• Logo

Allied Publications

Americas
വിശ്വാസവും വിശുദ്ധിയും വിശ്വസ്തതയും നിലനിര്‍ത്തുക: ഡോ. സണ്ണി സ്റ്റീഫന്‍
Share
ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയ മാര്‍ത്തോമ്മാ ദേവാലയത്തിലെ യുവജനസഖ്യം സംഘടിപ്പിച്ച ഏകദിന ഫാമിലി റിട്രീറ്റ് വിജയകരമായി സമാപിച്ചു. വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനും പ്രശസ്ത ഫാമിലി കൌണ്‍സിലറുമായ ഡോ. സണ്ണി സ്റ്റീഫന്‍ വചനസന്ദേശം നല്‍കി.

നമ്മുടെ പൊള്ളയായ ജീവിതത്തേയും സ്വന്തം ദൗര്‍ബല്യത്തെയും കണ്ടെത്തി ജീവിതം അനുദിനം നവീകരിക്കണം. ഓരോരുത്തരും ചുറ്റുമുള്ളവരെ തങ്ങളേക്കാള്‍ ശ്രേഷ്ഠരായി കണ്ട് ആദരിക്കുന്ന നാളുകള്‍ ഉണ്ടാകണം എന്ന് സണ്ണി സ്റ്റീഫന്‍ പറഞ്ഞു.

മനസിന്‍റെ വാതില്‍പാളിയില്‍ സുഷിരമിട്ട് പുറത്തുള്ളവരെയെല്ലാം ശത്രുവായി കാണുന്ന പുതിയ കാലത്തിന്‍റെ നടപ്പുരീതി മാറണം. അടച്ചിട്ട മനസ്സുകളില്‍ ദൈവം വസിക്കുന്നില്ല.

വിശ്വാസവും വിശുദ്ധിയും വിശ്വസ്തതയും നിലനിര്‍ത്തി യേശുവിന്‍റെ ഭാവവും സ്വഭാവവും മനോഭാവവും ഉള്ളവരായി ജീവിച്ച് പ്രാര്‍ഥനാപൂര്‍വം തുറന്നിടുന്ന മനസുകള്‍ ദേവാലയങ്ങളാണ്. അങ്ങനെ ജീവിക്കാന്‍ കഴിയുമ്പോള്‍ ആത്മീയത ഒരാഘോഷമായി മാറും.

ഏകാഗ്രതയിലും സ്നേഹത്തിലും പ്രസാദത്തിലും പ്രകാശത്തിലും കരുണയിലും ഓരോ ദിവസവും ദൈവാത്മാവില്‍ ജീവിതം നവീകരിച്ച് ആത്മീയ ഫലമുള്ളവരായി ജീവിക്കുമ്പോള്‍ ജീവിതയാത്രകള്‍ സ്വര്‍ഗീയ തീര്‍ഥയാത്രകളാകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാധാരണ ധ്യാനരീതികളില്‍ നിന്നു വ്യത്യസ്തമായി തിരുവചനത്തെപ്രായോഗിക ജീവിത പാഠങ്ങളായി പകര്‍ത്തി സണ്ണി സ്റ്റീഫന്‍ നല്‍കുന്ന ഉള്‍ക്കരുത്തുള്ള പ്രബോധനങ്ങള്‍, മനസിന്‍റെ ആഴങ്ങളില്‍ പുതിയ ആകാശവും പുതിയ ഭൂമിയും ഒരുക്കുന്നുവെന്നും

പങ്കെടുത്ത എല്ലാവര്‍ക്കും ഒരിക്കലും മറക്കാനാവാത്ത ആത്മീയ വിരുന്നായി അനുഭവപ്പെട്ടെന്നും യുവജനസഖൃം ഭാരവാഹികളായ റോണി ഇജോര്‍ജ്, ലിന്‍ഡ, ബിന്‍സി എന്നിവര്‍ കൃതജ്ഞത പ്രസംഗത്തില്‍ പറഞ്ഞു.

വികാരി റവ.ബിജു പി. സൈമണ്‍ നന്ദി പറഞ്ഞു.

ഫിലാഡൽഫിയയിൽ നിന്നുള്ള വിമാന സർവീസ്: ഓർമ ഇന്‍റർനാഷണൽ ശ്രമങ്ങൾക്ക് ഗ്രീൻ ഫ്ലാഗ്.
ഫിലാഡൽഫിയ: ഫിലാഡൽഫിയ ഇന്‍റർനാഷണൽ എയർപോർട്ടിൽ നിന്ന് കേരള റീജിയണിലേക്ക് ഖത്തർ എയർവെയ്സിന്‍റെയും എമിറേറ്റ്സ് എ
ജോസി കാരക്കാട്ടു ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.
ന്യൂയോർക്ക്: കാനഡ മലയാളി സമൂഹത്തിന്‍റെ പ്രതിനിധിയും ഫൊക്കാനയുടെ നേതാവുമായ ജോസി കാരക്കാട്ടു ഫൊക്കാനയുടെ 2024 2026 ഭര
നിക്കി ഹേലി ഉറച്ച് തന്നെ; 10 മില്യൺ ഡോളറിന്‍റെ പരസ്യ പ്രചാരണം ആരംഭിച്ചു.
സൗത്ത് കാരോലിന: റിപ്പബ്ലിക്കൻ പാർട്ടി‌യു‌ടെ പ്രസിഡന്‍റ് സ്ഥാനാർഥിയാവാൻ നീക്കങ്ങളുമായി നിക്കി ഹേലി.
ഫിലാഡൽഫിയ എക്യൂമെനിക്കൽ ക്രിസ്മസ് ഡേ ശനിയാഴ്ച.
ഫിലാഡൽഫിയ: ഫിലാഡൽഫിയ എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസിന്‍റെ 37ാമത് ക്രിസ്മസ് ഡേ ശനിയാഴ്ച ഉച്ചയ്ക്ക് രണ്
ഒക്‌ലഹോമയിൽ ഇരട്ടക്കൊലപാതകം നടത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി.
ഒക്‌ലഹോമാ: ഒക്‌ലഹോമാ സിറ്റിയിൽ ഇരട്ടക്കൊലപാതകത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഫിലിപ്പ് ഡീൻ ഹാൻ‌കോക്കിന്‍റെ ശിക്