• Logo

Allied Publications

Europe
ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ അയർലൻഡ് രണ്ടാമത്
Share
ഡബ്ലിൻ: പ്രതിശീർഷ ജിഡിപി പ്രകാരം ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ അയർലൻഡിന് രണ്ടാം സ്ഥാനം. ഇന്‍റർനാഷണൽ മോണിറ്ററി ഫണ്ട് കണക്ക് പ്രകാരം ലക്സംബർഗാണ് ലിസ്റ്റിൽ ഒന്നാമത്.

സ്വിറ്റ്സർലൻഡ്, നോർവേ, സിംഗപ്പുർ, ഖത്തർ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഐസ്‌ലൻഡ്, ഡെൻമാർക്ക്‌, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് മൂന്നു മുതൽ പത്തു വരെയുള്ള സ്ഥാനങ്ങളിൽ. 5.03 ദശലക്ഷം ജനസംഖ്യയുള്ള അയർലണ്ടിന്‍റെ ജിഡിപി 589.57 ബില്യൺ ഡോളറാണ് .

2008ലെ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം, അയർലൻഡ് അതിന്‍റെ ബാങ്കിംഗ് വ്യവസായം പരിഷ്കരിക്കുന്നതിന് ഒട്ടേറെ നടപടികൾ സ്വീകരിച്ചു. സമ്പദ്‌വ്യവസ്ഥയെ ഇന്നത്തെ നിലയിൽ എത്തിക്കാൻ പൊതുമേഖല വേതനം വെട്ടിക്കുറയ്ക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിച്ചു.

കൂടാതെ, ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് നികുതി സങ്കേതങ്ങളിലൊന്നാണ് അയർലൻഡ്. ബഹുരാഷ്ട്ര കമ്പനികളായ ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ് പോലുള്ളവയിൽ നിന്നും നികുതിയിനത്തിൽ സമീപ വർഷങ്ങളിൽ ഐറിഷ് സമ്പദ്‌വ്യവസ്ഥയിലേക്ക് 50 ശതമാനത്തിലധികമാണ് കൂട്ടിച്ചേർത്തത്.

നെതർലൻഡ്, സാൻമറിനോ, ഓസ്ട്രിയ, സ്വീഡൻ, ഫിൻലാൻഡ്, മക്കാവു, ബെൽജിയം, കാനഡ, ഇസ്രായേൽ, ജർമനി എന്നീ രാജ്യങ്ങളാണ് പതിനൊന്നു മുതൽ ഇരുപതു വരെയുള്ള സ്ഥാനങ്ങളിൽ.

ജിഡിപി പ്രതിശീർഷ പർച്ചേഴ്‌സിംഗ് പവർ പാരിറ്റി പ്രകാരം 2023 ജൂൺ വരെ ഇന്ത്യയുടെ ജിഡിപി പ്രതിശീർഷ വരുമാനം 9,073 ഡോളറാണ്. 2023ലെ ജിഡിപി പ്രതിശീർഷ റാങ്കിംഗിൽ ഇന്ത്യ 129ാം സ്ഥാനത്താണ്.

അതേസമയം ലോക ജിഡിപി റാങ്കിംഗിൽ യുഎസ്എ, ചൈന, ജപ്പാൻ, ജർമനി എന്നിവയ്ക്ക് ശേഷം ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.