• Logo

Allied Publications

Europe
കൊളോണ്‍ കേരള സമാജം ഫാമിലി സ്പോര്‍ട്സ് ഡേ സംഘടിപ്പിച്ചു
Share
കൊളോണ്‍: കൊളോണ്‍ കേരള സമാജം നടത്തിയ ഫാമിലി സ്പോര്‍ട്സ് ഡേയും അക്ഷരാർഥത്തില്‍ ജര്‍മന്‍ മലയാളികള്‍ക്ക് ഓണത്തിനു മുമ്പുള്ള ഉത്സവമായി. 40 വര്‍ഷത്തെ പ്രവര്‍ത്തന മികവുമായിട്ടാണ് തിരുവോണത്തോട് അനുബന്ധിച്ച് ഇക്കൊല്ലം സ്പോര്‍ട്സ് ഡേ സംഘടിപ്പിച്ചത്.

നാല്‍പ്പതിന്‍റെ നിറവിലെത്തി കൊളോണ്‍ മലയാളികളുടെ ഹൃദയത്തുടിപ്പായി മാറിയ കൊളോണ്‍ കേരള സമാജം ഇദംപ്രദമമായി നടത്തിയ സമാജം ഫാമിലി സ്പോര്‍ട്സ് ഡേ പ്രതികൂല കാലാവസ്ഥ ആയിരുന്നിട്ടും ജര്‍മനിയിലെ മൂന്ന് തലമുറകളുടെ സംഗമമായി.



പങ്കാളിത്തം കൊണ്ടും മത്സരങ്ങളുടെ ആവേശം കൊണ്ടും സംഘാടക മികവുകൊണ്ടും പരിപാടി ഉത്സവ പ്രതീതിയുണര്‍ത്തിയെന്നു. രണ്ടുവയസ് മുതലുള്ള കുട്ടികളുള്‍പ്പടെ പങ്കെടുത്ത നൂറോളം പേരില്‍ എല്ലാവരും തന്നെ മത്സരങ്ങളില്‍ പ്രാതിനിധ്യമെടുത്താണ് ഫാമിലി സ്പോര്‍ട്സ് ഡേ വിജയിപ്പിച്ചത്.

മിഠായി പെറുക്കല്‍, മ്യൂസിക്കല്‍ ചെയര്‍, ഓട്ടം, നടത്തം, ലെമണ്‍ വിത്ത് സ്പൂണ്‍, വസ്ത്രം തൂക്കിയിടല്‍ എന്നിവയ്ക്കു പുറമെ പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കുമായി വടംവലി മത്സരവും നടത്തി. കണ്ടുനിന്നവരുടെ ഓരോ കെെ‌യടിക്കും പ്രോത്സാഹനത്തിനും ഒപ്പം മത്സരത്തിന്‍റെ ആവേശം എല്ലാവരിലും പ്രകടമായിരുന്നു.



ഞായറാഴ്ച രാവിലെ 11ന് ആരംഭിച്ച സ്പോര്‍ട്സ് ഡേ മത്സരങ്ങള്‍ വൈകുന്നേരം ആറിനാണ് സമാപിച്ചത്. പ്രസിഡന്‍റ് ജോസ് പുതുശേരിയും സമാജത്തിന്‍റെ മുതിര്‍ന്ന അംഗം ജോസ് കല്ലറയ്ക്കലും ചേര്‍ന്ന് ആണ് സ്പോര്‍ട്ഡേ ഉദ്ഘാടനം ചെയ്തത്.



മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും ഹൈടെക് രീതിയിലും മറ്റു സാങ്കേതിക സഹായ സഹകരണങ്ങള്‍ നല്‍കിയവര്‍ക്കും സമാജം ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരി നന്ദി പറഞ്ഞു. പങ്കെടുത്തവര്‍ക്ക് ഭക്ഷണപാനീയങ്ങള്‍ സമാജം ഒരുക്കിയിരുന്നു.

മത്സരങ്ങളിലെ വിജയികള്‍ക്ക് ശനി‌യാഴ്ച വെസ്ളിംഗ് സെന്‍റ് ഗെര്‍മാനൂസ് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാജത്തിന്‍റെ 40ാം ജൂബിലി, തിരുവോണാഘോഷ വേളയില്‍ ട്രോഫികള്‍ നല്‍കിയാദരിക്കും.

മത്സരങ്ങള്‍ക്ക് സ്പോര്‍ട്സ് സെക്രട്ടറി ബിന്‍റോ പുന്നൂസ്, പ്രസിഡന്‍റ് ജോസ് പുതുശേരി, ജന.സെക്രട്ടറി ഡേവീസ് വടക്കുംചേരി എന്നിവര്‍ നേതൃത്വം നല്‍കി.



എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷീബ കല്ലറയ്ക്കല്‍ (ട്രെഷറര്‍), പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്‍റ്), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ടോമി തടത്തില്‍ (ജോ.സെക്രട്ടറി) കൂടാതെ മേരി പുതുശേരി, എല്‍സി വടക്കുംചേരി, സാലി ചിറയത്ത്, അനുപമ ബിന്‍റോ, ഫിലോ തടത്തില്‍, ഷീന കുമ്പിളുവേലില്‍ എന്നിവരും മത്സരത്തിന്‍റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

സമാജത്തിന്‍റെ ഓണാഘോഷവും ജൂബിലിയും ശനിയാഴ്ച വൈകുന്നേരം അഞ്ചിനാണ് ആരംഭിക്കുന്നത്. 4.30 ന് പ്രവേശനം തുടങ്ങും. ആഘോഷദിനത്തില്‍ തംബോലയും സമാജം സംഘടിപ്പിക്കുന്നുണ്ട്.

ഒരു യൂറോ വിലയുള്ള ടിക്കറ്റിന് ജര്‍മനിയില്‍ നിന്നും കേരളത്തിലേക്കും തിരിച്ചുമുള്ള വിമാനടിക്കറ്റാണ് തംബോലയില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത് ജര്‍മനിയിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ വുപ്പര്‍ട്ടാലിലെ ലോട്ടസ് ട്രാവല്‍സാണ്. കൂടാതെ ആകര്‍ഷങ്ങളായ 10 സമ്മാനങ്ങളും നല്‍കുന്നുണ്ട്.

തിരുവോണാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ എല്ലാവരും കേരളീയ വേഷമണിഞ്ഞ് കൃത്യസമയത്തുതന്നെ എത്തണമെന്നും എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും സമാജം കമ്മിറ്റി അറിയിച്ചു.

സ്കോട്ട്ലൻഡ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം.
ഗ്ലാസ്ഗോ: സ്കോട്ട്ലൻഡ് മലയാളി അസോസിയേഷന്‍റ് 2024 2025 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ഞായറാഴ്ച നടന്ന വാര്‍ഷിക പൊതു
പ്രേഷിത കുടിയേറ്റവും കുർബാനയോടുള്ള ഭക്തിയുമാണ് പ്രതിസന്ധികളിൽ ക്നാനായ സമുദായത്തെ നിലനിർത്തുന്നത്: മാർ ജോസഫ് പണ്ടാരശേരി.
നോട്ടിംഗ്ഹാം: ക്രൈസ്തവ വിശ്വാസത്തിൽ അധിഷ്ഠിതമായ പ്രേഷിത കുടിയേറ്റമാണ് ക്നാനായ സമുദായം മൂന്നാം നൂറ്റാണ്ട് മുതൽ വിവിധ പ്
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം ശനിയാഴ്ച; ഡോ. മരിയ സർവിനോ മുഖ്യാതിഥി‌.
ബർമിംഗ്ഹാം: സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം "ടോട്ട പുൽക്രാ' ശനിയാഴ്ച ബർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെന്‍ററ
ക്രിസ്മസ് ആൽബം "രാരീരം സദ്‌വാർത്ത' ഇന്ന് റിലീസ് ചെയ്യും.
ബർലിൻ: 1988 മുതൽ ക്രിസ്തീയ ഭക്തിഗാന മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിൾ ക്രിയേഷൻസ് ഇത്തവണയും ക്രിസ്മസ് സ
കാരുണ്യത്തിന്‍റെ കരസ്പര്‍ശവുമായി വീണ്ടും സമീക്ഷ യുകെ.
ലണ്ടൻ: ക്രിസ്മസ് ആഘോഷവേളയിൽ പാലക്കാട് ജില്ലയിലെ പത്ത് നിർധനരായ കുട്ടികളുടെ രണ്ടു വർഷത്തെ ഉപരിപഠന ചെലവ് ഏറ്റെടു