• Logo

Allied Publications

Americas
ജോയി ചാക്കപ്പൻ ഫൊക്കാന ട്രഷർ സ്ഥാനത്തേക്ക് മത്സരിക്കുന്നു
Share
ന്യൂയോർക്ക്: അമേരിക്കൻ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായ ജോയി ചാക്കപ്പൻ ഫൊക്കാനയുടെ 2024 2026 ഭരണസമിതിയിൽ ട്രഷർ സ്ഥാനത്തേക്ക് മത്സരിക്കുന്നു. സജിമോൻ നേതൃത്വം നൽകുന്ന ടീമിന്‍റെ ഭാഗമായിട്ടാണ് ജോയി ചാക്കപ്പൻ മത്സരിക്കുന്നത്.

നിലവിൽ ഫൊക്കാനയുടെ ജോയിന്‍റ് സെക്രട്ടറിയാണ്. 20182020 ലെ ഫൊക്കാനയുടെ കൺവെൻഷൻ ചെയർമാനായും നാഷനൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 2018ല്‍ ഫിലാഡല്‍ഫിയായില്‍ നടന്ന ഫൊക്കാനയുടെ 18ാമത് രാജ്യാന്തര കണ്‍വെന്‍ഷന്‍റെ ബാങ്ക്വറ്റ് ആന്‍ഡ് കള്‍ച്ചറല്‍ പ്രോഗ്രാം കമ്മിറ്റി കോഓര്‍ഡിനേറ്ററുമായിരുന്നു.

വിവിധ കൺവെൻഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗമായി പ്രവർത്തിച്ചിട്ടുള്ള ജോയി ചാക്കപ്പൻ തൃശൂര്‍ ജില്ലയിലെ കൊരട്ടി സ്വദേശിയായ വളപ്പില്‍ പരേതരായ ചാക്കപ്പന്‍ മറിയം ദമ്പതികളുടെ എട്ടുമക്കളില്‍ നാലാമനാണ്.

കാലടി ശ്രീശങ്കര കോളജില്‍ നിന്ന് ബിഎസി ഫിസിക്‌സില്‍ ബിരുദം നേടിയ ശേഷം 1983ല്‍ അമേരിക്കയിലെ ന്യൂജഴ്സിയില്‍ കുടിയേറി. പിന്നീട് അമേരിക്കയില്‍ കംപ്യൂട്ടർ സയന്‍സില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഫൈസര്‍വ് കമ്പനിയില്‍ ഐടി വിഭാഗത്തില്‍ ഇന്‍ഫര്‍മേഷന്‍ അനലിസ്റ്റായി പ്രവര്‍ത്തിക്കുന്നു.

ജോയി ചാക്കപ്പന്‍ ന്യൂജഴ്സിയില്‍ പ്രമുഖ സാമൂഹ്യസംഘടനയായ കേരള കള്‍ച്ചറല്‍ ഫോറത്തിലൂടെയാണ്(കെസിഎഫ്) സാമൂഹ്യരംഗത്ത് കടന്നു വന്നത്. 25 വര്‍ഷം മുമ്പ് കെസിഎഫില്‍ എത്തിയ ചാക്കപ്പന്‍ കെസിഎഫിന്‍റെ പ്രസിഡന്‍റായി രണ്ടു തവണയും(നാല് വര്‍ഷം) സെക്രട്ടറിയായി ഒരു തവണയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇപ്പോള്‍ കെസിഎഫിന്‍റെ ട്രസ്റ്റി ബോര്‍ഡ് അംഗമായും ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ബര്‍ഗന്‍ഫീല്‍ഡിലെ കലാസാംസ്‌ക്കാരിക സംഘടനയായ നാട്ടുകൂട്ടത്തിന്‍റെ സ്ഥാപകരിലൊരാളായ ചാക്കപ്പൻ ബോര്‍ഡ് അംഗമാണ്.

ന്യൂജഴ്സി സെന്‍റ് ജോര്‍ജ് സീറോ മലബാര്‍ പള്ളിയുടെ ആരംഭം മുതൽ ട്രസ്റ്റിയായും സെക്രട്ടറിയായും പ്രവര്‍ത്തിച്ച ചാക്കപ്പന്‍ നാലു തവണ ട്രസ്റ്റിയായും ഒരു തവണ സെക്രട്ടറി, കമ്മറ്റി അംഗം എന്നീ പദവികളും വഹിച്ചിരുന്നു.

ഇപ്പോള്‍ എസ്എംസിസിയുടെ പാരിഷ് പ്രസിഡന്‍റാണ്. 2003ല്‍ ന്യൂജഴ്‌സില്‍ ഏറെ വിജയകരമായി നടന്ന സീറോ മലബാര്‍ നാഷനൽ കണ്‍വെന്‍ഷന്‍റെ ജനറല്‍ സെക്രട്ടറിയായിരുന്ന ചാക്കപ്പന്‍ കണ്‍വെന്‍ഷന്‍ മികച്ച രീതിയില്‍ നടത്തി എല്ലാവരുടെയും പ്രശംസ നേടിയിരുന്നു.

നിരവധി പുരസ്‌കാരങ്ങളും അവാർഡുകളും നേടിയിട്ടുള്ള ജോയി ചാക്കപ്പൻ 2023ൽ ബെർഗൻ കൗണ്ടി കമ്യൂണിറ്റി സർവീസ് അവാർഡും നേടുകയുണ്ടായി. ഭാര്യ വത്സമ്മ ജോയിയോടൊപ്പം ന്യൂജഴ്സിയിലെ ബെർഗൻ കൗണ്ടിയിൽ ആണ് താമസം. മക്കൾ നീന ജോയി, നവീൻ ജോയി.

സിയോൺ ചർച്ച് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വർഷിപ്പ് നൈറ്റ്.
ഡാളസ്: റിച്ചാർഡ്സൺ സിറ്റിയിൽ സയൺ ചർച്ചിൽ വച്ച് ഞായറാഴ്ച (ജൂലൈ 28) വൈകുന്നേരം 6.30ന് സംഗീത ആരാധന നടത്തുന്നു.
12ാം വർഷത്തിന്‍റെ നിറവിൽ ഷിക്കാഗോ സെന്‍റ് ‌ മാർത്ത ദേവാലയം.
ഇലിനോയിസ്: ഷിക്കാഗോ അതിരൂപതയിലെ മലയാളി റോമൻ കത്തോലിക്ക ഇടവക ദേവാലയമായ മോർട്ടൻ ഗ്രോവിലെ സെന്‍റ് മാർത്ത ദേവാലയത
ഫാ. ജോണ്‍ മേലേപ്പുറത്തിനെ സെന്‍റ് അല്‍ഫോണ്‍സാ ദേവാലയത്തില്‍ ആദരിച്ചു.
ഡാളസ്: ആഗോള സീറോമലബാര്‍ സഭയുടെ ഷിക്കാഗോ രൂപതാ വികാരി ജനറാളും നോര്‍ത്ത് അമേരിക്കയിലെ സീനിയര്‍ മോസ്റ്റ് മലയാളി വൈദീ
സൗത്ത് ജഴ്‌സിയിലും ബാള്‍ട്ടിമോറിലും ഫാമിലി കോണ്‍ഫറന്‍സിന്‍റെ രജിസ്ട്രേഷൻ കിക്ക് ഓഫ് നടത്തി.
ഫിലാഡല്‍ഫിയ: കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ (എസ്എംസിസി) രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ
ഹൂസ്റ്റൺ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ ബൈബിൾ ക്വിസ്; സെന്‍റ് ജെയിംസ് ടീമിന് ഒന്നാം സ്ഥാനം.
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്‍റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലെ ഇടവകളെ പങ്കെടുപ്പ