• Logo

Allied Publications

Middle East & Gulf
തൊഴിൽനിയമ ലംഘനം: ഒമാനിൽ പിടിയിലായത് 7000ത്തിലധികം പ്രവാസികൾ
Share
മസ്കറ്റ്: ഒമാനിൽ തൊഴിൽനിയമ ലംഘനവുമായി ബന്ധപ്പെട്ട് 7000ത്തിലധികം ആളുകളെ അറസ്റ്റ് ചെയ്തതായി തൊഴിൽ മന്ത്രാലയത്തിന്‍റെ പരിശോധന സംഘം അറിയിച്ചു. തൊഴിലന്തരീക്ഷം സുരക്ഷിതവും സുസ്ഥിരവുമാക്കാൻ ഒമാനിലെ എല്ലാ തൊഴിൽക്ഷേമ വകുപ്പുകളിലും മന്ത്രാലയം വലിയ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് തൊഴിൽ മന്ത്രാലയത്തിലെ അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ ഓഫ് ഇൻസ്പെക്ഷൻ നാസർ ബിൻ സലേം അൽ ഹദ്റമി പറഞ്ഞു.

ഈ വർഷത്തിന്‍റെ ആദ്യം മുതൽ മുനിസിപ്പാലിറ്റികൾ, വിദ്യാഭ്യാസ മന്ത്രാലയം, റോയൽ ഒമാൻ പോലീസ് എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിലാണ് അനധികൃത തൊഴിലാളികൾ പിടിയിലായതെന്ന് അദ്ദേഹം പറഞ്ഞു.

ജോലി സമയം, സ്ത്രീകളുടെയും പ്രായപൂർത്തിയാകാത്തവരുടെയും തൊഴിൽ, തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, തൊഴിലുടമകൾക്കും തൊഴിലാളികൾക്കും അവബോധം നൽകൽ എന്നിവയെല്ലാം സംഘം പരിഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മുൻകൂർ അറിയിപ്പ് കൂടാതെ ഏതു ജോലിസ്ഥലത്തും പ്രവേശിക്കാൻ പരിശോധന ടീമിന് അവകാശമുണ്ടെന്ന് തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ ഒമ്പതിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആവശ്യമായ എല്ലാ വിവരങ്ങളും തൊഴിലുടമകൾ പരിശോധന സംഘത്തിന് നൽകണമെന്നും നിയമത്തിൽ പറയുന്നുണ്ടെന്ന് അൽ ഹദ്റമി വ്യക്തമാക്കി. തൊഴിലുടമയോ അദ്ദേഹത്തിന്‍റെ പ്രതിനിധിയോ ജോലി തടസപ്പെടുത്തുകയാണെങ്കിൽ, തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 112 അനുസരിച്ച് ശിക്ഷിക്കപ്പെടും.

ചാർട്ടേർഡ് ഫ്ലൈറ്റുകളൊരുക്കി സന്നദ്ധ സംഘടനകൾ; വോട്ട് ചെയ്യാൻ പറന്നിറങ്ങി പ്രവാസികൾ.
തലശേരി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പറന്നിറങ്ങി പ്രവാസികൾ.
വെള്ളപ്പൊക്കം: യുഎഇയിൽ വാഹന ഇൻഷ്വറൻസ് നിരക്കുകൾ വർധിച്ചേക്കും.
അബുദാബി: കഴിഞ്ഞയാഴ്ചത്തെ റിക്കാർഡ് മഴയെത്തുടർന്ന് യുഎഇയിലെ മോട്ടോർ, പ്രോപ്പർട്ടി ഇൻഷ്വറൻസ് നിരക്കുകൾ വർധിച്ചേക്
കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ മാപ്പ് നൽകിയില്ല; സൗദിയിൽ പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി.
റിയാദ്: സൗദി സ്വദേശിയെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ വിദേശിയുടെ വധശിക്ഷ നടപ്പിലാക്കി.
അജ്പാക് റിഗായ് ഏരിയ കമ്മിറ്റി രൂപീകരിച്ചു.
കുവൈറ്റ്‌ സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ റിഗായ് യൂണിറ്റ് രൂപീകരിച്ചു.
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി.
സന: നിമിഷപ്രിയയെ ജയിലിലെത്തി കാണാൻ അമ്മയ്ക്ക് അനുമതി.