• Logo

Allied Publications

Middle East & Gulf
കൊലപാതക കുറ്റം ചുമത്തി ജയിലിൽ അടച്ച ഇന്ത്യക്കാർ നിരപരാധികൾ; പുറത്തിറക്കി കേളി
Share
റിയാദ്: കൊലപാതക കുറ്റം ചുമത്തി മൂന്ന് വർഷത്തോളമായി ജയിലിൽ അടയ്ക്കപ്പെട്ട രണ്ട് ഇന്ത്യക്കാർ നിരപരാധികളാണെന്ന് കോടതി വിധിച്ചു. വിധിപകർപ്പ് ഇന്ത്യൻ എംബസിക്ക് കൈമാറി.

സൗദിയിലെ അൽഖർജ് പ്രദേശത്ത് മസറയിലെ (കൃഷിയിടം) ജോലിക്കായി എത്തിയതായിരുന്നു തമിഴ്നാട് സ്വദേശി ഷാഹുൽ ഹമീദും ഉത്തർ പ്രദേശ് സ്വദേശി മുലായികയും. ഇവരെ കൂടാതെ ബംഗ്ലാദേശ് സ്വദേശികളായ നാലുപേരുമാണ് ഇവിടെ ജോലി ചെയ്തിരുന്നത്.

മസറയിലെ വിവിധങ്ങളായ ജോലികൾ പരസ്പര സഹകരണത്തോടെ ചെയ്തു തീർക്കുന്നതിനിടയിൽ അബദ്ധവശാൽ വാഹനാപകടം സംഭവിക്കുകയും ഒരു ബംഗ്ലാദേശ് സ്വദേശി മരണമടയുകയും ചെയ്തു. തുടർന്ന് ശേഷിക്കുന്ന അഞ്ചുപേരെയും പോലീസ് അറസ്റ്റ്‌ ചെയ്തു ജയിലിലടച്ചു.

ജയിലിലായതിനു പിന്നിലെ കൊറോണ വന്നതോ‌ടെ കോടതി വ്യവഹാരങ്ങളും നിയമ നടപടികളും മന്ദഗതിയിലാകുകയും വിചാരണ തടവുകാരായി അഞ്ചുപേരും ജയിലിൽ കഴിയേണ്ടിയും വന്നു. ഇതിനിടയിൽ തമിഴ്‌നാട് സ്വദേശി ഷാഹുൽ ഹമീദിന്‍റെ നാട്ടിലെ ബന്ധുക്കൾ സഹായത്തിനയി കേളി കലാസാംസ്കാരിക വേദിയെ ബന്ധപ്പെട്ടു.

കേളി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം കൺവീനർ നാസർ പൊന്നാനി എംബസി നിർദേശ പ്രകാരം വിഷയത്തിൽ ഇടപെടുകയും ഷാഹുൽ ഹമീദിനെ ജാമ്യത്തിൽ ഇറക്കുകയും ചെയ്തു. എന്നാൽ കേസിന്‍റെയും ചാർത്തപ്പെട്ട വകുപ്പിന്‍റെയും കാഠിന്യം മനസിലാക്കിയ ഷാഹുൽ രണ്ടു മാസത്തിനു ശേഷം നാട്ടിലേക്ക് പോകുന്നതിനുള്ള ശ്രമം നടത്തുകയും വീണ്ടും പോലീസ് പിടിയിൽ അകപ്പെടുകയുമായിരുന്നു.

ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് തുടർച്ചയായി രണ്ടു വർഷത്തിലധികം ജാമ്യമില്ലാതെ ജയിലിൽ കഴിയേണ്ടി വന്നു. അതിനിടയിൽ കൂടെ അറസ്റ്റിലായവരിൽ ഒരു ബംഗ്ലാദേശ് സ്വദേശി വിചാരണ വേളയിൽ കുറ്റം ഏറ്റു പറയുകയും ബാക്കിയുള്ളവരിൽ രണ്ട്‌ ഇന്ത്യക്കാരെ കോടതി ശിക്ഷയിൽ നിന്നും ഒഴിവാക്കികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ബംഗ്ലാദേശ് സ്വദേശികളായ രണ്ടു പേർക്ക് രണ്ടു വർഷം തടവ് വിധിക്കുകയും ചെയ്തു.

വിചാരണാ കാലയളവിൽ തടവ് അനുഭവിച്ചത് കണക്കാക്കി രണ്ടു പേരേയും മോചിപ്പിക്കാൻ കോടതി ഉത്തവിൽ പറഞ്ഞു. കുറ്റമേറ്റയാൾക്കുളള വിധി പ്രസ്താവിച്ചിട്ടില്ല. നിരപരാധിത്വം തെളിയിക്കപ്പെട്ടിട്ടും നാലുപേരുടെയും ജയിൽ മോചനത്തിന് സ്പോൺസർ തയാറാകാത്തതിനെ തുടർന്ന് നാസർ പൊന്നാനിയുടെ ഇടപെടലിൽ തന്നെ നാലുപേരെയും പുറത്തിറക്കി.

നിരപരാധികളാണെന്ന കോടതി വിധി വന്നതിനാൽ ജാമ്യമില്ലാതെ ജയിലിൽ കഴിഞ്ഞ കാലയളവിലെ നഷ്ടപരിഹാരത്തിനായി ഇന്ത്യക്കാരുടെ വിഷയത്തിൽ എംബസിയുടെ നിർദേശങ്ങൾ പാലിച്ച് കൊണ്ട് തുടർനടപടികൾ സ്വീകരിക്കുമെന്ന് നാസർ പൊന്നാനി അറിയിച്ചു.

സൗദി യുദ്ധവിമാനം തകര്‍ന്നു; രണ്ട് മരണം.
റിയാദ്: പരിശീലന പറക്കലിനിടെ സൗദി അറേബ്യന്‍ റോയല്‍ എയര്‍ഫോഴ്‌സിന്‍റെ എഫ്15 എസ്എ യുദ്ധവിമാനം തകര്‍ന്ന് രണ്ട് പേർ മരി
22 ലക്ഷത്തിന്‍റെ യുഎഇ പുരസ്കാരം സ്വന്തമാക്കി മലയാളി.
ദുബായി: യുഎഇയുടെ ലേബർ മാർക്കറ്റ് അവാർഡ് പാലക്കാട് ഒറ്റപ്പാലം ലക്കിടി സ്വദേശിക്ക്.
"എക്‌സ്‌പോ 2023' ദോഹയ്ക്ക് ഹരിതാഭിവാദ്യങ്ങളുമായി മൈന്‍റ്ട്യൂണ്‍ ഇക്കോവേവ്‌സ്.
ദോഹ: "മരുഭൂമിയെ ഹരിതാഭമാക്കാന്‍ പരിസ്ഥിതിയെ പവിത്രമാക്കാന്‍' എന്ന പ്രമേയത്തില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ "എക്‌സ്‌പോ
സംരംഭകർക്ക് പുതുവഴിയൊരുക്കാൻ ദുബായിയിൽ എഡോക്സി ബിസിനസ് കോൺക്ലേവ്.
അബുദാബി: യുഎഇയിലെ ചെറുകിട, ഇടത്തരം സംരംഭകർക്ക്‌ ബിസിനസ് മേഖലയിലെ പുത്തൻ അറിവുകൾ പകർന്ന് നൽകുന്നതിനും വ്യാപാര
നവയുഗം കലണ്ടർ പ്രകാശനം ചെയ്തു.
ദമാം: നവയുഗം സാംസ്കാരിക വേദി 2024ലെ കലണ്ടർ പ്രകാശനം ചെയ്തു.