• Logo

Allied Publications

Europe
ഗര്‍ഭഛിദ്രം സ്ത്രീകളുടെ മൗലിക അവകാശമാക്കാന്‍ ഫ്രാന്‍സ്
Share
പാരീസ്: ഗര്‍ഭഛിദ്രം നടത്താനുള്ള സ്ത്രീകളുടെ അവകാശം ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത് സംരക്ഷിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന്‍റെ പ്രഖ്യാപനം. ഭരണഘടനാ ഭേദഗതിക്കായി പാര്‍ലമെന്‍റിന്‍റെ രണ്ടു ചേംബറുകളുടെയും പ്രത്യേക സമ്മേളനം വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത വര്‍ഷം ഭേദഗതി പ്രാബല്യത്തില്‍ വരുത്താനാണ് ഉദേശിക്കുന്നത്. ഇതിനുള്ള കരട് നിര്‍ദേശം അടുത്ത ആഴ്ച തന്നെ സ്റേററ്റ് കൗണ്‍സിലില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം എക്സിലൂടെ അറിയിച്ചു.

വര്‍ഷാവസാനത്തോടെ കാബിനറ്റ് പരിഗണനയ്ക്കെടുക്കും. അടുത്ത വർഷത്തോടെ ഗര്‍ഭഛിദ്രം നടത്താനുള്ള സ്ത്രീകളുടെ അവകാശം ആര്‍ക്കും ലംഘിക്കാന്‍ കഴിയാത്തതായി മാറുമെന്നും മാക്രോണ്‍ അറിയിച്ചു.

അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് മാക്രോണ്‍ നല്‍കിയ വാഗ്ദാനത്തിന്‍റെ പൂര്‍ത്തീകരണത്തിലേക്കുള്ള ആദ്യത്തെ ചുവടാണ് ഇപ്പോഴത്തെ പ്രഖ്യാപനം.

രണ്ടു രീതിയില്‍ മാത്രമാണ് ഫ്രാന്‍സിന്‍റെ ഭരണഘടനയില്‍ ഭേദഗതി വരുത്താന്‍ സാധിക്കുക. ജനഹിത പരിശോധനയാണ് ഒരു മാര്‍ഗം. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും ചേര്‍ന്നുള്ള കോണ്‍ഗ്രസില്‍ അഞ്ചില്‍ മൂന്നു ഭൂരിപക്ഷം എന്ന രണ്ടാമത്തെ വഴിയാണ് മാക്രോണ്‍ സ്വീകരിച്ചിരിക്കുന്നത്.

ഇങ്ങനെയൊരു കോണ്‍ഗ്രസ് വിളിച്ചു ചേര്‍ക്കാന്‍ പ്രസിഡന്‍റ് നേരിട്ടു തന്നെ ബില്‍ അവതരിപ്പിക്കണം. രാജ്യത്ത് അബോര്‍ഷന്‍ കുറ്റകരമല്ലാതാക്കുന്ന നിയമം 1975ല്‍ പാസാക്കിയിട്ടുണ്ട്. എന്നാല്‍, അബോര്‍ഷനുള്ള അവകാശം ഉറപ്പാക്കുന്ന ഒന്നും ഭരണഘടനയില്‍ ഇല്ല.

കഴിഞ്ഞ വര്‍ഷം മാത്രം 2,34,000 ഗര്‍ഭഛിദ്രങ്ങള്‍ ഫ്രാന്‍സില്‍ നടത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഗര്‍ഭഛിദ്രത്തിനുള്ള അവകാശം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതിന് ഫ്രാന്‍സിലെ ജനങ്ങളില്‍ 89 ശതമാനം പേരും പിന്തുണയ്ക്കുന്നതായാണ് അഭിപ്രായ സര്‍വേകളില്‍ വ്യക്തമായിട്ടുള്ളത്.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.