• Logo

Allied Publications

Europe
ഫാ.ജോസ് അഞ്ചാനിക്കൽ സ്ഥാനമൊഴിയുന്നു; ഫാ.ജോസ് കുന്നുമ്പുറം‌ മാഞ്ചസ്റ്റർ മിഷന്‍റെ പുതിയ ഡയറക്‌ടർ
Share
മാഞ്ചസ്റ്റർ: അഞ്ച് വർഷത്തെ സേവനത്തിന് ശേഷം മാഞ്ചസ്റ്റർ മലയാളികളുടെ ആത്മീയ ഇടയൻ ഫാ.ജോസ് അഞ്ചാനിക്കൽ പടിയിറങ്ങുന്നു. ആഷ്‌ഫോർഡിലെ മാർ സ്ലീവാ മിഷൻ ഡയറക്ട്ടറായും സെന്‍റ് സൈമൺ സ്റ്റോക്ക് ഇടവക വികാരിയായിട്ടുമാണ് ഫാ. ജോസ് അഞ്ചാനിക്കൽ സ്ഥലം മാറിപ്പോകുന്നത്.

ഫാ. ജോസ് കുന്നുംപുറം ആണ് മാഞ്ചസ്റ്റർ മിഷന്‍റെ പുതിയ ഡയറക്‌ടറായി എത്തുന്നത്. 450ൽ അധികം കുടുംബങ്ങളുമായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ പ്രധാന മിഷനുകളിൽ ഒന്നാണ് മാഞ്ചസ്റ്റർ സെന്‍റ് തോമസ് മിഷൻ.

ഇടുക്കി രൂപതാ അംഗമായ ഫാ.ജോസ് കുന്നുംപുറം കഴിഞ്ഞ ഒന്നര വർഷക്കാലമായി സൗത്താംപ്ടൺ റീജിയണൽ കോഓർഡിനേറ്ററും വോക്കിംഗ് മിഷൻ ഡയറക്ടറുമായി സേവനം ചെയ്തുവരികയായിരുന്നു.

2018 ജൂൺ മാസത്തിലാണ് ഫാ.ജോസ് അഞ്ചാനിക്കൽ മാഞ്ചസ്റ്ററിൽ ചുമതലയേറ്റത്.ഫാ. ലോനപ്പൻ അരങ്ങാശേരി മാതൃ സഭയിലെ ശുശ്രൂഷകൾക്കായി നാട്ടിലേക്ക് മടങ്ങിയതിന് പകരമായിട്ടായിരുന്നു പാലാ രൂപത അംഗമായ ഫാ.ജോസ് അഞ്ചാനിക്കൽ മാഞ്ചസ്റ്ററിൽ എത്തിയത്.

മികച്ച ഗായകനും വാഗ്മിയും ധ്യാന ഗുരുവുമായ ഫാ.ജോസ് അഞ്ചാനിക്കൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഫാമിലി അപ്പോസ്റ്റലേറ്റ്, കൊയർ കമീഷൻ എന്നിവയുടെ ചെയർമാനായും സേവനം ചെയ്തുവരുന്നു.

മിഷനിലെ കുടുംബങ്ങളുടെ ആത്മീയ വളർച്ചയ്ക്കും മാഞ്ചസ്റ്റർ സെന്‍റ് തോമസ് മിഷനെ ശക്തിപ്പെടുത്തുന്നതിനും ഫാ.ജോസ് അഞ്ചാനിക്കൽ വഹിച്ച പങ്ക് സുത്യർഹമാണ്.

മാഞ്ചസ്റ്റർ ദുക്റാന തിരുനാൾ യുകെയിലെ ഏറ്റവും വലിയ തിരുനാൾ ആക്കി മാറ്റുന്നതിനും മെൻസ് ഫോറം, വിമൻസ് ഫോറം, മിഷൻ ലീഗ്, സാവിയോ ഫ്രണ്ട്‌സ് തുടങ്ങിയ സംഘടനകളെ ശക്തിപ്പെടുത്തുന്നതിനും അച്ചൻ വഹിച്ചുവരുന്ന പങ്ക് വിലമതിക്കാനാവാത്തതാണ്.

കുടുംബ കൂട്ടായ്മകളാണ്‌ മിഷന്‍റെ ശക്തിയെന്ന് കണ്ടെത്തി കുടുംബകൂട്ടായ്മകളിൽ മികച്ച പങ്കാളിത്തം അച്ചൻ ഉറപ്പാക്കിയിരുന്നു. പാലാ രൂപതയിലെ അറക്കുളം സെന്‍റ് മേരീസ് പുതിയപള്ളി ഇടവകാംഗമായ ജോസ് അഞ്ചാനിക്കൽ 1982 ഡിസംബർ 30ന് പട്ടം സ്വീകരിച്ചു.

തുടർന്ന് കടപ്ലാമറ്റം ദേവാലയത്തിൽ അസിസ്റ്റന്‍റ് വികാരിയായിട്ടായിരുന്നു ആദ്യ നിയമനം.1991 മുതൽ 2000 വരെയുള്ള കാലയളവിൽ സാൻജോസ് പബ്ലിക് സ്കൂളിന്‍റെ സ്ഥാപക മാനേജരായിരുന്നു.

കെസിവൈഎം മേഖല കൺവീനറും തുടർന്ന് കുറുമണ്ണ്, പ്രവിത്താനം, മേലുകാവുമറ്റം, ഭരണങ്ങാനം എന്നിവിടങ്ങളിൽ അധ്യാപകനായും മ്യൂസിക് മിനിസ്ട്രി കൺവീനറായും സേവനം ചെയ്തിട്ടുണ്ട്.

ജീസസ് യൂത്ത് അനിമേറ്റർ, കരിസ്മാറ്റിക് കോർഡിനേറ്റർ എന്നീ ചുമതലകളും വഹിച്ച അച്ചൻ 2013 മുതൽ നീലൂർ സെന്‍റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളി‍ന്‍റെ പ്രധാന അധ്യാപകനായും സേവനം ചെയ്തിരുന്നു. തുടർന്നാണ് മാഞ്ചസ്റ്ററിൽ എത്തിയത്.

നീണ്ട 27 വർഷക്കാലം ഇടുക്കി രൂപതയിലെ വിവിധ പള്ളികളിലും സ്ഥാപനങ്ങളിലും സേവനം ചെയ്ത ശേഷമാണ് ഫാ. ജോസ് കുന്നിൻപുറം യുകെയിൽ എത്തിയത്. സൗത്താംപ്ടൺ റീജിയണൽ കോഓർഡിനേറ്ററും വോക്കിംഗ് മിഷൻ ഡയറക്ടറുമായി സേവനം ചെയ്തുവരവേയാണ് പുതിയ നിയമനവുമായി മാഞ്ചസ്റ്ററിൽ എത്തുന്നത്.

ഇടുക്കി രൂപതയിലെ കുഞ്ചിത്തണ്ണി ഇടവകാംഗമാണ്. കരിസ്മാറ്റിക് മേഖലയിലും രൂപതയിലെ ഒട്ടേറെ പള്ളികളിലും വികാരിയായും ഫാ.ജോസ് കുന്നിൻപുറം സേവനം ചെയ്തിട്ടുണ്ട്.

ഈ മാസം 23ന് ഫാ.ജോസ് അഞ്ചാനിക്കൽ പടിയിറങ്ങുമ്പോൾ അന്നേദിവസം ഫാ.ജോസ് കുന്നിൻപുറം മാഞ്ചെസ്റ്ററിൽ ചുമതലയേൽക്കും.

സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.
യുകെയിൽ കൗൺസിലറായി രണ്ടാം വട്ടവും മല‍യാളി.
ലണ്ടൻ: യുകെയിലെ പ്രാദേശിക കൗൺസിൽ തെരഞ്ഞെടുപ്പിൽ മലയാളിയായ സജീഷ് ടോമിന് ഇക്കു
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മതാധ്യാപക ദിനം നടത്തി.
കൊവെൻട്രി : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാർഷിക ഒത്തുചേരൽ കൊവെൻട്രിയിൽ നടത്തപ്പെട്
യുകെയുടെ മലയാറ്റൂർ തിരുനാളിന് ജൂൺ 30ന് കൊടിയേറും; പ്രധാന തിരുനാൾ ജൂലൈ ഏഴിന്.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതികേട്ട മാഞ്ചസ്റ്റർ വീണ്ടും തിരുനാൾ ആഘോഷലഹരിയിലേക്ക്.