ലണ്ടൻ: ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കിയ ഓണാഘോഷം പ്രൗഢഗംഭീരമായി.
25ന് വൈകുന്നേരം നാലിന് വെർച്ചൽ പ്ലാറ്റ്ഫോമിലൂടെ ഒരുക്കിയ തിരുവോണാഘോഷം വേൾഡ് മലയാളി കൗൺസിലിന്റെ സ്ഥാപക നേതാവും ഗ്ലോബൽ ചെയർമാനുമായ ഗോപാലൻ പിള്ള ഉദ്ഘാടനം ചെയ്തു.
ഗ്ലോബൽ പ്രസിഡന്റും ധന്യ ഗ്രൂപ്പ് ഓഫ് കന്പനികളുടെ സിഇഒയും നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജോൺ മത്തായി മുഖ്യപ്രഭാഷകനായിരുന്നു. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്റെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
മികച്ച പാർലമെന്ററിയനും രാഷ്ട്രീയ പ്രവർത്തകനുമായ ടി.എൻ. പ്രതാപൻ എംപി എല്ലാ പ്രവാസി മലയാളികൾക്കും ഓണാശംസകൾ നേർന്നു. പ്രവാസി മലയാളികളിലൂടെ ഇന്ന് ഓണം വിദേശത്തും വൻ ആഘോഷമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രസിഡന്റും ജോളി എം.പടയാട്ടിൽ എല്ലാവരയും സ്വാഗതം ചെയ്തു. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ ഓണാശംസകൾ നേർന്നു.
ജെയിംസ് പാത്തിക്കലിന്റെ (വൈസ് പ്രസിഡന്റ് ജർമൻ പ്രൊവിൻസ്) ഈശ്വര പ്രാർഥനയോടെ തുടങ്ങിയ ഓണാഘോഷം മൂന്നുമണിക്കൂറോളം നീണ്ടുനിന്നു.
മേഴ്സി തടത്തിൽ, ശ്രീജ ഷിൽഡ് കാംബ്, നിക്കോൾ ജോർജ്, അമ്മിണി മണമേൽ, ലീന നിധിൻ, സരിത മനോജ്, സുമി ഹെന്ററി തുടങ്ങിയവർ അവതരിപ്പിച്ച തിരുവാതിരയും യൂറോപ്പ് റീജിയൻ ട്രെഷറർ ഷൈബു ജോസഫിന്റെ നേതൃത്വത്തിലുള്ള അയർലൻഡിൽ നിന്നുള്ള ചെണ്ടമേളവും അജ്മൻ പ്രൊവിൻസ് ജനറൽ സെക്രട്ടറി സ്വപ്ന ഡേവിഡ്, മികച്ച കലാടെക്നിക്കൽ ചാതുര്യത്തോടെ മിനിസ്ക്രീനിലൂടെ അവതരിപ്പിച്ചു.
ഗായകനും സംഗീതാധ്യാപകനുമായ നന്ദകുമാർ കെ. കമ്മത്ത് അവതരിപ്പിച്ച മഹാബലിയെ എല്ലാവരും ഹൃദ്യമായി സ്വീകരിച്ചു. സോബിണ്ണൻ ചേന്നങ്കര, ജോസി മണമേൽ, ഫാ. തോമസ് ചാലിൽ, ജോണപ്പൻ അത്തിമൂട്ടിൽ, ആനിയമ്മ ചേന്നങ്കര, സുബീന എന്നിവർ ചേർന്ന് അവതരിപ്പിച്ച വള്ളം കളിയെ അനുസ്മരിച്ചുള്ള വഞ്ചിപ്പാട്ട് ഹൃദ്യവും ആവേശം പകരുന്നതുമായിരുന്നു.
മികച്ച നർത്തികയായ അജ്മനിൽ നിന്നുള്ള അപർണ അനൂപിന്റെ ക്ലാസിക്കൽ ഡാൻസ് നയനാന്ദകരമായി. അമേരിക്കയിലെ നോർത്ത് ടെക്സസ് പ്രൊവിൻസ് വൈസ് ചെയർമാനും ഗായികയുമായ ആൻസി തലശല്ലൂരിന്റെ മഞ്ഞൾ പ്രസാദവും നെറ്റിയിൽ....എന്നു തുടങ്ങുന്ന ഗാനവും അബുദാബിയിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ ഇഷ മാലിക്കിന്റെ പൂവേ പൂവേ.... എന്ന ഗാനവും എല്ലാവരേയും ഓണനാളുകളിലേക്ക് കൊണ്ടുവന്നു.
സൗദി അറേബ്യയിൽ നിന്നുള്ള ഹാരീസ് ഹസന്റെ ഗാനവും മികവുറ്റതായിരുന്നു. പ്രവാസി മലയാളികളുടെ കലാസാംസ്കാരികവേദി ഒരുക്കിയ ഓണാഘോഷം പ്രൗഡഗംഭീരമായി.
സംഗീതാധ്യാപകനും മികച്ച ഗായകനുമായ ജോസുകുട്ടി കവലച്ചിറ, സോബിച്ചൻ ചേന്നങ്കര, സിറിയക് ചെറുകാട്, ജെയിംസ് പാത്തിക്കൽ തുടങ്ങിയവരുടെ ശ്രുതിമധുരമായ ഓണപ്പാട്ടുകൾ ആലപിച്ചു.
യൂറോപ്പിലെ പ്രസിദ്ധ ഗായകരായ ഇവരുടെ ഓണപ്പാട്ടുകളിലൂടെ, സംഗീത പെരുമഴയിലൂടെ എല്ലാവരേയും ഓണനാളുകളിലേക്ക് കൊണ്ടുപോയി.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാനും കലാസാംസ്കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചതുമായ ഗ്രിഗറി മേടയിലും മികച്ച പ്രാസംഗികയും ഡാൻസുകാരിയും ഇംഗ്ലണ്ടിലെ പത്താം ക്ലാസ് വിദ്യാർഥിനിയുമായ അന്ന ടോമും ചേർന്നാണ് ഈ കലാസാംസ്കാരികവേദി മോഡറേഷൻ ചെയ്തത്.
ഗ്ലോബണ് വൈസ് ചെയർപേഴ്സൺ മേഴ്സി തടത്തിൽ, ടൂറിസം ഫോറം പ്രസിഡന്റ് തോമസ് കണ്ണങ്കേൽ, ഗ്ലോബൽ കൾച്ചറൽ ഫോറം പ്രസിഡന്റ് ചെറിയാൻ ടി. കീക്കാട്, യുഎൻ ബോൺ ചീഫ് അഡ്മിനിസ്ട്രേഷൻ ഓഫീസർ സോമരാജ് പിള്ള,
ജർമൻ പ്രൊവിൻസ് ജനറണ് സെക്രട്ടറി ചിനു പടയാട്ടിൽ, യൂറോപ്പ് റീജിയൻ ജനറണ് സെക്രട്ടറി ബാബു തോന്തപ്പിള്ളി, പ്രമുഖ സാഹിത്യകാരനും മാധ്യമപ്രവർത്തകനുമായ കാരൂർ സോമൻ, ദുബായി പ്രൊവിൻസ് പ്രസിഡന്റ് പോൾസൺ കോന്നോത്ത് എന്നിവർ ഓണാശംസകൾ നേർന്ന് സംസാരിച്ചു.
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ട്രെഷറർ ഷൈബു ജോസഫ് കട്ടിക്കാട്ട് കൃതജ്ഞത പറഞ്ഞു. ലോകത്തിന്റെ വിവിധഭാഗങ്ങളിലായി കഴിയുന്ന മലയാളികൾക്കായി എല്ലാ മാസത്തിന്റെയും അവസാനത്തെ വെള്ളിയാഴ്ച വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കുന്ന ഈ കലാസാംസ്കാരികവേദിയുടെ അടുത്ത സമ്മേളനം സെപ്റ്റംബർ 29ന് ഉച്ചകഴിഞ്ഞ് മൂന്നിന് വെർച്ചൽ പ്ലാറ്റ്ഫോമിലൂടെ നടത്തുന്നതാണ്.
ഈ കലാസാംസ്കാരിക വേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നുകൊണ്ടു തന്നെ ഇതിൽ പങ്കെടുക്കാവാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയ വിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി ആരംഭിക്കുന്ന ഈ കലാസാംസ്കാരിക വേദിയിണ് പ്രവാസികൾ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളിൽ സംവദിക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സ്വാഗതം ചെയ്യുന്നതായി ജോളി എം. പടയാട്ടിൽ(പ്രസിഡന്റ്) 049157 53181523, ജോളി പടയാട്ടിൽ(ചെയർമാൻ) 049 171 442 6264, ബാബു തോന്തപ്പിള്ളി (ജനറൽ സെക്രട്ടറി) 044 757 783 4404 എന്നിവർ അറിയിച്ചു.
|