• Logo

Allied Publications

Middle East & Gulf
വിദേശികളുടെ വൈദ്യുതി, വെള്ളം കുടിശിക വിമാനത്താവളത്തിൽ ഈടാക്കിത്തുടങ്ങി
Share
കുവൈറ്റ് സിറ്റി: വിദേശ പൗരന്മാർ വൈദ്യുതി, വെള്ളം എന്നിവയ്ക്ക് നൽകാനുള്ള കുടിശിക കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഈടാക്കിതുടങ്ങി.

സെപ്റ്റംബർ ഒന്നു മുതൽ കുടിശിക ഒടുക്കാതെ പ്രവാസികൾക്ക് രാജ്യം വിടാനാകില്ലെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

വിമാനത്താവളത്തിൽ ഇവ പരിശോധിക്കാനുള്ള സംവിധാനം സജീകരിച്ചിട്ടുണ്ട്. ഫ്ലാറ്റും സ്ഥാപനങ്ങളും വാടകക്ക് എടുത്തവർക്ക് വൈദ്യുതി കുടിശിക ഉണ്ടോ എന്ന് പരിശോധിച്ചാണ് വെള്ളിയാഴ്ച മുതൽ കടത്തിവിട്ടത്.

രാജ്യം വിടുന്നതിന് മുമ്പ് പ്രവാസികളുടെ കടങ്ങൾ ഈടാക്കാൻ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസബാഹ് കർശന നിർദേശം നൽകിയതിന്‍റെ അടിസ്ഥാനത്തിലാണിത്.

ഇതിന്‍റെ തുടർച്ചയായി സർക്കാർ ഏജൻസികളും ആഭ്യന്തര മന്ത്രാലയവും തമ്മിലുള്ള ഏകോപനത്തിലൂടെയാണ് നടപടികൾ ആരംഭിച്ചത്.

രാജ്യത്തിന്‍റെ സാമ്പത്തിക നഷ്ടം തടയാനും കടങ്ങൾ തിരിച്ചുപിടിക്കാനുമായാണ് നടപടി. പ്രവാസികളും സന്ദർശകരും രാജ്യം വിടും മുമ്പ് ഗതാഗത പിഴകൾ ഒടുക്കണമെന്ന നിയമം കഴിഞ്ഞമാസം നിലവിൽ വന്നിരുന്നു.

ഗതാഗത നിയമലംഘന പിഴ ഒടുക്കാതെ വ്യക്തികൾക്കും വാഹനങ്ങൾക്കും നിലവിൽ രാജ്യത്തിന് പുറത്തേക്ക് പോകാനാകില്ല. അതിർത്തികളിലും വിമാനത്താവളത്തിലും ഇതിനായി സജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

രാജ്യത്തുനിന്ന് പുറത്തു പോകാൻ ഉദേശിക്കുന്ന വിദേശ പൗരന്മാർ കുടിശികയുള്ള വൈദ്യുതി, ജല ബില്ലുകൾ തീർപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

സഹൽ ആപ്, സർക്കാർ ഇലക്‌ട്രോണിക് സേവനങ്ങൾ എന്നിവ വഴി ബിൽ ഓൺലൈനായി അടയ്ക്കാം. എല്ലാവരോടും നിയമവ്യവസ്ഥകൾ പാലിക്കാനും ആഭ്യന്തരമന്ത്രാലയം അഭ്യർഥിച്ചു.

സൗദി യുദ്ധവിമാനം തകര്‍ന്നു; രണ്ട് മരണം.
റിയാദ്: പരിശീലന പറക്കലിനിടെ സൗദി അറേബ്യന്‍ റോയല്‍ എയര്‍ഫോഴ്‌സിന്‍റെ എഫ്15 എസ്എ യുദ്ധവിമാനം തകര്‍ന്ന് രണ്ട് പേർ മരി
22 ലക്ഷത്തിന്‍റെ യുഎഇ പുരസ്കാരം സ്വന്തമാക്കി മലയാളി.
ദുബായി: യുഎഇയുടെ ലേബർ മാർക്കറ്റ് അവാർഡ് പാലക്കാട് ഒറ്റപ്പാലം ലക്കിടി സ്വദേശിക്ക്.
"എക്‌സ്‌പോ 2023' ദോഹയ്ക്ക് ഹരിതാഭിവാദ്യങ്ങളുമായി മൈന്‍റ്ട്യൂണ്‍ ഇക്കോവേവ്‌സ്.
ദോഹ: "മരുഭൂമിയെ ഹരിതാഭമാക്കാന്‍ പരിസ്ഥിതിയെ പവിത്രമാക്കാന്‍' എന്ന പ്രമേയത്തില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ "എക്‌സ്‌പോ
സംരംഭകർക്ക് പുതുവഴിയൊരുക്കാൻ ദുബായിയിൽ എഡോക്സി ബിസിനസ് കോൺക്ലേവ്.
അബുദാബി: യുഎഇയിലെ ചെറുകിട, ഇടത്തരം സംരംഭകർക്ക്‌ ബിസിനസ് മേഖലയിലെ പുത്തൻ അറിവുകൾ പകർന്ന് നൽകുന്നതിനും വ്യാപാര
നവയുഗം കലണ്ടർ പ്രകാശനം ചെയ്തു.
ദമാം: നവയുഗം സാംസ്കാരിക വേദി 2024ലെ കലണ്ടർ പ്രകാശനം ചെയ്തു.