• Logo

Allied Publications

Europe
രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം; ഐഒസി രണ്ടാം ഘട്ട പ്രതിഷേധ സംഗമത്തിന് ഞായറാഴ്ച തു‌ടക്കം
Share
ലണ്ടൻ: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പാർലിമെന്‍റിൽ നിന്നും അയോഗ്യനാക്കിയ ബിജെപി സർക്കാരിന്‍റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ ഐഒസി ഗ്ലോബൽ കമ്മിറ്റിയുടെ നിർദ്ദേശാനുസരണം ആഗോള തലത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി യുകെയിലെ രണ്ടാം ഘട്ട പ്രതിഷേധ സംഗമം ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് മാഞ്ചസ്റ്റർ, കത്തീഡ്രൽ യാർഡിൽ സംഘടിപ്പിക്കും.

കത്തീഡ്രൽ യാർഡിലെ മഹാത്മാ ഗാന്ധിജിയുടെ പ്രതിമയ്ക്ക് മുന്നിലാണ് തികച്ചും സമാധാനപരമായി ഐഒസി പ്രതിഷേധ സംഗമം നടക്കുന്നത്. ലണ്ടനിലെ പാർലമെന്‍റ് സ്‌ക്വയറിൽ കഴിഞ്ഞ ആഴ്ച സംഘടിപ്പിച്ച ആദ്യ ഘട്ട പ്രതിഷേധ യോഗം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. യുകെയിലെ മറ്റു പ്രദേശങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള രണ്ടാം ഘട്ടമാണ് മാഞ്ചസ്റ്ററിൽ സംഘടിപ്പിക്കുന്ന പ്രതിഷേധയോഗം എന്ന് ഐഒസി യുകെ പ്രസിഡന്‍റ് കമൽ ദലിവാൽ അറിയിച്ചു.

പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു വിജയിപ്പിക്കുവാൻ യുകെയിലെ മുഴുവൻ കോൺഗ്രസ്‌ അനുഭാവികളെയും ജനാധിപത്യ വിശ്വാസികളെയും ക്ഷണിക്കുന്നതായും കത്തീഡ്രൽ യാർഡിലെ മഹാത്മാ ഗാന്ധി പ്രതിമക്ക് മുന്നിൽ കൃത്യ സമയത്തു തന്നെ എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

പ്രതിഷേധ സംഗമ പരിപാടികൾക്ക് ഐഒസി യുകെ ഭാരവാഹികളായ ബോബിൻ ഫിലിപ്പ്, റോമി കുര്യാക്കോസ്, ഗുർപ്രീത് രന്തവ തുടങ്ങിയവർ നേതൃത്വം വഹിക്കുമെന്ന് ഐഒസി വക്താവ് അജിത് മുതയിൽ പറഞ്ഞു.

ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ രോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.
യുഡിഎഫിന് വോട്ട് നല്‍കാന്‍ പ്രവാസി കുടുംബങ്ങളോട് ഒഐസിസിയുടെ ആഹ്വാനം.
ബര്‍ലിന്‍: രാജ്യം അതി നിര്‍ണായകമായ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുമ്പോള്‍, പ്രവാസികള്‍ അടക്കമുള്ള ജനാധിപത്യ വിശ്വാ