• Logo

Allied Publications

Middle East & Gulf
കേളി വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാര വിതരണം പൂർത്തിയായി
Share
കോഴിക്കോട്: റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന കേളി കലാസാംസ്കാരിക വേദിയുടെയും കുടുംബവേദിയുടെയും അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ 202223 ലെ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാര വിതരണം പൂർത്തിയായി.

നിപ്പ ഭീഷണിയെ തുടർന്ന് മാറ്റിവച്ച കോഴിക്കോട് ജില്ലയിലെ പുരസ്കാരം ബുധനാഴ്ച കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അഗം സി.വി. ഇഖ്ബാൽ വിതരണം ചെയ്തു.

കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സിപിഎം ചേവായൂർ ലോക്കൽ സെക്രട്ടറി ടി.കെ. വേണു അധ്യക്ഷത വഹിച്ചു. കേളി മുൻ സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ, കേളി രക്ഷാധികാരി അംഗമായിരുന്ന സുരേന്ദ്രൻ ആനവാതിൽ, കേളി മുൻ അംഗം സുരേഷ് മണ്ണൂർ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ കേളി അംഗം ബഷീർ സന്നിഹിതനായിരുന്നു. കോഴിക്കോട് നിന്നും 22 കുട്ടികളാണ് പുരസ്‌കാരത്തിന് അർഹരായത്.

പത്താം ക്ലാസിലും പ്ലസ്ടുവിലും തുടർപഠനത്തിന്ന് യോഗ്യത നേടിയ കേളി അംഗങ്ങളുടെ കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നതിനായി ഏർപ്പെടുത്തിയതാണ് "കേളി എജ്യൂക്കേഷണൽ ഇൻസ്‌പരേഷൻ അവാർഡ്' അഥവാ കിയ. മൊമെന്റോയും ക്യാഷ് പ്രൈസും അടങ്ങുന്നതാണ് പുരസ്കാരം.

സംസ്ഥാന തലത്തിൽ പത്താം ക്ലാസ് വിഭാഗത്തിൽ 129, പ്ലസ് ടു വിഭാഗത്തിൽ 99 എന്നിങ്ങനെ 228 കുട്ടികൾ ഈ അധ്യയനവർഷം പുരസ്‌കാരത്തിന് അർഹരായിട്ടുള്ളത്. 13 ജില്ലകളിലെയും വിതരണം നേരത്തെ പൂർത്തിയാക്കിയിരുന്നു.

ചടങ്ങിൽ കേളി മുൻ കേന്ദ്രകമ്മിറ്റി അംഗം ഹസൻ കോയ സ്വാഗതവും ബത്ഹ എരിയ മുൻ വൈസ് പ്രസിഡണ്ട് ചേക്കുട്ടി കൊടുവള്ളി നന്ദിയും പറഞ്ഞു.

സൗദിയിലേക്കുള്ള വിമാനസർവീസുകളുടെ എണ്ണം കൂട്ടാൻ സർക്കാർ ഇടപെടണം: നവയുഗം.
അൽ കോബാർ: സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കുള്ള വിമാനസർവീസുകളുടെ എണ്ണം കൂട്ടാ
കേരള സോഷ്യൽ സെന്‍റർ വനിതാ വിഭാഗത്തിന് പുതിയ സാരഥികൾ.
അബുദാബി: അബുദാബി കേരള സോഷ്യൽ സെന്‍റർ വനിതകളുടെ വാർഷിക ജനറൽ ബോഡി 2024 2025 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ
യന്ത്രത്തകരാർ; ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി.
കോഴിക്കോട്: ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട സപൈസ് ജെറ്റ് വിമാനം യന്ത്രത്തകരാറിനെ തുടർന്ന് തിരിച്ചിറക്കി.
ഷൈനുവിന് നാടണയാൻ കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷൻ.
മനാമ: ജോലി സംബന്ധമായി പ്രശ്നത്തിൽ അകപ്പെട്ടു ബഹറനിൽ കഴിഞ്ഞ കൊല്ലം സ്വദേശി ഷൈനുവിന് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷ
മണിപ്പുർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി.
മക്ക: ഹജ്ജ് കർമത്തിന് ശേഷം മക്കയിൽ മരണപ്പെട്ട മണിപ്പുർ ജിരിബാമിലെ ബാബുപാര സ്വദേശി ഹാജി മുഹമ്മദ്‌ അബ്ദുറബ്ബിന്‍റെ(57)