• Logo

Allied Publications

Europe
കുട്ടികൾക്കിടയിലെ മൊബൈൽ ആസക്തിയെപ്പറ്റി കൈരളി യുകെ ചർച്ച സംഘടിപ്പിക്കുന്നു
Share
ലണ്ടൻ: ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച് കൈരളി യുകെ "കുട്ടികൾക്കിടയിലെ മൊബൈൽ ഫോൺഇന്‍റർനെറ്റ് ആസക്തി' എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിക്കുന്നു.

മൊബൈൽ ഫോൺ, മറ്റു ഡിജിറ്റൽ ഉപകരണങ്ങൾ കുട്ടികളിൽ സൃഷ്ടിക്കുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങളെന്തൊക്കെയെന്നും അതിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കേണ്ട മാർഗങ്ങളെ കുറിച്ചും ചർച്ചയിൽ വിദഗ്ധര്‍ വിശദമായി സംസാരിക്കും.

ചർച്ച നയിക്കുന്നത് ബംഗളൂരു സെന്‍റ് ജോൺസ് മെഡിക്കൽ കോളജിൽ സൈക്കാട്രിക് സോഷ്യൽ വർക്ക് ഡിപ്പാര്ട്മെന്‍റ് അസിസ്റ്റന്‍റ് പ്രഫസർ ഡോ.റെനി തോമസ്, കേരള സർക്കാർ ഹെൽത്ത് സർവീസിലെ കൺസൽട്ടന്‍റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ.സന്ദീഷ് തുടങ്ങിയവരാണ്.

ലോക മാനസികാരോഗ്യദിനമായ ഒക്ടോബർ പത്തിന് യുകെ സമയം വൈകുന്നേരം അഞ്ചിന് (ഇന്ത്യൻ സമയം രാത്രി 9.30) ഓൺലൈനിൽ സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ മാതാപിതാക്കളുടെ സംശയങ്ങൾ നേരിട്ട് പാനലിസ്റ്റുകളോട് ചോദിക്കാനുള്ള അവസരവും ഉണ്ടാകും.

പഠനസഹായി എന്ന രീതിയിൽ ഉപയോഗിക്കാനായി വാങ്ങി നൽകുന്ന സ്മാർട്ട് ഫോൺ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പലതും കുട്ടികളിൽ അഡിക്ഷൻ ഉണ്ടാക്കുന്നതായും തുടർച്ചയായ ഉപയോഗം പിന്നീട് മാനസിക ആരോഗ്യ പ്രശ്‍നങ്ങളിലേക്കും അവരുടെ ഓർമ ശക്തിയെയും ബുദ്ധി ശക്തിയെയും ബാധിക്കുന്നതായി ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഇന്നത്തെ ജീവിത സാഹചര്യത്തിൽ ഫോൺ ഉപയോഗം മാറ്റി നിർത്താൻ കഴിയാത്തതാണെങ്കിലും കുട്ടികളിൽ കണ്ടു വരുന്ന ഫോൺ അഡിക്ഷൻ മാതാപിതാക്കളിൽ വളരെയധികം ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്.

പക്ഷെ എങ്ങനെ ആരോഗ്യപരമായി സ്മാർട്ട് ഫോണുകളുടെ ഉപയോഗത്തെ നിയന്ത്രിക്കാം എന്ന ചോദ്യം അപ്പോഴും അവർക്കു മുന്നിൽ അവശേഷിക്കുന്നു. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ മാനസിക ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾക്കു പ്രാധാന്യവുമേറുന്നു.

കൈരളി യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിപാടി യുകെയിലെയും മറ്റ് രാജ്യങ്ങളിലെയും നൂറു കണക്കിന് മാതാപിതാക്കൾക്ക് ഈ വിഷയത്തിൽ കൃത്യമായ മാർഗനിർദേശം നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൈരളി യുകെ ഇതിനു മുമ്പും മാനസിക ആരോഗ്യ അവബോധന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. മാനസിക സാമൂഹിക പ്രശ്നങ്ങളിൽ സഹായം തേടാനുള്ള വിമുഖത എന്ന വിഷയത്തിൽ ഫെബ്രുവരിയിൽ ഓൺലൈൻ വഴി നടത്തിയ ചർച്ച വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

യുകെയിലെ പലഭാഗങ്ങളിൽ താമസിക്കുന്നവർക്കും വിദ്യാർഥികൾ ഉൾപ്പെടെ പുതിയതായി എത്തിയവർക്കും ഇടയിലെ മാനസിക ആരോഗ്യ പ്രശ്‍നങ്ങൾ നേരിടുന്നവർക്ക് എപ്പോൾ വേണമെങ്കിലും സഹായം അഭ്യർഥിക്കാൻ കഴിയുന്ന രീതിയിൽ യുകെയിൽ തന്നെ സേവനം അനുഷ്ഠിക്കുന്ന മലയാളികളായ സോഷ്യൽ വർക്കേഴ്സ്, സൈക്കാട്രിസ്റ്റ് കൗൺസിലേഴ്‌സ് തുടങ്ങിയ വിദഗ്ധരുടെ ഒരു വാട്ടസ്ആപ് കൂട്ടായ്മയും കൈരളി യുകെയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

പത്തിന് നടക്കുന്ന പരിപാടിയുടെ ലിങ്ക്: https://fb.me/e/3XPPKkJR8

ഫ്രാൻസിലെ അതിവേഗ റെയിൽ ശ്യംഖലയ്ക്ക് നേരെ ആക്രമണം.
പാരീസ്: ഒളിന്പിക്സ് ആരംഭിക്കാൻ മണിക്കൂറുകൾ ശേഷിക്കെ ഫ്രാൻസിലെ അതിവേഗ റെയിൽ ശ്യംഖലയ്ക്കു നേരെ ആക്രമണം.
ഉത്സവിന് പോർട്ട്‌ലോയിസ് ശനിയാഴ്ച കൊടിയുയരും.
ഡബ്ലിൻ: ഉത്സവ് 2024ന് പോർട്ട്‌ലോയിസ് ശനിയാഴ്ച കൊടിയുയരും.
ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിൽ പരിസ്ഥിതി വാദികളുടെ പ്രതിഷേധം.
ഫ്രാങ്ക്ഫര്‍ട്ട്: പരിസ്ഥിതി വാദികളുടെ പ്രതിഷേധത്തെ തുടർന്ന് ജർമനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫര്‍ട്ടില്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തിരുവല്ല: ആഗോള കത്തോലിക്കാ സഭയുടെ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള എക്യുമെനിക്കൽ സംഘം ഡോ.
33ാം ഒളിമ്പിക്സിന് ഇന്ന് പാരീസിൽ തുടക്കം.
പാരീസ്: പ്രകാശത്തിന്‍റെ നഗരമെന്നറിയപ്പെടുന്ന പാരീസിന്‍റെ ഓളപ്പരപ്പിൽ ഇന്ന് ലോക കായിക മാമാങ്കത്തിനു തുടക്കം.