• Logo

Allied Publications

Europe
മെഗാ തിരുവാതിരയുമായി കലാഭവൻ ലണ്ടൻ
Share
ലണ്ടൻ: ലണ്ടനിലെ ബെക്ക്റ്റനിലുള്ള കിംഗ്സ് ഫോർഡ് കമ്യൂണിറ്റി സ്കൂൾ ഹാളിൽ വച്ചു നടക്കുന്ന "ആരവം 2023' എന്ന പരിപാടിയിൽ വച്ച് കലാഭവൻ ലണ്ടന്‍റെ ഒരു മെഗാ പ്രൊജക്റ്റിനു തുടക്കം കുറിക്കുന്നു.

യുകെയിലെ മുഴുവൻ തിരുവാതിര പ്രേമികളെയും ഒരുമിപ്പിച്ചു കൊണ്ട് ഒരു മെഗാ തിരുവാതിരയുമായി ഗിന്നസ് ബുക്കിൽ ഇടം നേടാനുള്ള ശ്രമമാണ് കലാഭവൻ ലണ്ടൻ നടത്തുന്നത്. ഇതിന്‍റെ പ്രാരംഭ പരിപാടി എന്ന നിലയിൽ ഈ മാസം ഏഴിന് ലണ്ടനിൽ ഓൾ യുകെ തിരുവാതിര മത്സരം സംഘടിപ്പിച്ചിരിക്കുകയാണ്.

തിരുവാതിരയിൽ നിലവിലെ ഗിന്നസ് ബുക്ക് റിക്കാർഡ് 7027 വനിതകൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ തൃശൂർ വച്ച് ഈ വർഷം അവതരിപ്പിച്ച തിരുവാതിരയാണ്. അടുത്ത വർഷം മേയ്/ജൂൺ മാസത്തിൽ യുകെയിലെ എല്ലാവർക്കും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന സൗകര്യ പ്രദമായ ഒരു സ്റ്റേഡിയത്തിൽ വച്ചായിരിക്കും ഗിന്നസ് വേൾഡ് റിക്കാർഡിന് വേണ്ടിയുള്ള ഈ മെഗാ തിരുവാതിര അരങ്ങേറുന്നത്.

തിരുവാതിരയോടൊപ്പം കേരളത്തിന്‍റെ കലാ സാംസ്ക്കാരിക തനിമ വിളിച്ചോതുന്ന സംഗീത നൃത്ത കലാപരിപാടികളും അരങ്ങേറും. കേരളത്തിന്‍റ കലയെയും സാംസ്ക്കാരിക തനിമയെയും പ്രോത്സാഹിപ്പിക്കുന്ന ഈ പരിപാടിയിൽ കഥകളി, കളരിപ്പയറ്റ്, തെയ്യം, ചെണ്ടമേളം തുടങ്ങിയ തനതു കലാ രൂപങ്ങളുടെ പ്രകടനവും ഉണ്ടായിരിക്കും.

കേരള ടൂറിസം, മലയാള വാർത്താ മാധ്യമങ്ങൾ, ബിബിസി തുടങ്ങിയവയുടെ സഹകരണത്തോടു കൂടെ ആയിരിക്കും ഈ കലാമാമാങ്കം അരങ്ങേറുക. മലയാള ചലച്ചിത്ര ലോകത്തിലെ താരങ്ങളും ഈ മഹാ സംരംഭത്തിൽ അതിഥികളായി എത്തിച്ചേരും.

ഏഴിന് നടക്കുന്ന "ആരവം 2023' പരിപാടിയിൽ ഈ മെഗാ പ്രോജെക്റ്റിനു തിരശീല ഉയരും. ഉച്ചയ്ക്ക് ഒന്ന് മുതൽ തിരുവാതിര കളി മത്സരങ്ങൾ ആരംഭിക്കും. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 1000, 500, 250 പൗണ്ടുകൾ സമ്മാനമായി ലഭിക്കും.

തിരുവാതിര മത്സരങ്ങൾക്കിടയിൽ സംഗീതം നൃത്തനൃത്തങ്ങൾ ഉൾപ്പടെയുള്ള മറ്റു കലാ പരിപാടികൾ അവതരിപ്പിക്കപ്പെടും. മത്സരങ്ങൾക്ക് ശേഷം സാംസ്കാരിക സമ്മേളനവും സമ്മാന ദാനവും നടക്കും. യുകെയിൽ നിന്നുള്ള നിരവധി സാംസ്ക്കാരിക പ്രവർത്തകരും കലാകാരന്മാരും പരിപാടിയിൽ പങ്കെടുക്കും.

കഥകളി മുതൽ കളരിപ്പയറ്റ് വരയുള്ള കലാരൂപങ്ങളും മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ നൃത്ത രൂപങ്ങളും കേരളത്തിന്‍റെ സംസ്കാരം വിളിച്ചോതുന്ന ഒരു ഫാഷൻ ഷോയും ഏഴിന് നടക്കുന്ന ഷോയിൽ അവതരിപ്പിക്കുന്നുണ്ട്.

കലാ സാംസ്കാരിക രംഗത്ത് മലയാളികൾക്ക് എന്നും അഭിമാനവും ആശ്ചര്യവും പ്രദാനം ചെയ്യുന്നതിൽ എന്നും മുൻപന്തിയിലാണ് കലാഭവൻ എന്ന മഹത്തായ കലാപ്രസ്ഥാനം ഇന്ന് ലോകം മുഴുവൻ പടർന്ന് പന്തലിച്ചിരിക്കുകയാണ്.

കൂടുതൽ വിവരങ്ങൾക്ക്: ജയ്‌സൺ ജോർജ്‌ (ഡയറക്ടർ കലാഭവൻ ലണ്ടൻ) 07841613973, email: kalabhavanlondon@gmail.com

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കിയ കേരള പിറവി ആഘോഷം വർണോജ്വലമായി.
ലണ്ടൻ: വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്‍റെ എട്ടാം കലാസാംസ്കാരിക സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ കേരള പിറവി
മാർ ജോസഫ് പണ്ടാരശേരിക്ക് മാഞ്ചസ്റ്റർ സെന്‍റ് മേരിസ് ക്നാനായ കാത്തലിക് മിഷനിൽ ഊഷ്മള സ്വീകരണം.
മാഞ്ചസ്റ്റർ: യുകെ സന്ദർശത്തിന് എത്തിയ കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിയുടെ മിഷൻ ഇടവക സന്ദർശന പ
തോമസ് ചാഴിക്കാടന്‍ എംപിക്ക് ഗാട്ട്‌വിക്ക് വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കി പ്രവാസി കേരള കോണ്‍ഗ്രസ് എം.
ലണ്ടൻ: കോട്ടയം എംപി‌‌യും കേരള കോണ്‍ഗ്രസ് എം സംസ്ഥാന വൈസ് പ്രസിഡന്‍റുമായ തോമസ് ചാഴിക്കാടന്‍ എംപിക്ക് പ്രവാസി കേരള കോണ്
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരം.
വത്തിക്കാൻ സിറ്റി: ചെറിയ പനിയും ശ്വാസതടസവും നേരിടുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോ
ഗ്രേറ്റ് ബ്രിട്ടൻ രൂപത ആരാധന ക്രമ ക്വിസ് മത്സരത്തിൽ ജോമോൻ ബിബിത ദമ്പതികൾക്ക് ഒന്നാം സ്ഥാനം.
ലിവർപൂൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ആരാധനാക്രമ ബൈബിൾ