• Logo

Allied Publications

Middle East & Gulf
മതേതരത്വം കാത്തു സൂക്ഷിക്കുന്നതിന് ജാഗരൂകരായിരിക്കണം: എ.എം. ആരിഫ്
Share
റിയാദ്: രാജ്യത്തിന്‍റെ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം കാത്തുസൂക്ഷിക്കുന്നതിന് നാം ഓരോരുത്തരും ജാഗരൂകരായിരിക്കണമെന്ന് ആലപ്പുഴ എംപി എ.എം. ആരിഫ് പറഞ്ഞു.

ലോകത്തിന്‍റെ മുന്നിൽ ഇന്ത്യ ഉയർത്തി കാട്ടിയ മതേതരത്വം ഇന്ന് ചോദ്യ ചിഹ്നമായി മാറി കഴിഞ്ഞെന്നും സമാധാനത്തോടെ കഴിഞ്ഞിരുന്ന സമൂഹത്തെ ഒറ്റ രാത്രികൊണ്ടാണ് ചിലർ ശത്രുക്കളാക്കി മാറ്റുന്നതെന്നും ആരിഫ് പറഞ്ഞു.

റിയാദിൽ കേളി കലാസാംസ്കാരിക വേദി നൽകിയ സ്വീകരണത്തിൽ നന്ദി രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ ആസൂത്രിതമായ ഇത്തരം നീക്കങ്ങൾ നമുക്കിടയിലും അരങ്ങേറ്റുന്നതിന് തക്കം പാർത്തിരിക്കുകയാണ് ചില ദുഷ്‌ട ശക്തികൾ. അതിനുദാഹരണമാണ് കളമശേരിയിലെ അനിഷ്ട്ട സംഭവവും അതിനെ തുടർന്ന് ആദ്യ മണിക്കൂറുകളിൽ ഉണ്ടായ ചില പ്രതികരണങ്ങളും.

പോലീസിന്‍റെയും ഭരണ സംവിധാനത്തിന്‍റെയും ജാഗ്രതയോടെയുള്ള പ്രവർത്തനം ഒന്നുമാത്രമാണ് കേരളത്തെ വിപത്തിൽ നിന്നും രക്ഷിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിയാദ് ക്ലാസിക് ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണത്തിൽ കേളി കേന്ദ്ര രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി ഗീവർഗീസ് ഇടിച്ചാണ്ടി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം ടി.ആർ. സുബ്രഹ്മണ്യൻ ആമുഖ പ്രസംഗം നടത്തിയ സ്വീകരണയോഗത്തിൽ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു.

രക്ഷാധികാരി സമിതിക്ക് വേണ്ടി സമിതി അംഗം ഫിറോസ് തയ്യിൽ, കേളിക്ക് വേണ്ടി പ്രസിഡന്‍റ് സെബിൻ ഇഖ്ബാൽ, കുടുംബവേദിക്ക് വേണ്ടി സെക്രട്ടറിയേറ്റ് അംഗങ്ങളും ബൊക്കെ നൽകി സ്വീകരിച്ചു.

ഏരിയ രക്ഷാധികാരി സമിതികൾക്ക് വേണ്ടി ഷെബി അബുൾ സലാം, ഹുസൈൻ മണക്കാട്, അനിരുദ്ധൻ കീച്ചേരി, സെൻ ആന്‍റണി, ഷാജു പി.പി, രജീഷ് പിണറായി, ഷാജി കെ.ഇ, നിസാറുദ്ധീൻ, സുകേഷ്‌ കുമാർ, ജവാദ് പരിയാട്ട്, സുനിൽ കുമാർ, ഷാജി കെകെ, മധു ബാലുശേരി, അലി പട്ടാമ്പി എന്നിവർ എംപിക്ക് ഹാരമണിയിച്ചു.

കേളി കുടുംബവേദി സെക്രട്ടറി സീബാ കൂവോട് ചടങ്ങിന് നന്ദി രേഖ പെടുത്തി.

സൗദിയിലേക്കുള്ള വിമാനസർവീസുകളുടെ എണ്ണം കൂട്ടാൻ സർക്കാർ ഇടപെടണം: നവയുഗം.
അൽ കോബാർ: സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കുള്ള വിമാനസർവീസുകളുടെ എണ്ണം കൂട്ടാ
കേരള സോഷ്യൽ സെന്‍റർ വനിതാ വിഭാഗത്തിന് പുതിയ സാരഥികൾ.
അബുദാബി: അബുദാബി കേരള സോഷ്യൽ സെന്‍റർ വനിതകളുടെ വാർഷിക ജനറൽ ബോഡി 2024 2025 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ
യന്ത്രത്തകരാർ; ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി.
കോഴിക്കോട്: ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട സപൈസ് ജെറ്റ് വിമാനം യന്ത്രത്തകരാറിനെ തുടർന്ന് തിരിച്ചിറക്കി.
ഷൈനുവിന് നാടണയാൻ കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷൻ.
മനാമ: ജോലി സംബന്ധമായി പ്രശ്നത്തിൽ അകപ്പെട്ടു ബഹറനിൽ കഴിഞ്ഞ കൊല്ലം സ്വദേശി ഷൈനുവിന് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷ
മണിപ്പുർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി.
മക്ക: ഹജ്ജ് കർമത്തിന് ശേഷം മക്കയിൽ മരണപ്പെട്ട മണിപ്പുർ ജിരിബാമിലെ ബാബുപാര സ്വദേശി ഹാജി മുഹമ്മദ്‌ അബ്ദുറബ്ബിന്‍റെ(57)