂപത ബൈബിൾ കലോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങൾ പൂർത്തിയായതായി രൂപത ബൈബിൾ അപ്പസ്റ്റോലറ്റ് കോഓർഡിനേറ്റർ ആന്‍റണി മാത്യു അറിയിച്ചു.

രൂപത ബൈബിൾ കലോത്സവത്തിന് നേതൃത്വം കൊടുക്കുന്നത് അഭിവന്ദ്യ പിതാവിന്‍റെ അനുഗ്രഹത്തോടെ പെരിയ ബഹുമാനപെട്ട വികാരി ജനറൽ ജിനോ അരീക്കാട്ട് എംസിബിഎസ് നേതൃത്വത്തിൽ ഫാ. ജോർജ് ഏറ്റുപറയിൽ ചെയർമാനായിട്ടുള്ള 12 റീജിയണുകളിൽ നിന്നുമുള്ള 24 അംഗ കമ്മീഷൻ അംഗങ്ങളാണ്.

രൂപത ബൈബിൾ കലോത്സവമത്സരങ്ങൾ രൂപത ഫേസ്ബുക്ക് പേജിലൂടെയും യുട്യൂബ് ചാനലിലും മാഗ്‌നവിഷൻ ചാനലിൽ കൂടിയും ലൈവ് പ്രക്ഷേപണം ഉണ്ടായിരിക്കുന്നതാണ് എന്ന് ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.