• Logo

Allied Publications

Americas
എഫ്ബിഐയിലെ സോവിയറ്റ് ചാരൻ ജയിലിൽ വച്ച് മരണപ്പെട്ടു
Share
വാഷിംഗ്ടൺ ഡിസി: ശീതയുദ്ധത്തിന് ശേഷമുള്ള കാലഘട്ടത്തിൽ സോവിയറ്റ് യൂണിയന് വേണ്ടി എഫ്ബിഐ രഹസ്യങ്ങൾ ചോർത്തിയ "ഡബിൾ ഏജന്‍റ്' റോബർട്ട് ഹാൻസെൻ(79) യുഎസ് ജയിലിൽ വച്ച് മരണപ്പെട്ടു.

കൊളറാഡോയിലെ ഫ്ലോറൻസ് ജയിലിലെ സെല്ലിൽ ഹാൻസെനെ മരിച്ച നിലയിൽ കണ്ടെത്തിയതായി യുഎസ് അധികൃതർ അറിയിച്ചു. 1976 ജനുവരിയിൽ അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയിൽ ചേർന്ന ഹാൻസെൻ വർഷങ്ങളോളം റഷ്യക്ക് വേണ്ടി അമേരിക്കൻ രഹസ്യങ്ങൾ ചോർത്തിയിരുന്നു.

റമോൺ ഗാർഷ്യ എന്ന പേരുപയോഗിച്ച് അമേരിക്കൻ നയതന്ത്ര രഹസ്യങ്ങളും ചാരപദ്ധതികളും അന്വേഷണ രേഖകളും ഹാൻസെൻ റഷ്യക്ക് കൈമാറിയിരുന്നു. ഇതിന് പ്രതിഫലമായി ഇയാൾക്ക് 1.4 മില്യൺ ഡോളർ മൂല്യമുള്ള ഡയമണ്ടുകളും പണവും റഷ്യ നൽകി.

1994ൽ ആൽഡ്രിച്ച് ആമസ് എന്ന ചാരനെ അറസ്റ്റ് ചെയ്ത വേളയിലാണ് തങ്ങളുടെ ഓഫീസിൽ നിന്ന് രേഖകൾ ചോർന്നതായി എഫ്ബിഐ മനസിലാക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹാൻസെനെ പിടികൂടുകയായിരുന്നു.

പുതിയ ദൗത്യം നൽകാനെന്ന വ്യാജേന എഫ്ബിഐ ഹെഡ്ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തിയാണ് ഹാൻസെനെ കൈയോടെ പിടികൂടിയത്. ഹാൻസെന് അനുവദിച്ച ഓഫീസിൽ എഫ്ബിഐ ഒളികാമറകളും മൈക്കുകളും സ്ഥാപിച്ചാണ് ഡബിൾ ക്രോസിന്‍റെ(ഇരട്ട ചാരപ്രവൃത്തി) പിടികൂടിയത്.

സർവീസിൽ നിന്ന് വിരമിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കുന്ന വേളയിലാണ് ഹാൻസെൻ അറസ്റ്റിലായത്. 2001 മുതൽ ഇയാൾ തടവിൽ കഴിയുകയായിരുന്നു.

രമേഷ് പ്രേംകുമാർ കോപ്പൽ സിറ്റി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
കോപ്പൽ: മേയ് 4 ശനിയാഴ്ച കോപ്പൽ സിറ്റി കൗൺസിലിലെ 5ാം സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ ഇന്ത്യൻ അമേരിക്കൻ രമേഷ് പ്രേംകുമ
ഒഐസിസി ഗ്ലോബല്‍ പ്രസിഡന്‍റ് ജെയിംസ് കൂടലിന് കെപിസിസി ആസ്ഥാനത്ത് സ്വീകരണം നൽകി.
തിരുവനന്തപുരം: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്‍റായി തെരഞ്ഞെടുത്ത ജെയിംസ് കൂടലിന് കോണ്‍ഗ്
രാജ്യവ്യാപകമായി ഇസ്രായേൽ വിരുദ്ധ പ്രതിഷേധത്തിൽ 2,100 ലധികം പേർ അറസ്റ്റിൽ.
വാഷിംഗ്ടൺ ഡിസി : വിദ്യാർഥികളും അധ്യാപകരും പുറത്തുനിന്നുള്ള പ്രക്ഷോഭകരും ഉൾപ്പെടെ 2,100ലധികം പ്രതിഷേധക്കാരെ സമീപ ആഴ്ച
അമിത അളവിൽ ഇൻസുലിൻ കുത്തിവച്ച് രോഗികളെ കൊലപെടുത്തിയ നഴ്സിന് ജീവപര്യന്തം തടവ്.
പെൻസിൽവേനിയ പെൻസിൽവേനിയയിലെ വിവിധ നഴ്സിംഗ് ഹോമുകളിൽ രോഗികളെ മനഃപൂർവം അമിത അളവിൽ ഇൻസുലിൻ കുത്തിവച്ചു കൊലപ്പെ
ടെക്സസിൽ ട്രെയിലറിൽ നിന്ന് ലോഡ് മറിഞ്ഞു വീണ് അപകടം; രണ്ട് മരണം.
ടെംപിൾ (ടെക്സസ്): ടെക്സസിലെ ടെമ്പിളിൽ അമിതഭാരവുമായി സഞ്ചരിക്കുകയായിരുന്ന ട്രാൻസ്പോർട്ട് ട്രെയിലറിൽ നിന്ന് ലോഡ് മറിഞ്ഞ