• Logo

Allied Publications

Americas
കേരളസമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിന്‍റെ ഓണാഘോഷം അവിസ്മരണീയമായി
Share
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യ മലയാളി സംഘടനയായ കേരളസമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷം വിപുലമായ രീതിയിൽ കൊണ്ടാടി.

കഴിഞ്ഞ ശനിയാഴ്ച ന്യൂയോര്‍ക്കില്‍ എല്‍മോണ്ടിലുള്ള വിന്‍സെന്‍റ് ഡി പോള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടികളില്‍ നിരവധി സംഘടനകളില്‍ നിന്നുള്ള ആളുകളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

ഓണാഘോഷ പരിപാടികള്‍ സുപ്രസിദ്ധ മജീഷ്യനും പ്രചോദന പ്രഭാഷകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ പ്രഫസര്‍ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു.

ആഘോഷങ്ങള്‍ക്ക് അപ്പുറം അശരണരെയും ദുരിതമനുഭവിക്കുന്നവരെയും സഹായിക്കുക എന്നതാണ് അര്‍ഥവത്തായ ഓണസന്ദേശം എന്ന് മുതുകാട് തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ അനുസ്മരിപ്പിച്ചു.



കേരളത്തിലെ ഭിന്നശേഷിക്കാരുടെ ദുരിതം നിറഞ്ഞ ജീവിത കഥയുടെ ഹൃദയഭേദകമായ വിഡിയോ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹം തന്‍റെ പ്രസംഗം തുടര്‍ന്നത്. തന്‍റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി നടത്തുന്ന പ്രസ്ഥാനങ്ങളെ അദ്ദേഹം സദസിനു പരിചയപ്പെടുത്തി.

രാവിലെ 11ന് ചെണ്ടമേളത്തോടും താലപ്പൊലിയോടും കൂടി മാവേലിയെ ആനയിച്ചുകൊണ്ട് വലിയൊരു ജനാവലി ഘോഷയാത്രയായി ഹാളില്‍ പ്രവേശിച്ചു. മുതുകാട് ഭദ്രദീപം കൊളുത്തി ഓണാഘോഷപരിപാടികള്‍ക്കു തുടക്കം കുറിച്ചു.

പൊതുസമ്മേളനത്തില്‍ പ്രസിഡന്‍റ് ഫിലിപ്പോസ് ജോസഫ് അധ്യക്ഷത വഹിച്ചു. സമാജം കമ്മിറ്റി അംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനമാണ് സംഘടനയുടെ ബലമെന്നു പ്രസിഡന്‍റ് തന്‍റെ അധ്യക്ഷ പ്രസംഗത്തില്‍ പ്രസ്താവിച്ചു.



സമാജം ചെയര്‍മാന്‍ വര്‍ഗീസ് പോത്താനിക്കാട്, സിനിമാ താരം സന്തോഷ് കീഴാട്ടൂര്‍, ഫാ.നോബി അയ്യനേത്ത് എന്നിവര്‍ ഓണസന്ദേശം നല്‍കിക്കൊണ്ട് സംസാരിച്ചു. ഫോമാ പ്രസിഡന്‍റ് ഡോ. ജേക്കബ് തോമസ്, ഫൊക്കാന ട്രഷറര്‍ ബിജു ജോണ്‍ കൊട്ടാരക്കര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

മുതുകാടിന്‍റെ ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍ക്കായി പ്രത്യേക സംഭാവന കേരള സമാജത്തിനുവേണ്ടി ട്രഷറര്‍ ഷാജി വര്‍ഗീസ് കൈമാറി. റിയാ കാലാഹാര്‍ട്‌സ് അവതരിപ്പിച്ച തിരുവാതിരയും മറ്റു നൃത്ത പരിപാടികളും സദസ്യഹൃദയങ്ങളെ കീഴടക്കി.



ആഞ്ചല കിഷോ, ടോബിന്‍ സണ്ണി, ഹീറാ പോള്‍ എന്നിവര്‍ അവതരിപ്പിച്ച ഗാനവിരുന്ന് സദസിന് ഏറെ ഹൃദ്യമായി. തുടര്‍ന്ന് നടന്ന പരമ്പരാഗതമായ വാഴയിലയില്‍ വിളമ്പിയ രുചിസമൃദ്ധമായ ഓണസദ്യ എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങി.

ഗോപിനാഥ് മുതുകാടിനെ ലീലാ മാരേട്ട് മുതുകാടിനെ സദസിനു പരിചയപ്പെടുത്തി. അപ്പുക്കുട്ടന്‍ പിള്ള ആയിരുന്നു മാവേലി. സമാജം ജോയിന്‍റ് സെക്രട്ടറി ഹേമചന്ദ്രൻ സ്വാഗതവും ട്രഷറർ ഷാജി വർഗീസ് കൃതജ്ഞതയും രേഖപ്പെടുത്തി. വെെസ് പ്രസിഡന്‍റ് സിബി ഡേവിഡ് എംസിയായി പരിപാടികൾ നിയന്ത്രിച്ചു.

ഫിലാഡൽഫിയയിൽ നിന്നുള്ള വിമാന സർവീസ്: ഓർമ ഇന്‍റർനാഷണൽ ശ്രമങ്ങൾക്ക് ഗ്രീൻ ഫ്ലാഗ്.
ഫിലാഡൽഫിയ: ഫിലാഡൽഫിയ ഇന്‍റർനാഷണൽ എയർപോർട്ടിൽ നിന്ന് കേരള റീജിയണിലേക്ക് ഖത്തർ എയർവെയ്സിന്‍റെയും എമിറേറ്റ്സ് എ
ജോസി കാരക്കാട്ടു ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.
ന്യൂയോർക്ക്: കാനഡ മലയാളി സമൂഹത്തിന്‍റെ പ്രതിനിധിയും ഫൊക്കാനയുടെ നേതാവുമായ ജോസി കാരക്കാട്ടു ഫൊക്കാനയുടെ 2024 2026 ഭര
നിക്കി ഹേലി ഉറച്ച് തന്നെ; 10 മില്യൺ ഡോളറിന്‍റെ പരസ്യ പ്രചാരണം ആരംഭിച്ചു.
സൗത്ത് കാരോലിന: റിപ്പബ്ലിക്കൻ പാർട്ടി‌യു‌ടെ പ്രസിഡന്‍റ് സ്ഥാനാർഥിയാവാൻ നീക്കങ്ങളുമായി നിക്കി ഹേലി.
ഫിലാഡൽഫിയ എക്യൂമെനിക്കൽ ക്രിസ്മസ് ഡേ ശനിയാഴ്ച.
ഫിലാഡൽഫിയ: ഫിലാഡൽഫിയ എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസിന്‍റെ 37ാമത് ക്രിസ്മസ് ഡേ ശനിയാഴ്ച ഉച്ചയ്ക്ക് രണ്
ഒക്‌ലഹോമയിൽ ഇരട്ടക്കൊലപാതകം നടത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി.
ഒക്‌ലഹോമാ: ഒക്‌ലഹോമാ സിറ്റിയിൽ ഇരട്ടക്കൊലപാതകത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഫിലിപ്പ് ഡീൻ ഹാൻ‌കോക്കിന്‍റെ ശിക്