• Logo

Allied Publications

Europe
വിദേശത്ത് നിന്നുള്ള വിദ്യാർഥികള്‍ക്ക് യുകെയില്‍ സൗജന്യമായി നഴ്‌സിംഗ് പഠിക്കാന്‍ അവസരം
Share
ലണ്ടൻ: വിദേശത്ത് നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി യുകെയില്‍ നഴ്‌സിംഗ് പഠിക്കാന്‍ സുവര്‍ണാവസരം.

യുകെയിലെ പ്രമുഖ റിക്രൂട്ട്‌മെന്‍റ് ഏജന്‍സി‌യായ ഏലൂര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ സിഇഒ മാത്യു ജെയിംസിന്‍റെ നേതൃത്വത്തില്‍ 30ഓളം വിദ്യാര്‍ഥികള്‍ ഈ ആനുകൂല്യം കരസ്ഥമാക്കി സെപ്റ്റംബറില്‍ യുകെയില്‍ എത്തി.

വെല്‍ഷ് സർക്കാരും ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇമ്പ്രൂവ്‌മെന്‍റ് വെയില്‍സും ചേര്‍ന്നാണ് ഈ അവസരം വിദേശത്തു നിന്നുള്ള നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്കായി ഒരുക്കുന്നത്. ബിഎസ്‌സി അഡള്‍ട് നഴ്‌സിംഗ് ഡിഗ്രിക്കാണ് ഈ സ്‌കോളര്‍ഷിപ് ലഭിക്കുന്നത്.

ഇന്ത്യയിലും മറ്റു പല രാജ്യങ്ങളും നാലു വര്‍ഷം ആണ് നഴ്‌സിംഗ് പഠന കാലാവധി. എന്നാല്‍ വെറും മൂന്നു വര്‍ഷം കൊണ്ട് നഴ്‌സിംഗ് പഠിക്കാന്‍ അവസരം ഒരുക്കുന്ന ഈ ഡിഗ്രി ഒരേസമയം വിദ്യാര്‍ഥികള്‍ക്കും എൻഎച്ച്എസ് ട്രസ്റ്റുകള്‍ക്കും പ്രയോജനപ്രദം ആണ്.

മൂന്നു വര്‍ഷത്തെ ഡിഗ്രീ വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സിബിടിയും ഒഎസ്‌സിഇയും ഇല്ലാതെ നേരിട്ട് ഡഗയിലെ എന്‍എംസി രജിസ്‌ട്രേഷന് അപേക്ഷിക്കാന്‍ സാധിക്കും എന്നതാണ് ഈ ഡിഗ്രിയുടെ മറ്റൊരു സവിശേഷത.

ഈ അവസരം ഒരുക്കുന്ന ഏലൂര്‍ കണ്‍സള്‍ട്ടന്‍സി എൻഎച്ച്എസ് ഹോസ്പിറ്റലുകളിലേക്കുള്ള തുടര്‍ച്ചയായ നഴ്‌സുമാരുടെ നിയമനവും കൈകാര്യം ചെയ്യുന്നു എന്നുള്ളത് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു.

ഈ ഏജന്‍സി വഴി വരുന്ന നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സ് കഴിയുമ്പോള്‍ അവരുടെ തന്നെ റിക്രൂട്ട്‌മെന്‍റ് ശാഖ വഴി ജോലിയും എളുപ്പത്തില്‍ കണ്ടെത്താവുന്നതാണ്. പ്ലസ് ടു കഴിഞ്ഞ നഴ്‌സിംഗ് മേഖലയില്‍ അഭിരുചിയുള്ള ആര്‍ക്കും ഈ സ്‌കോളര്‍ഷിപിന് അപേക്ഷ സമര്‍പ്പിക്കാം.

പ്ലസ്സ ടൂവിന് സയന്‍സും മാത്ത്‌സും മുഖ്യ വിഷയങ്ങളായി 70 മുതല്‍ 80 ശതമാനം വരെ മാര്‍ക്കോട് കൂടെ പാസായവര്‍ക്കാണ് ഈ സ്‌കോളര്‍ഷിപിന് അപേക്ഷിക്കാന്‍ യോഗ്യത ലഭിക്കുന്നത്. ചില യൂണിവേഴ്‌സിറ്റികള്‍ ഐഇഎൽടിഎസും പരിഗണിക്കുന്നതാണ്.

പ്രാഥമിക അപേക്ഷ പാസ്സാകുന്നവര്‍ക്കു യൂണിവേഴ്സിറ്റിയുടെ ഇന്‍റർവ്യു ഉണ്ടാവുന്നതാണ്. സെപ്റ്റംബര്‍, ഫെബ്രുവരി മാസങ്ങളില്‍ ആണ് എല്ലാ വര്‍ഷവും ഈ കോഴ്സിന്‍റെ പ്രവേശനം. ഓരോ പ്രവേശനത്തിനും 30ഓളം സീറ്റുകളാണ് യൂണിവേഴ്‌സിറ്റികള്‍ സ്‌കോളര്‍ഷിപ്പോടെ വിദേശ വിദ്യാര്‍ഥികള്‍ക്കായി നീക്കി വച്ചിരിക്കുന്നത്.

മൂന്നു വര്‍ഷം ദൈര്‍ഘ്യം ഉള്ള ഈ കോഴ്‌സിന് 36,000 മുതല്‍ 42,000 യൂറോ വരെ സ്‌കോളര്‍ഷിപ് ലഭിക്കുന്നതാണ്. ഇത് കൂടാതെ താമസ സൗകര്യങ്ങള്‍ക്കായി ആദ്യത്തെ വര്‍ഷം 1,000 യൂറോയും ലഭിക്കും.

2024 ഫെബ്രുവരിയിലേക്കു ഏതാനം സീറ്റുകള്‍ ഈ കോഴ്‌സിന് നിലവില്‍ ഒഴിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി ബ്രിട്ടീഷ് കൗണ്‍സില്‍, ഇംഗ്ലീഷ് യുകെ അംഗീകൃത ഏജന്‍സിയായ ഏലൂര്‍ കണ്‍സള്‍ട്ടന്‍സിയുടെ യുകെ, ദുബായി, കൊച്ചി ഓഫീസുകളില്‍ ബന്ധപ്പെടാവുന്നതാണ്.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.