• Logo

Allied Publications

Europe
പൗരാവകാശത്തിന് അർഥവ്യാപ്തി നൽകിയ മാനവസ്നേഹിയായ ഭരണാധികാരിയായിരുന്നു ഉമ്മൻ‌ ചാണ്ടി: ജസ്റ്റിസ് ജെ.ബി. കോശി
Share
ലണ്ടൻ: പൗരാവകാശത്തിന് അർഥവ്യാപ്തി നൽകി ഭരിച്ച മാനവ സ്നേഹിയായിരുന്നു ഉമ്മൻ ‌ചാണ്ടി എന്ന് ജസ്റ്റിസ് ജെ.ബി. കോശി.

താൻ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി സേവനം ചെയ്യുന്ന വേളയിൽ പൗരാവകാശവും നിയമവും സാധാരണക്കാരനു പ്രാപ്യമായ തലത്തിലും,അപേക്ഷകന് നീതി നേടിയെടുക്കുവാൻ കഴിയുന്ന തലത്തിലും ആയിരിക്കണമെന്ന് ഉമ്മൻ ‌ചാണ്ടി പറയുമായിരുന്നു എന്ന് ജെ.ബി. കോശി ഓർമ്മിച്ചു.

ഐഒസി സംഘടിപ്പിച്ച "ഒസി ഒരോർമ' പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ജെ.ബി. കോശി.



"സമകാലീന ഇന്ത്യ' സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തിയ ജെ.ബി. കോശി "ഭരണഘടനയുടെ അന്തസത്തയായ ജനാധിപത്യം, മതേതരത്വം, മാനവസമത്വം എന്നിവയിൽ സമ്പന്നമായ ഭാരതം, ഐക്യത്തിലും സ്നേഹത്തിലും, ജീവിതചര്യകളിലും സാഹോദര്യം പുൽകുന്ന ഗാന്ധിയൻ സ്വപ്നം നിലനിറുത്തുവാൻ ഓരോ ഭാരതീയനും ബാധ്യതയും കടമയുമുണ്ടെന്നു ഓർമ്മിപ്പിച്ചു.

പ്രോഗ്രാം കോർഡിനേറ്റർ അജിത് മുതയിൽ സ്വാഗതവും വിദ്യാർഥി പ്രതിനിധി എഫ്രേം സാം നന്ദിയും പറഞ്ഞു. അൽക്ക ആർ. തമ്പി പ്രോഗ്രാമിന്‍റെ മോഡറേറ്റർ ആയിരുന്നു.

ഐഒസി നാഷണൽ പ്രസിഡന്‍റ് കമൽ ദലിവാൽ ഉമ്മൻ ചാണ്ടിയുടെ രൂപത്തിൽ പുഷ്പാർച്ചന നടത്തി വന്ദിച്ചുകൊണ്ടു യോഗം ഉദ്ഘാടന കർമം നിർവഹിച്ചു. മുഖ്യാതിഥിയായെത്തിയ ജെ.ബി. കോശിയെ കമൽ ഷാൾ അണിയിച്ചുകൊണ്ട് ആദരിക്കുകയും ചെയ്തു.



ഗമ്പാ വേണുഗോപാൽ, സുധാകർ ഗൗഡ്, എൻ.വി. എൽദോ ( YMCA ), സ്റ്റീഫൻ റോയ്‌, ജോസ് ചക്കാലക്കൽ (WELKOM) എന്നിവർ ഉമ്മൻ ചാണ്ടി അനുസ്മരണ സന്ദേശങ്ങൾ നൽകി.

ക്രൈസ്തവ വിശ്വാസവും രാഷ്ട്രീയവും, അധികാരവും ഒപ്പം ചേർത്തു പിടിച്ച് ജനങ്ങളോടൊപ്പം അവരിലൊരാളായി ജീവിച്ച ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ എക്കാലവും പ്രതിഷ്‌ടിക്കപ്പെടും എന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മീഡിയ സെൽ ചെയർമാൻ ഫാ.ടോമി എടാട്ട് പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ ജീവിത ശൈലി കണ്ടു ജീവിച്ച ചാണ്ടി ഉമ്മൻ ഭാവിയുടെ പ്രതീക്ഷയാണെന്നും ടോമി അച്ചൻ കൂട്ടിച്ചേർത്തു. താൻ ആല്മീയമായി പഠിച്ച പരസ്പര സ്നേഹവും കരുണയും ബഹുമാനവും കൊടുത്തുകൊണ്ട് ജനഹൃദയങ്ങളെ കീഴടക്കിയ ഉമ്മൻ ചാണ്ടിയെന്ന നന്മ നിറഞ്ഞ മനുഷ്യൻ എക്കാലത്തും സ്മരിക്കപ്പെടും എന്ന് സെന്‍റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി വികാരി ഫാ.നിതിൻ പ്രസാദ് കോശി തന്‍റെ അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു.

മുൻ ലൗട്ടൻ മേയറായ കൗൺസിലർ ഫിലിപ്പ് അബ്രാഹം രാഷ്ട്രീയക്കാർക്കും അധികാരികൾക്കും പൊതുപ്രവർത്തകർക്കും ഓരോ വിശ്വാസിക്കും പഠിക്കേണ്ടതും മാതൃകയാക്കേണ്ടതുമായ അനുകരണീയമായ ജീവിത പാഠ പുസ്തകമാണ് ഉമ്മൻ ചാണ്ടി എന്ന് അനുസ്മരിച്ചു.



ഉമ്മൻ ചാണ്ടിയെന്ന ജനനായകനെ നേരിൽക്കണ്ടിട്ടില്ലെങ്കിലും തനിക്കു പരിചയമുള്ള നിരവധിയാളുകളിൽ താങ്ങും തണലുമായി അദ്ദേഹം നൽകിയ സ്നേഹവും സഹായവും സേവനവും നന്ദിപൂർവം അനുസ്മരിക്കുന്നതായി പ്രശസ്ത മാസ്റ്റർ ഷെഫ് ജോമോൻ കുര്യാക്കോസ് പറഞ്ഞു.

ഐഒസി നാഷണൽ കമ്മിറ്റിയെ പ്രതിനിധികരിച്ച് കൗൺസിലർ ഇമാം ഹഖ് അനുസ്മരണ പ്രഭാഷണം നടത്തി. ഉമ്മൻചാണ്ടിയുടെ ഭൗതീക ശരീരം വഹിച്ചു കൊണ്ടുള്ള യാത്രയിലെ ജനപങ്കാളിത്തം തന്നെ അത്ഭുതപ്പെടുത്തിയെന്നും ലോകത്ത് ആർക്കും കിട്ടാത്ത ആദരവും സ്നേഹവുമാണ് ദർശിക്കുവാനായതെന്നു എന്ന് ഹഖ് അനുസ്മരിച്ചു.

ലണ്ടനിലെ ഹിൻഡ് സ്ട്രീറ്റിലുള്ള മെത്തഡിസ്റ്റ് ദേവാലയത്തിൽ ചേർന്ന യോഗത്തിൽ വിവിധ സാമൂഹ്യസാമുദായികരാഷ്ട്രീയ പ്രതിനിധികൾ സംബന്ധിച്ചു. സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.

മദ്യത്തിനും വൈനിനും നികുതി വർധിപ്പിക്കണം: ലോകാരോഗ്യ സംഘടന.
ബര്‍ലിന്‍: മദ്യത്തിനും ശീതള പാനീയങ്ങള്‍ക്കും ഉയര്‍ന്ന നികുതി ചുമത്തണമെന്ന നിർദേശവുമായി ലോകാരോഗ്യ സംഘടന.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക ദിനം അവിസ്മരണീയമായി.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ വിമൻസ് ഫോറം വാർഷിക ദിനം ടോട്ട പുൽക്രാ വിശ്വാസവും സാഹോദര്യവും ഒരുമയും ആത്മീയ
സിസ്റ്റർ ആൻ മരിയ നയിക്കുന്ന ആന്തരിക സൗഖ്യനവീകരണ ഓൺലൈൻ ധ്യാനം 20 മുതൽ.
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്‌ടറും അഭിഷിക്ത തിരുവചന ശുശ്രുഷകയും അനുഗ
വിയന്നയിലെ പ്രോസി എക്‌സോട്ടിക്ക് സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ പുതിയ ഷോറൂമിന് വര്‍ണശബളമായ തുടക്കം.
വിയന്ന: കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി വിയന്നയില്‍ പ്രവര്‍ത്തിക്കുന്ന ഓസ്ട്രിയയിലെ ആദ്യ എക്‌സോട്ടിക്ക് സൂപ്പര്‍ മാര്‍ക്കറ
ഡിഎംഎ ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾ 29ന്.
ദ്രോഗഡ: അയർലൻഡിലെ ദ്രോഗഡയിൽ ദ്രോഗഡ അയർലൻഡ് ദ്രോഗഡ ഇന്ത്യൻ അസോസിയേഷന്‍റെ (ഡിഎംഎ)നേതൃത്വത്തിൽ ക്രിസ്മസ്, ന്യൂഇയ