• Logo

Allied Publications

Europe
യുക്മ ദേശീയകലാമേള ഇന്നസെന്‍റ് നഗറിൽ
Share
ലണ്ടൻ: അഭിനേതാവും മുൻ എംപിയുമായിരുന്ന അന്തരിച്ച മലയാളികളുടെ പ്രിയങ്കരനായിരുന്ന ഇന്നസെന്‍റിന് യുക്മയുടെ ആദരവ് അർപ്പിച്ച് കൊണ്ട് യുക്മ ദേശീയ കലാമേള നഗറിന്‌ "ഇന്നസെന്‍റ് നഗർ' എന്ന് നാമകരണം ചെയ്തു.

ഹെരിഫോർഡ് മലയാളി അസോസിയേഷനിൽ നിന്നുള്ള ബിനോ മാത്യുവാണ് "ഇന്നസെന്‍റ് നഗർ' എന്ന പേര് നിർദേശിച്ചത്. നിരവധി നാമനിർദേശങ്ങൾ ലഭിച്ച നഗർ നാമകരണ മത്സരത്തിൽ കൂടുതൽ നിർദ്ദേശങ്ങളും “ഇന്നസെന്‍റ് നഗർ” ആയിരുന്നു.

ഇന്നസന്‍റ് നഗർ നിർദേശിച്ച ആളുകളിൽ നിന്നും നറുക്കെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. 2022, 2023 വർഷങ്ങളിൽ യുക്മ കേരളപ്പുരം വള്ളംകളിയുടെ ലോഗോ തയാറാക്കിയതും ബിനോയായിരുന്നു.

നിരവധി പേർ പങ്കെടുത്ത ലോഗോ രൂപകൽപ്പന മത്സരത്തിൽ വിജയിയായത് യുക്മ യോർക് ഷയർ & ഹംബർ റീജിയണിലെ കീത്‌ലി മലയാളി അസോസിയേഷനിൽ നിന്നുള്ള ഫെർണാണ്ടസ് വർഗീസാണ്. പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഉപയോഗിച്ച ലോഗോ രൂപകൽപ്പന ചെയ്തതും ഫെർണാണ്ടസ് ആയിരുന്നു.

വിജയികൾക്കുള്ള പുരസ്ക്കാരങ്ങൾ ദേശീയ കലാമേള വേദിയിൽ വച്ച് നൽകുന്നതാണെന്ന് വിജയികളെ പ്രഖ്യാപിച്ച് കൊണ്ട്‌ യുക്മ ദേശീയ സമിതി അറിയിച്ചു.

നവംബർ നാലിനാണ് ചെൽടൺഹാമിലെ ഇന്നസന്‍റ് നഗറിൽ (ക്ലീവ് സ്കൂൾ) വച്ച് 14ാമത് യുക്‌മ കലാമേള നടക്കുന്നത്. ദേശീയ കലാമേളയ്ക്ക് മുന്നോടിയായുള്ള റീജിയണൽ കലാമേളകൾ എല്ലാ റീജിയണുകളിലും വളരെ വിജയകരമായി നടന്ന് കഴിഞ്ഞു.

എല്ലാ കലാസ്നേഹികളായ മുഴുവൻ യുകെ മലയാളികളെയും യുക്‌മ ദേശീയ സമിതിക്ക് വേണ്ടി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്‍റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, നാഷണൽ കലാമേള കോർഡിനേറ്റർ ജയകുമാർ നായർ എന്നിവർ അറിയിച്ചു.

മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.
യുകെയിൽ കൗൺസിലറായി രണ്ടാം വട്ടവും മല‍യാളി.
ലണ്ടൻ: യുകെയിലെ പ്രാദേശിക കൗൺസിൽ തെരഞ്ഞെടുപ്പിൽ മലയാളിയായ സജീഷ് ടോമിന് ഇക്കു
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മതാധ്യാപക ദിനം നടത്തി.
കൊവെൻട്രി : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാർഷിക ഒത്തുചേരൽ കൊവെൻട്രിയിൽ നടത്തപ്പെട്