• Logo

Allied Publications

Europe
ആന്‍റണി പുത്തന്‍പുരയ്ക്കലിന്‍റെ പുസ്തകം പ്രകാശനത്തിനൊരുങ്ങുന്നു
Share
വിയന്ന: ഐക്യരാഷ്ട്രസഭയുടെ അന്തരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയിലെ മുന്‍ ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ വിയന്ന മലയാളി ആന്‍റണി പുത്തന്‍പുരയ്ക്കലിന്‍റെ ഋതുഭേദ വിസ്മയങ്ങളെക്കുറിച്ചുളള ഗ്രന്ഥം പ്രകാശനത്തിനൊരുങ്ങുന്നു.

ഡിസംബര്‍ പത്തിന് വൈകുന്നേരം മൂന്നിന് ആലപ്പുഴ ചെറിയ കലവൂര്‍ അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പുസ്തകം പ്രകാശനം ചെയ്യും. പ്രകാശന കര്‍മം നിര്‍വഹിക്കുന്നത് സുപ്രസിദ്ധ പരിസ്ഥിതി പ്രവര്‍ത്തകനും സാഹിത്യകാരനുമായ വി. കെ. ദയാലാണ്.

‘ഋതു മന്ത്രണങ്ങള്‍’ എന്നു പേരിട്ടിരിക്കുന്ന ഈ ഗ്രന്ഥം ഓരോ ഋതുവിന്‍റെയും സാധാരണതകളില്‍ തുളുമ്പി നില്‍ക്കുന്ന അസാധാരണതകളെ ഒരു ദാര്‍ശനികന്‍റെയും കവിയുടെയും കണ്ണിലൂടെ നോക്കിക്കാണാനുളള ശ്രമമാണ്.

ഒരു ചിത്രശാലയിലെന്നോണം വ്യക്തമാക്കി കാണുവാന്‍ അനുവാചകരെ സഹായിക്കുന്ന രീതിയിലാണ് ഗ്രന്ഥം തയാറാക്കിയിരിക്കുന്നത്.

വായുവിന്‍റെ സുഖദമായ തലോടല്‍, മരച്ചില്ലകളുടെ നൃത്തം, കിളിയൊച്ചകള്‍, പൂവിന്‍ സുഗന്ധങ്ങള്‍, ചിറകുകളില്‍ നൃത്തവുമായി പാറിപ്പറക്കുന്ന ശലഭങ്ങള്‍, പുഴകളിലെ കുഞ്ഞോളങ്ങള്‍ ഇങ്ങനെ ഭൂമിയ്ക്ക് മാത്രം അവകാശപ്പെട്ട സ്പന്ദനങ്ങളെ വിസ്മയത്തോടെ കാണുവാനും കേള്‍ക്കുവാനും ആസ്വദിക്കുവാനും ഉപകരിക്കുന്ന രീതിയിലാണ് ഗ്രന്ഥം രചിക്കപ്പെട്ടിരിക്കുന്നത്.

മനുഷ്യനാവുമ്പോള്‍ ഓരോ ജീവജാലങ്ങളും ഒപ്പം ഭൂമിയും അനുഗൃഹീതമാവുകയാണെന്ന് പുസ്തകം ഓര്‍മിപ്പിക്കുന്നു. പ്രകൃതിയാണ് നമ്മുടെ ഏറ്റവും വലിയ ഗുരു എന്ന ഓര്‍മ്മപ്പെടുത്തല്‍ ഈ പുസ്തകത്താളുകളിലുടനീളം നമുക്ക് കാണാന്‍ സാധിക്കും. 300 പേജുകളുളള പുസ്തകം മുഴുവന്‍ മനോഹരമായ ചിത്രങ്ങളുടെ ഒരു ശേഖരം കൂടിയാണ്.

2014ല്‍ ലോകത്തില്‍ ആദ്യത്തെ സപ്തഭാഷ സചിത്ര നിഘണ്ടു തയാറാക്കിയട്ടുള്ള ആന്‍റണി പുത്തന്‍പുരയ്ക്കലിന്‍റെ രണ്ടാമത്തെ പുസ്തകമാണിത്. ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളിലും മാസികളിലും നിരവധി ലേഖനങ്ങള്‍ അദ്ദേഹം പ്രസിദ്ധികരിച്ചട്ടുണ്ട്.

ദീര്‍ഘകാലം ഓസ്ട്രിയയിലെ അന്തരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ ജോലിചെയ്തശേഷം വിരമിച്ച അദ്ദേഹം വിവിധ സ്ഥലങ്ങളില്‍ ക്ലാസുകള്‍ നല്‍കുകയും ജീവനകലയിലും അവധാനപൂര്‍വ ധ്യാനത്തെക്കുറിച്ചും മറ്റു മേഖലകളിലും ലേഖനങ്ങളും എഴുതിക്കൊണ്ടിരിക്കുന്നു.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.