• Logo

Allied Publications

Middle East & Gulf
പ്രവാസി കമ്മീഷൻ നിയമനകാര്യത്തിൽ മുഖ്യമന്ത്രിക്കു നിവേദനവുമായി പ്രവാസി ലീഗൽ സെൽ
Share
കുവൈറ്റ് സിറ്റി: കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ പ്രശ്നപരിഹാരത്തിനായി 2016ൽ സ്ഥാപിതമായ പ്രവാസി കമ്മീഷൻ കഴിഞ്ഞ കുറെ മാസങ്ങളായി പ്രവർത്തിക്കുന്നില്ല. പ്രവാസി കമ്മീഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് പി.ഡി. രാജൻ വിരമിച്ചതിന് ശേഷം തുടർ നിയമനവും ഉണ്ടായിട്ടില്ല. ഇതിനെത്തുടർന്ന് കഴിഞ്ഞ കുറെ മാസങ്ങളായി കേരള പ്രവാസി കമ്മീഷൻ പ്രവർത്തനരഹിതമാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ജോസ് ഏബ്രഹാം നിവേദനം സമർപ്പിച്ചത്.

പ്രവാസികളുടെ നിരവധിയായ പ്രശ്നപരിഹാരത്തിന് സഹായകരമായ പ്രവാസി കമ്മീഷനിൽ ഒരു ചെലവുമില്ലാതെ പരാതിനൽകാവുന്നതും പരിഹാരം കണ്ടെത്താവുന്നതുമാണ്. പലവിധ പ്രശ്നങ്ങളാൽ വലയുന്ന പ്രവാസികൾക്ക് ആശ്വാസമാകുന്ന കമ്മീഷന്‍റെ പ്രവർത്തനത്തിലും അതുപോലെ തന്നെ പ്രവാസികളുടെ ക്ഷേമ വിഷയങ്ങളിലും അടിയന്തിരമായ കേരള സർക്കാർ ഇടപെടലുകൾ ആവശ്യമാണെന്നും മനുഷ്യക്കടത്തുൾപ്പെടെയുള്ള വിഷയങ്ങളിൽ കാര്യക്ഷമമായി ഇടപെടാൻ കഴിയുന്ന പ്രവാസി കമ്മീഷന്‍റെ പ്രവർത്തനം ഉടൻ തന്നെ പുനഃസ്ഥാപിക്കണമെന്നും സർക്കാർ ഈ വിഷയത്തിൽ അനുകൂലമായ നടപടി സ്വീകരിക്കാത്തപക്ഷം പ്രവാസി ലീഗൽ സെല്ലിന് കോടതിയെ സമീപിക്കേണ്ടി വരുമെന്നും പി എൽ സി കുവൈറ്റ്‌ ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ, കോർഡിനേറ്റർ അനിൽ മൂടാടി എന്നിവർ അറിയിച്ചു

ജീവൻ രക്ഷിക്കാൻ കെെകോർത്ത് നവയുഗം; കാത്തുനിൽക്കാതെ ഷരുൺ മടങ്ങി.
അൽഹസ: ജീവൻ രക്ഷിക്കാൻ കൈകോർത്ത സന്മനസുകളുടെ ശ്രമം വിഫലമാക്കി കാൻസർ രോഗിയായ യുവാവ് മരണത്തിനു കീഴടങ്ങി.
പ്രവാസി ഇന്ത്യക്കാരന് 33 കോടിയുടെ ലോട്ടറി.
അബുദാബി: മലയാളികളടക്കം നിരവധി പേര്‍ക്ക് വന്‍തുകയുടെ ഭാഗ്യസമ്മാനങ്ങള്‍ നല്‍കിയ അബുദാബി ബിഗ് ടിക്കറ്റിന്‍റെ 256ാമ
ബിനോയ് തങ്കച്ചനും കുടുംബത്തിനും യാത്രയയപ്പ് നൽകി കോസ് കുവൈറ്റ് ചാപ്റ്റർ.
കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്നും യുകെയിലേക്ക് പോകുന്ന ബിനോയ് തങ്കച്ചനും കുടുംബത്തിനും കോസ് കുവൈറ്റ് ചാപ്റ്റർ യാത്രയയപ
കേളി കിയ പുരസ്‌കാര വിതരണം എറണാകുളം ജില്ലയിൽ പൂർത്തിയായി.
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെയും കുടുംബവേദിയുടെയും അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ പ്രോ
ബിസിനസില്‍ നെറ്റ് വര്‍ക്കിംഗിന് പ്രാധാന്യമേറുന്നു: രമേശ് ബുല്‍ ചന്ദനി.
ദോഹ: ബിസിനസില്‍ നെറ്റ് വര്‍ക്കിംഗിന് പ്രാധാന്യമേറുകയാണെന്നും ബന്ധങ്ങള്‍ക്ക് ബിസിനസില്‍ വലിയ സ്വാധീനമുണ്ടാക്കാനാകുമ