• Logo

Allied Publications

Americas
കെ.ജി. ജനാര്‍ദ്ദനന്‍റെ നിര്യാണത്തിൽ അനുശോചിച്ച് വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ
Share
ന്യൂയോർക്ക്: വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍റെ സ്ഥാപക അംഗവും 50 വർഷം തുടർച്ചയായി അസോസിയേഷന്‍റെ പ്രസിഡന്‍റ് മുതൽ നിരവധി സ്ഥാനങ്ങൾ വഹിക്കുകയും ചെയ്തിരുന്ന കെ.ജി. ജനാര്‍ദ്ദനന്‍റെ നിര്യാണത്തിൽ വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ അനുശോചിച്ചു.

നിലവിൽ അസോസിയേഷന്‍റെ സെക്രട്ടറി‌യായി അദ്ദേഹം പ്രവർത്തിച്ച് വരികയായിരുന്നു. ഓണാഘോഷത്തോട് അനുബന്ധിച്ച് മുന്‍ പ്രസിഡന്‍റ് എന്ന നിലയില്‍ അദ്ദേഹത്തെ അസോസിയേഷന്‍ ആദരിച്ചിരുന്നു.



അസോസിയേഷന്‍റെ ഉയർച്ചയ്ക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന്‍റെ നിര്യാണം അസോസിയേഷനും അമേരിക്കൻ മലയാളി സമൂഹത്തിനും തീരാനഷ്‌ടമാണെന്ന് പ്രസിഡന്‍റ് ടെറൻസൺ തോമസ് അഭിപ്രായപ്പെട്ടു.

കെ.ജി. ജനാര്‍ദ്ദനന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഈ വിയോഗം താങ്ങാനുള്ള ശക്തി ഈശ്വരൻ നൽകട്ടെ എന്നും നന്മയുടെ ദീപമായി മാത്രം പ്രകാശിച്ചിരുന്ന അദ്ദേഹം എന്നും തങ്ങളുടെ മനസിൽ നിറഞ്ഞു നിൽക്കുമെന്നും സെക്രട്ടറി ഷോളി കുമ്പളവേലിൽ അഭിപ്രായപ്പെട്ടു.

മനസാക്ഷിയും നീതിബോധവും സത്യസന്ധതയും അദ്ദേഹത്തെ അമേരിക്കൻ മലയാളികളുടെ ഇടയിൽ ജനകീയനാക്കി. ഏത് കാര്യത്തിന് എപ്പോൾ വിളച്ചാലും അദ്ദേഹം വിളിപ്പുറത്തു ഉണ്ടാകും. അദ്ദേഹം തങ്ങളുടെ മനസിൽ എന്നും ജീവിക്കുമെന്നും ട്രഷറര്‍ അലക്സാണ്ടർ വർഗീസ് അറിയിച്ചു.

പൊതുപ്രവർത്തന മേഖലയിൽ നിറസാന്നിധ്യമായിരുന്ന കെ.ജി. ജനാര്‍ദ്ദനന് കണ്ണീരോടെ വിട പറയുന്നു. അദ്ദേഹത്തിന്‍റെ പ്രവർത്തികൾ എന്നും തങ്ങളോട് ഒപ്പം ഉണ്ടാകുമെന്നു വൈസ് പ്രസിഡന്‍റ് ആന്‍റോ വർക്കി അഭിപ്രായപ്പെട്ടു.

ട്രസ്റ്റി ബോര്‍ഡ് ചെയർമാൻ ജോൺ കെ. മാത്യു, ജോയി ഇട്ടൻ, ജോൺ സി. വർഗീസ്, തോമസ് കോശി, ശ്രീകുമാർ ഉണ്ണിത്താൻ, വർഗീസ് എം. കുര്യൻ, എ .വി വർഗീസ്, നിരീഷ് ഉമ്മൻ, ചാക്കോ പി. ജോർജ്, ഇട്ടൂപ് കണ്ടംകുളം, സുരേന്ദ്രൻ നായർ, കെ.കെ. ജോൺസൻ, ജോയ് ഡാനിയേൽ,

തോമസ് ഉമ്മൻ, ലിബിൻ ജോൺ, ആൽവിൻ നമ്പ്യാമ്പറമ്പിൽ, ഗണേഷ് നായർ, ട്രസ്റ്റീ ബോർഡ് അംഗങ്ങളായ രാജ് തോമസ്, കെ.ജെ. ഗ്രഗറി, രാജൻ ടി. ജേക്കബ്, കുരിയാക്കോസ് വർഗീസ്, വിവിധ ഫോറം ചെയെർസായ ലീന ആലപ്പാട്ട്‌, ഷൈനി ഷാജൻ, മാത്യു ജോസഫ്, ലിജോ ജോൺ എന്നിവരും അനുശോചനം അറിയിച്ചു.

കെ.ജി. ജനാര്‍ദ്ദനന്‍റെ മരണവിവരം അറിഞ്ഞപ്പോൾ തന്നെ അസോസിയേഷൻ കമ്മിറ്റി ചേർന്ന് അനുശോചനം രേഖപ്പെടുത്തുകയും എല്ലാവരും അദ്ദേഹത്തിന്‍റെ പൊതുദര്‍ശനത്തിലും സംസ്കാരശുശ്രൂഷയിലും പങ്കെടുക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പൊതുദര്‍ശനം: ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ ഒന്പത് വരെ (BallardDurand Funeral & Cremation Services, 2 Maple Avenue at South Broadway, White Plains, NY 10601, https://www.ballarddurand.com/).

സംസ്ക്കാര ശുശ്രൂഷ: തിങ്കളാഴ്ച രാവിലെ പത്ത് മുതല്‍12.00 വരെ (BallardDurand Funeral & Cremation Services, 2 Maple Avenue at South Broadway, White Plains, NY 10601).

തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നിന് മണിക്ക് പൂജയും ബീച്ച്‌വുഡ് സെമിത്തേരിയില്‍ സംസ്കാരവും നടക്കും (Beechwood Cemetery, 179 Beechwood Ave., New Rochelle, NY 10801).

വാർത്ത: ശ്രീകുമാർബാബു ഉണ്ണിത്താൻ

ഹൂസ്റ്റണിൽ തിരുനാൾ സമാപനം ഭക്തിസാന്ദ്രം.
ഹൂസ്റ്റൺ: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ തിരുനാളിനു സമാപനമാകുന്നു.
ഭക്ഷ്യവിഷബാധ: മേരിലാൻഡിൽ 46 പേർ ആശുപത്രിയിൽ.
മേരിലാൻഡ്: മേരിലാൻഡിൽ 46 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. തിങ്കളാഴ്‌ച വൈകുന്നേരം 3.
ദീപാവലി അവധി ദിനമാക്കി പെൻസിൽവേനിയ.
പെൻസിൽവേനിയ: ദീപാവലി ഔദ്യോഗിക സംസ്ഥാന അവധിയായി അംഗീകരിക്കുന്ന ഉഭയകക്ഷി ബില്ലിൽ ഒപ്പുവച്ച് പെൻസിൽവേനിയ ഗവർണർ
അനധികൃത കുടിയേറ്റം: അമേരിക്കയിൽ ഒരുവർഷം പിടിയിലായത് 29 ലക്ഷം പേർ, ഇന്ത്യക്കാർ 90,415.
ന്യൂഡൽഹി: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ഒരു വർഷത്തിനിടെ പിടിയിലായത് 29 ലക്ഷം
കാനഡയിൽ പഠനം: കോളജുകളെപ്പറ്റി അന്വേഷിക്കണമെന്ന് ഹൈക്കമ്മീഷണർ.
ന്യൂഡൽഹി: കാനഡയിൽ പഠിക്കാൻ തീരുമാനമെടുക്കുന്നതിനുമുന്പ് ഇന്ത്യൻ വിദ്യാർഥികൾ രണ്ടുവട്ടം ആലോചിക്കണമെന്നു കാനഡയി