• Logo

Allied Publications

Australia & Oceania
"റിയൽ ഫാമിലി' ഓസ്ട്രേലിയയിൽ മലയാളികൾക്കായി റിയാലിറ്റി ഷോ
Share
ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയന്‍ മലയാളി കുടുംബങ്ങളിലെ വിശേഷങ്ങളും വര്‍ത്തമാനങ്ങളുമായി ഏറെസവിശേഷതകളോടെ "റിയല്‍ ഫാമിലി' റിയാലിറ്റി ഷോ എത്തുന്നു. നടനും എഴുത്തുകാരനും നിര്‍മാതാവും സംവിധായകനുമായ ജോയ് കെ. മാത്യുവിന്‍റെ നേതൃത്വത്തിലാണ് ഓസ്‌ട്രേലിയയില്‍ ഇതാദ്യമായി ഫാമിലി റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്.

കേരളത്തിലെ സാഹിത്യപത്രദ്യശ്യനിയമ ചലച്ചിത്രസംഗീത നാടകനൃത്ത രംഗത്തെ പ്രശസ്തരുടെയും പൊതുജീവിതത്തിലെ സമുന്നതരുടെയും സഹകരണത്തോടെ ഓസ്‌ട്രേലിയയിലെ ക്യൂൻസ്‌ലാന്‍ഡ് മലയാളികളുടെ തനതായ മൂല്യബോധവും സാംസ്‌കാരിക പെരുമയും പ്രതിഫലിപ്പിച്ചാണ് റിയാലിറ്റി ഫാമിലി ഷോ സംഘടിപ്പിക്കുന്നത്.

ഓസ്ട്രേലിയയിലും നാട്ടിലും മലയാളി കുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകള്‍, തൊഴില്‍ വിശേഷങ്ങള്‍, അടുക്കളത്തോട്ടങ്ങള്‍, വിദേശ രാജ്യങ്ങളിലെ വീട്ടുപാചകം തുടങ്ങി ഏതു വിഷയങ്ങളിലും ഒരു തുറന്ന സംവാദമാണ് ഫാമിലി ഷോയുടെ ഉള്ളടക്കം.

പ്രതീക്ഷകളും പ്രതിസന്ധികളും മാത്രമല്ല കുടുംബാംഗങ്ങളുടെ പെരുമാറ്റം, സ്വഭാവം, ഇഷ്ടാനിഷ്ടങ്ങള്‍ എന്നിവയെക്കുറിച്ചും തുറന്ന ചര്‍ച്ചയും വിമര്‍ശനവും ഉണ്ടാകും. ഓരോ വിഷയങ്ങളും കുടുംബ പശ്ചാത്തലത്തില്‍ തന്നെ അവതരിപ്പിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാന്‍ വിവിധ മത്സരങ്ങളും ഉണ്ടാകും.

ഓസ്‌ട്രേലിയന്‍ മലയാളി കലാകാരന്മാര്‍ക്ക് ഒരു കുടക്കീഴില്‍ അണിനിരക്കാനും മള്‍ട്ടിനാഷണല്‍ കള്‍ച്ചറല്‍ പരിപാടികള്‍ അവതരിപ്പിക്കാനും ലക്ഷ്യമിട്ടാണ് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്. വിവിധ ഭാഷാ സമൂഹങ്ങളില്‍, സംസ്‌കാരങ്ങളില്‍ ജീവിക്കാൻ നിര്‍ബന്ധിതരായി തീരുന്ന മലയാളികൾക്ക് അവരുടെ നാടിനെയും ഭാഷയെയും കുറിച്ച് പുനര്‍വിചാരത്തിന് വഴിതെളിക്കാനുള്ള ശ്രമത്തിലാണ് ജോയ് കെ. മാത്യു.

മത്സരത്തിന്‍റെ പ്രത്യേകതകള്‍: മത്സരത്തിനായി പങ്കെടുക്കുന്ന ഓരോ കുടുംബങ്ങളും മികച്ച രീതിയില്‍ പരിപാടി അവതരിപ്പിക്കണം. മലയാളത്തിലെ പ്രമുഖർ അടങ്ങുന്ന വിധികർത്താക്കളാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ ഓസ്‌ട്രേലിയയിൽ ചിത്രീകരിക്കുന്ന "റിയല്‍ ജേര്‍ണി' എന്ന മലയാള സിനിമയില്‍ അഭിനയിക്കാൻ അവസരവും നല്‍കും.

അതിന് പുറമേ സോഷ്യല്‍ മീഡിയയിലൂടെയും തിരഞ്ഞെടുക്കുന്നവര്‍ക്കും പ്രത്യേകം സമ്മാനം നല്‍കും. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനം നല്‍കി ആദരിക്കും.

സെപ്റ്റംബര്‍ 23ന് റിയാലിറ്റി ഷോ തുടങ്ങും. മത്സരിക്കാൻ അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20. കൂടുതല്‍ വിവരങ്ങള്‍ക്ക് kangaroovisionau@gmail.com എന്ന ഇ മെയിലിൽ ബന്ധപ്പെടുക.

ജിൻസൺ ആന്‍റോ ചാൾസിനെ കത്തോലിക്ക കോൺഗ്രസ് ആദരിച്ചു.
കൊച്ചി: ഓസ്ട്രേലിയയിലെ നോർത്തേൺ പ്രവിശ്യാ സർക്കാരിൽ മന്ത്രിയായ മലയാള
ന്യൂസിലൻഡിലെ തരാനാകി പർവതത്തിന് വ്യക്തിത്വ പദവി.
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ തരാനാകി പർവതത്തിന് ഒരു വ്യക്തിക്കു ലഭിക്കുന്ന അവകാശങ്ങൾ നൽകി സർക്കാർ.
ഓസ്‌ട്രേലിയന്‍ മന്ത്രി ജിന്‍സണ്‍ ആന്‍റോ ചാള്‍സിന് ദീപികയില്‍ സ്വീകരണം.
കോട്ടയം: ഓസ്‌ട്രേലിയന്‍ മന്ത്രി ജിന്‍സണ്‍ ആന്‍റോ ചാള്‍സ് ദീപിക സന്ദര്‍ശിച്ചു.
ജിന്‍സന്‍ ആന്‍റോ ചാള്‍സിനു കോട്ടയം പൗരാവലി സ്വീകരണം നൽകി.
കോട്ടയം: ജിന്‍സന്‍ ആന്‍റോ ചാള്‍സിന്‍റെ ഓസ്‌ട്രേലിയയിലെ മന്ത്രിപദവി മലയാളിക്ക് അഭിമാനമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്.
ജിന്‍സന്‍ ആന്‍റോ ചാള്‍സിന് ചൊവ്വാഴ്ച കോട്ടയത്ത് പൗരസ്വീകരണം.
കോട്ടയം: ഓസ്‌ട്രേലിയയിലെ മന്ത്രിയായി ചുമതലേയറ്റ കോട്ടയം മൂന്നിലവ് സ്വദേശി ജിന്‍സന്‍ ആന്‍റോ ചാള്‍സിന് ചൊവ്വാഴ്ച കോട്ട