• Logo

Allied Publications

Europe
കാല്‍ഗറി ക്രിക്കറ്റ് ലീഗ് സി&ഡിസിഎല്‍ 114ാമത് വാര്‍ഷികം ആഘോഷിച്ചു
Share
കാൽഗറി: കാൽഗറിയിലെ പുരാതന ക്രിക്കറ്റ് ലീഗായ C&DCL അതിന്‍റെ 114ാമത് വാർഷികം 2023 മാർച്ച് 17ന് ആഘോഷിച്ചു. ഒപ്പം C&DCLന് കീഴിൽ കാൽഗറിയിലെ മലയാളി ക്രിക്കറ്റ് സമൂഹം ശ്രദ്ധേയമായ ഒരു നാഴികക്കല്ല് കൈവരിച്ചതിന് സാക്ഷ്യം വഹിച്ചു.

കാൽഗറിയിലെ ഏറ്റവും പുരാതനമായതും, വലുതുമായ ക്രിക്കറ്റ് ലീഗായ C&DCL അതിന്‍റെ 114ാമത് വാർഷികത്തോടനുബന്ധിച്ചു അവാർഡ് വിരുന്നു നടത്തി ആഡംബരപൂർണ്ണമായ ഭക്ഷണവും, വിനോദവും, ഉല്ലാസവും നിറഞ്ഞ ക്രിക്കറ്റിന്‍റെ അതിമനോഹരമായ ആഘോഷം.

2022 സീസണിലെ ക്രിക്കറ്റ് നേട്ടങ്ങൾക്കുള്ള അംഗീകാരമായി കളിക്കാർക്ക് ട്രോഫികൾ സമ്മാനിച്ചത് എംഎൽഎമാരായ മിക്കി അമേരി, ഇർഫാൻ സാബിർ എന്നിവരായിരുന്നു. കാൽഗറിയിലെ മലയാളി സമൂഹത്തിന് ഈ അവാർഡ് വിരുന്നു അഭിമാനത്തിന്‍റെ ദിവസമായിരുന്നു.

മലയാളികളുടെ ക്രിക്കറ്റ് ക്ലബായ റൺ റൈഡേഴ്‌സ് സ്‌പോർട്‌സ് ക്ലബ്ബ്. 2009ൽ ആരംഭിച്ചതിന് ശേഷം രണ്ടാം തവണയും ചാമ്പ്യൻഷിപ്പ് ട്രോഫി ഉയർത്തുന്നതിന് ഈ രാത്രി സാക്ഷ്യം വഹിച്ചു. 2020ലെ മുൻ ചാമ്പ്യൻഷിപ്പ് വിജയം നേടിയിരുന്നെങ്കിലും, കോവിഡ് മഹാമാരിയിലും നിയന്ത്രിത കളി സാഹചര്യങ്ങളിലും അതിന്‍റെ പ്രാധാന്യം നഷ്ടപ്പെട്ടിരുന്നു.

എന്നാൽ 2022യിലെ റൺ റൈഡർ സ്‌പോർട്‌സ് ക്ലബിന്‍റെ ഡിവ്യൂഷൻ2 40 ഓവർ ചാമ്പ്യൻഷിപ്പ് വിജയം, മികവിനുള്ള ക്ലബ്ബിന്‍റെ നിരന്തരമായ പരിശ്രമത്തിന്‍റെ സാക്ഷ്യപത്രമായിരുന്നു.

C&DCLയിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നായതിനാൽ, റൈഡേഴ്‌സ് സ്‌പോർട്‌സ് ക്ലബ്ബിന്‍റെ കളിക്കാർ ഗുണനിലവാരമുള്ള ക്രിക്കറ്റ് താരങ്ങളായി തങ്ങളുടെ കഴിവ് വീണ്ടും തെളിയിച്ചത് പല ട്രോഫികളും അംഗീകാരങ്ങളും നേടന്ന വഴി തന്നെ ആയിരുന്നു.

തരുൺ രാജ് എംവിപി (MVP) അവാർഡ് നേടുകയും, കാൽഗറി ക്രിക്കറ്റ് സർക്കിളുകളിലെ മറ്റൊരു വമ്പനായ, ആദിത്യേന്ദ്ര മുയർ, ഏറെ കൊതിപ്പിക്കുന്ന മികച്ച ബാറ്റ്സ്മാൻ അവാർഡും രണ്ട് സെഞ്ചുറികളുടെ ട്രോഫികളും സ്വന്തമാക്കി. മികച്ച വിക്കറ്റ് കീപ്പർക്കുള്ള പുരസ്‌കാരം പ്രീതം ഫെറോ കരസ്ഥമാക്കി.

ഡിവിഷനിലെ നൂറോളം കളിക്കാരെ പിന്തള്ളി ശ്രീനാഥ് ജനാർദൻ മികച്ച ഫീൽഡർക്കുള്ള അവാർഡും നേടി. അരങ്ങേറ്റക്കാരൻ ഹാഫിസ് കട്ടോടി, വെറ്ററൻ താരം വിരാൽ പട്ടേൽ എന്നിവർ അഞ്ച് വിക്കറ്റ് നേട്ടത്തിന് ട്രോഫികൾ സ്വന്തമാക്കിയതോടെ റൺ റൈഡേഴ്‌സിന്‍റെ ബൗളിംഗ് നിലവാരവും മികവും പ്രകടമായിരുന്നു.

കേരളത്തിൽ നിന്നുള്ള 14 മലയാളി ക്രിക്കറ്റ് താരങ്ങളെ കൂട്ടിച്ചേർത് ഫാ. ജിമ്മി പുട്ടാനാണിക്കലിന്റെ നേത്രത്വത്തിൽ, പുതിയൊരു രാജ്യത്ത് സ്ഥിരതാമസമാക്കുന്നതിന്റെ കഷ്ടപ്പാടുകളിൽ നിന്ന് മനസ്സിന്റെ സാന്ത്വനത്തിനൊപ്പം വ്യായാമവും എന്ന ആശയത്തിൽ തുടങ്ങിയ ക്ലബ്ബിൽ നിന്നും വളരെ അധികം മുന്നേറി കഴിഞ്ഞിരുന്നു റൺ റൺ റൈഡർ സ്‌പോർട്‌സ് ക്ലബ്ബ്.

2016ൽ മുതൽ റൺ റൈഡർ സ്‌പോർട്‌സ് ക്ലബ് ഒരു പുതിയ അധ്യായം എഴുതി, ഭാഷയും ദേശീയതയും പരിഗണിക്കാതെ ക്രിക്കറ്റർമാരെ ഉൾപ്പെടുത്താൻ തുടങ്ങി. റൺ റൈഡേഴ്‌സ് ആൽഫ, റൺ റൈഡേഴ്‌സ് ബീറ്റ, റൺ റൈഡേഴ്‌സ് ചാർലി എന്നിങ്ങനെ മൂന്ന് ടീമുകൾക്കിടയിൽ 60ലധികം മുഴുവൻ സമയ കളിക്കാരും 30ലധികം പാർട്ട് ടൈം കളിക്കാരും ക്ലബ്ബിൽ ഇപ്പോൾ ഉണ്ട്.

റൺ റൈഡേഴ്‌സ് സ്‌പോർട്‌സ് ക്ലബ്ബിന്‍റെ പ്രസിഡന്‍റ് സന്ദീപ് സാം അലക്‌സാണ്ടർ C&DCL എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളിൽ വൈസ് പ്രസിഡന്‍റ്2 സ്ഥാനം അലങ്കരിക്കുകയും കാൽഗറിയിൽ ക്രിക്കറ്റിന്‍റെ ഉന്നമനത്തിനും മെച്ചപ്പെടുത്തലിലും സജീവമായി പ്രവർത്തിക്കുകയും ചെയ്തു വരുന്നു.

ക്രിക്കറ്റിന്‍റെ അതിരുകൾ ഭേദിക്കാനുമുള്ള പ്രതിബദ്ധത തങ്ങളിൽ ഉണ്ട് എന്നുള്ള നിശ്ചയദാർഢ്യത്തിന്റെഭാഗമായി, 2023 മുതൽ വനിതാ ക്രിക്കറ്റ് താരങ്ങൾക്കായി വാതിലുകൾ തുറക്കാൻ റൺ റൈഡേഴ്സ് ഇപ്പോൾ ഒരുങ്ങുകയാണ്.

ക്രിക്കറ്റിന് പുറമെ, റൺ റൈഡേഴ്സ് സ്പോർട്സ് ക്ലബിന് ഇപ്പോൾ പ്രവർത്തനക്ഷമമായ സോക്കർ, ബാഡ്മിന്റൺ, വോളിബോൾ സബ്സിഡിയറികളുണ്ട്. കാൽഗറിയിലെ കായികപരമായ ജീവിതശൈലി ആഗ്രഹിക്കുന്നവർക്ക് വർഷത്തിൽ ഉടനീളം ഇവയിലൂടെ ക്ലബ് വേദി ഒരുക്കുന്നു.

റൺ റൈഡേഴ്‌സ് സ്‌പോർട്‌സ് ക്ലബ് കാനഡ ബ്ലഡ് സെർവീസസുമായി സഹകരിച്ചു പതിവായി രക്തദാന കാമ്പെയ്‌നുകൾ നടത്തുന്നു. കൂടാതെ പെലിക്കൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഫുഡ് ഡൊണേഷനിലെ സന്നദ്ധപ്രവർത്തങ്ങൾക്കും റൺ റൈഡേഴ്‌സ് ടീം അംഗങ്ങൾ പങ്കെടുക്കാറുണ്ട്.

ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ
ജപ്പാൻ അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻഷിപ്പ്; സ്വർണ മെഡൽ ജേതാവായി മലയാളിതാരം ടോം ജേക്കബ്.
ഗ്ലാസ്ഗോ: ജപ്പാനിൽ നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻ പട്ടം.