• Logo

Allied Publications

Middle East & Gulf
കേളി തുണയായി; ഭയപ്പാടിൽ നിന്നും മോചിതനായി ജസ്റ്റിൻ നാട്ടിലെത്തി
Share
റിയാദ്: നാല് വർഷത്തിലേറെയായി നിയമ വ്യവസ്ഥയെ ഭയപ്പെട്ട് ജീവിതം തള്ളിനീക്കിയ കന്യാകുമാരി സ്വദേശി ജസ്റ്റിൻ ആശ്വാസത്തോടെ നാട്ടിലേക്ക് മടങ്ങി.

ഇരുപത്തിരണ്ട് വർഷമായി റിയാദിലെ നിർമാണ മേഖലയിൽ ജോലിചെയ്യുന്ന ജസ്റ്റിൻ ഒന്പത് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയത്. 2019 അവസാനത്തോടെ നിലവിലെ സ്പോൺസറിൽ നിന്നും എക്സിറ്റ് അടിച്ച് നാട്ടിൽ പോകുന്നതിനായി തയാറായപ്പോഴായിരുന്നു കോവിഡ് മഹാമരിയുടെ തുടക്കം.

എക്സിറ്റ് അടിച്ചെങ്കിലും കോവിഡ് കാരണം നാട്ടിൽ പോയാൽ പുതിയ വിസയിൽ തിരിച്ചുവരാൻ കഴിയില്ലെന്ന് കരുതി നാട്ടിൽ പോകുന്നത് നീട്ടിവയ്ക്കുകയായിരുന്നു. കോവിഡിനെ ലോകം അതിജീവിച്ചെങ്കിലും എക്സിറ്റടിച്ചതിനു ശേഷം നാട്ടിൽ പോകാതിരുന്നത് ജസ്റ്റിന് വിനയായി.

രണ്ടു വർഷത്തോളം നിയമത്തിന് പിടികൊടുക്കാതെ ജോലികൾ ചെയ്തു. അതിനിടയിൽ എക്സിറ്റടിച്ച വ്യക്തി രാജ്യം വിടാത്തതിനാൽ സിസ്റ്റം ബ്ലോക്ക് ആയെന്നും എത്രയും പെട്ടെന്ന് രേഖകൾ ശരിയാക്കണമെന്നും സ്പോൺസർ ജസ്റ്റിനെ അറിയിച്ചു.

ഇക്കാമ അടിക്കുന്നതിനും പിഴയുമായി 13,500 റിയാൽ ജസ്റ്റിൻ സ്പോൺസർക്ക് നൽകി. രേഖകൾ ശരിയാക്കി നാട്ടിൽ പോകാനാകുമെന്ന വിശ്വാസത്തിൽ ആറു മാസത്തോളം കാത്തിരുന്നു. മറുപടി ലഭിക്കാത്തതിനാൽ വീണ്ടും സ്പോൺസറെ സമീപിച്ചപ്പോഴാണ് ഇക്കാമ പുതുക്കുന്നതിന് എക്സിറ്റ് കാലാവധി കഴിഞ്ഞത് മുതലുള്ള പിഴ 40,000 റിയാൽ ഉണ്ടെന്ന് അറിയുന്നത്.

ഇത്രയും ഭീമമായ തുക കണ്ടെത്തുക പ്രയാസകരമായതിനാൽ മറ്റു മാർഗങ്ങൾ അന്വേഷിച്ചാണ് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തെ സമീപിക്കുന്നത്.

ജസ്റ്റിന്‍റെ വിഷയം കേളി ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ പെടുത്തുകയും നാട്ടിൽ പോകുന്നതിന് സഹായമഭ്യർഥിച്ച് എംബസിയിൽ അപേക്ഷയും സമർപ്പിച്ച് ഊഴത്തിനായി മൂന്നു മാസം വരെ കാത്തിരിന്നു.

ഇന്ത്യൻ എംബസിയുടെ നിരന്തര ശ്രമത്തിന്‍റെ ഫലമായി എക്സിറ്റ് കാലാവധി തീർന്നവർക്ക് കാലയളവ് നോക്കാതെ 1000 റിയാൽ പിഴയടച്ച് എക്സിറ്റ് പോകാമെന്ന സൗദിയുടെ പുതിയ ഉത്തരവ് വന്നത്.

നിശ്ചിത കാലയളവ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ജസ്റ്റിനെ പോലെ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് തുണയായ ഈ ഉത്തരവ് മുഖേന അപേക്ഷ സമർപ്പിച്ച പരമാവധി ആളുകളെ സഹായിക്കാനാണ് എംബസിയുടെയും തീരുമാനം.

എംബസിയുടെ ശ്രമഫലമായി തർഹീൽ (നാടുകടത്തൽ കേന്ദ്രം) വഴി നാടിലെത്താനുള്ള എക്സിറ്റ് ജസ്റ്റിന് ലഭിച്ചു. നിയമ ലംഘകർക്കെതിരേ സൗദി പരിശോധന ഊർജിതമാക്കിയതിനാൽ പിടിക്കപ്പെട്ട് ജയിലിൽ കഴിയേണ്ടി വരുമോ എന്ന ഭയപ്പാടിലായിരുന്ന ജസ്റ്റിൻ ആശ്വാസത്തോടെ കഴിഞ്ഞ ദിവസം നാടണഞ്ഞു.

ബഹ്റനിൽ സ്കൂൾ വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മേക്കിംഗ് വർക്ക് ഷോപ്പ്.
മനാമ: നടൻ മോഹൻലാൽ ചെയർമാനും രവീന്ദ്രൻ ഡയറക്ടറുമായ കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഗ്രൂപ്പ് നികോൺ മിഡിൽ ഈ
സൗദി യുദ്ധവിമാനം തകര്‍ന്നു; രണ്ട് മരണം.
റിയാദ്: പരിശീലന പറക്കലിനിടെ സൗദി അറേബ്യന്‍ റോയല്‍ എയര്‍ഫോഴ്‌സിന്‍റെ എഫ്15 എസ്എ യുദ്ധവിമാനം തകര്‍ന്ന് രണ്ട് പേർ മരി
22 ലക്ഷത്തിന്‍റെ യുഎഇ പുരസ്കാരം സ്വന്തമാക്കി മലയാളി.
ദുബായി: യുഎഇയുടെ ലേബർ മാർക്കറ്റ് അവാർഡ് പാലക്കാട് ഒറ്റപ്പാലം ലക്കിടി സ്വദേശിക്ക്.
"എക്‌സ്‌പോ 2023' ദോഹയ്ക്ക് ഹരിതാഭിവാദ്യങ്ങളുമായി മൈന്‍റ്ട്യൂണ്‍ ഇക്കോവേവ്‌സ്.
ദോഹ: "മരുഭൂമിയെ ഹരിതാഭമാക്കാന്‍ പരിസ്ഥിതിയെ പവിത്രമാക്കാന്‍' എന്ന പ്രമേയത്തില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ "എക്‌സ്‌പോ
സംരംഭകർക്ക് പുതുവഴിയൊരുക്കാൻ ദുബായിയിൽ എഡോക്സി ബിസിനസ് കോൺക്ലേവ്.
അബുദാബി: യുഎഇയിലെ ചെറുകിട, ഇടത്തരം സംരംഭകർക്ക്‌ ബിസിനസ് മേഖലയിലെ പുത്തൻ അറിവുകൾ പകർന്ന് നൽകുന്നതിനും വ്യാപാര