• Logo

Allied Publications

Americas
നോർത്ത് അമേരിക്കൻ മലയാളികൾ നിർമിക്കുന്ന നിരവധി പരിപാടികളുമായി പ്രവാസി ചാനൽ 18 മുതൽ സംപ്രേക്ഷണം
Share
ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലയാളികൾ നിർമിക്കുന്ന നിരവധി പരിപാടികളുമായി പ്രവാസി ചാനൽ മാർച്ച്18 മുതൽ സംപ്രേക്ഷണം ആരംഭിക്കുന്നു. ന്യൂ യോർക്കിൽ നിന്ന് "ഇത്തിരി നേരം ഒത്തിരി കാര്യം', ജോർജിയ സംസ്ഥാനത്തു നിന്ന് "ജോർജിയ ബസ്സ് (buzz)", ഹൂസ്റ്റണിൽ നിന്ന് ഇത് ഞങ്ങളുടെ ശബ്ദം, ഡാളസിൽ നിന്ന് 'ദി മിറർ ഓഫ് ഡാളസ്'' കൂടാതെ അമേരിക്കയിലെങ്ങു നിന്നും മ്യൂസിക്കൽ റിയാലിറ്റി ഷോ 'ടാലെന്റ്റ് ഹണ്ട്', സംഘ നൃത്ത്യ നൃത്തങ്ങളുടെ റിയാലിറ്റി ഷോ 'റിഥം ഓഫ് ഡാൻസ്' എന്നിങ്ങനെ നിരവധി പ്രോഗ്രാമുകൾ പ്രവാസി ചാനലിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലെത്തുന്നു.

അമേരിക്കയിലെ പ്രവാസി മലയാളി സംഘടനകളുടെ എല്ലാ പരിപാടികളും റീജണൽ ഡയറക്ടർമാരുടെ നേതൃത്വത്തിൽ പ്രവാസി ചാനലിൽ ഉൾപ്പെടുത്തുന്നുണ്ട്. വത്യസ്ഥമായ ശൈലിയിലൂടെ ദൃശ്യമാധ്യമരംഗത്തു തങ്ങളുടേതായ ഇടം കണ്ടെത്തിയ പ്രവാസി ചാനൽ മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക വിജയ രംഗങ്ങൾ ഒപ്പിയെടുത്തു ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിച്ചു ഹൃദയം കവർന്നു കൊണ്ടിരിക്കുന്നു.

'ഇത്തിരി നേരം ഒത്തിരി കാര്യം' ന്യൂ യോർക്കിലെ റീജണൽ ഡയറക്ടർ ലാജി തോമസിന്‍റെ നേതൃത്വത്തിലാണ് തയാറാക്കുന്നത്. അതോടൊപ്പം നിർമാണവും സംവിധാനവും ലാജി തന്നെ. ആങ്കർ ഡോക്ടർ ഷെറിൻ എബ്രഹാം, ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി ജോയൽ സ്കറിയ ടീം പ്രവാസി ന്യൂ യോർക്ക് നിർവഹിക്കുന്നു. പ്രശസ്തരായവരുടെ അഭിമുഖങ്ങളും ജീവിതവിജയം നേടിയവരെ പ്രേക്ഷകരുടെ മുൻപിൽ അവതരിപ്പിക്കുന്ന പ്രത്യേക പരിപാടിയാണ് ഇത്തിരി നേരം ഒത്തിരി കാര്യം. ആദ്യത്തെ എപ്പിസോഡിൽ പ്രവാസി മലയാളികളുടെ അഭിമാനമായ ന്യൂ യോർക്ക് സെനറ്റർ കെവിൻ തോമസ് ആണ് പ്രത്യേക അതിഥി.

2011 ൽ ന്യൂജേഴ്സിയിലെ പിസ്കാറ്റവേ സിറ്റിയിൽ തുടക്കം കുറിച്ച ഈ ചാനൽ പ്രശസ്ത സിനിമാ താരങ്ങൾ മനോജ് കെ ജയൻ, സുരേഷ് കൃഷ്ണ, ദേശീയ അവാർഡ് നേടിയ നടി പദ്മപ്രിയ, പ്രശസ്ത ഗായിക റിമി ടോമി എന്നിവർ ചേർന്ന് നിലവിളക്കു കൊളുത്തിയതിനു ശേഷം വൻ ജനാവലിയുടെ പ്രതിനിധ്യത്തിൽ പൊതു സമ്മേളനവും ഔപചാരികമായി ഉദ്‌ഘാടനവും നടന്നു. താര ആർട്സ് സി.വിജയൻറെ നേതൃത്വത്തിൽ താരപ്രഭയാർന്ന സ്റ്റേജ് ഷോയോട് കൂടിയായിരുന്നു പ്രവാസി ചാനലിന്‍റെ തുടക്കം.

'ജോർജിയ ബസ് (Buzz)' തയാറാക്കുന്നത് ജോർജിയയിലെ പ്രവാസി ചാനലിന്‍റെ റീജണൽ ഡയറക്ടർ കാജൽ സഖറിയയുടെ നേതൃത്വത്തിൽ ടീം പ്രവാസി ജോർജിയ അംഗങ്ങളുടെ എല്ലാം കൂട്ടായ സൃഷ്ടി ആണ് 'ജോർജിയ ബസ്' ഷാജി ജോൺ, രഞ്ജു വര്ഗീസ്, ബിജു ഉമ്മൻ എന്നിവർ ഇതിന്റെ നിർമ്മാണം, കാമറ, എഡിറ്റിംഗ്, ഡബിംഗ് എന്നിങ്ങനെ ക്രീയേറ്റീവ് ആയ വിവിധ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു. ദീപ്തി കുരിയൻ വർഗീസ്, കുക്കൂ ഉമ്മൻ ജേക്കബ്, റിൻസി വർഗീസ് എന്നിവർ പ്രവാസി ചാനലിന്‍റെ ആങ്കർമാരായി തങ്ങളുടെ പ്രാഗൽഭ്യം തെളിയിക്കുന്നു. നിരവധി പേരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഈ പ്രോഗ്രാം ഉരുത്തിരിഞ്ഞത്.

എല്ലാ സ്ഥലങ്ങളിൽ നിന്നും സാമൂഹ്യ, സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ അപ്പപ്പോൾ നടക്കുന്ന പ്രോഗ്രാമുകൾ താമസമില്ലാതെ പ്രവാസി ചാനലിൽ പ്രക്ഷേപണം ചെയ്യാനുള്ള സംവിധാനങ്ങളുമായി ഇപ്പോൾ ചാനലിന്‍റെ വിപുലീകരണം നടക്കുന്നു. പ്രവാസികളുടെ സ്വന്തം ചാനലായി പ്രവാസി മലയാളികൾ ഈ ചാനൽ നെഞ്ചിലേറ്റി അഭൂതപൂർവമായ വളർച്ചയുടെ പാതയിലാണ്.

'ദി മിറർ ഓഫ് ഡാളസ്' പ്രവാസി ചാനലിന്റെ റീജണൽ ഡയറക്ടർ ഷാജി രാമപുരവും മറ്റു ടീം പ്രവാസി ചാനൽ അംഗംങ്ങളും ചേർന്നാണ് തയ്യാറാക്കുന്നത്. ഡാളസിന്‍റെ കണ്ണാടി ആയിരിക്കും ഈ പ്രോഗ്രാം. നിരവധി വത്യസ്ഥമായ പരിപാടികളാണ് ഇതിൽ ഉൾപ്പെടുത്തുന്നത്.

'ഇത് ഞങ്ങളുടെ ശബ്ദം' ഏറ്റവും വലിയ ഹിറ്റാകാൻ സാധ്യത ഉള്ള പ്രോഗ്രാമായി വിലയിരുത്തുന്നു. ഇതൊരു ടോക്ക് ഷോ ആണ്. പ്രവാസി മലയാളികളുടെ ഉള്ളിലുള്ള ആശയങ്ങളും, തങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളോ പ്രയാസങ്ങളോ അതെന്തുമാകട്ടെ അത് പങ്കുവയ്ക്കാനും അതിനുള്ള പരിഹാരം കാണാനോ അഭിപ്രായം അറിയാനോ ഉള്ള പ്രോഗ്രാം ആണ് 'ഇത് ഞങ്ങളുടെ ശബ്ദം'. ഹൂസ്റ്റണിൽ നിന്ന് റീജണൽ ഡയറക്ടർ രാജേഷ് വർഗീസ്, അജു വാരിക്കാട്, റോഷി സി. മാലത്ത് എന്നിവരും മറ്റു സാങ്കേതിക വിദഗ്‌ധരും ഇതിന്‍റെ പിന്നിൽ പ്രവർത്തിക്കുന്നു.

ഏറ്റവും നൂതന സാങ്കേതിക വിദ്യയുമായി തയാറാക്കിയ മീഡിയ ആപ്പ് യുഎസ്എ യിലൂടെ തത്സമയം ഞൊടിയിട കൊണ്ട് പ്രവാസി ചാനൽ കാണാനുള്ള സംവിധാനം ഇപ്പോൾ നിലവിലുണ്ട്. മീഡിയ ആപ്പ് യു എസ് എ യുടെ ലോഞ്ചിങ് ഫ്ലോറിഡയിൽ വച്ച് ജോസ് കെ.മാണി എം.പി, പ്രമുഖ മാധ്യമപ്രവർത്തകനും രാജ്യസഭാ അംഗവുമായ ജോൺ ബ്രിട്ടാസിന്റെ സാന്നിധ്യത്തിൽ നിർവഹിച്ചിരുന്നു. സൗജന്യമായി ഈ ആപ്പ് ലഭ്യമാണ്. ഏറ്റവും നൂതനമായ ഒരു ‌ഒടിടി പ്ലാറ്റ്ഫോം പിന്നണിയിൽ സജ്ജമായിക്കൊണ്ടിരിക്കുന്നു.

അമേരിക്കയിലെങ്ങു നിന്നും ഉടൻ ആരംഭിക്കുന്ന പ്രോഗ്രാമുകളിൽ ഒന്നാണ് മ്യൂസിക്കൽ റിയാലിറ്റി ഷോ 'ടാലെന്റ്റ് ഹണ്ട് യൂ എസ് എ , അമേരിക്കയിലെ സംഗീതത്തിൽ താല്പര്യമുള്ള, പാടാൻ കഴിവുള്ള പ്രവാസി മലയാളികൾക്ക് എല്ലാവർക്കും പങ്കെടുക്കാൻ അവസരം കൊടുക്കുന്ന പ്രോഗ്രാം ആണ് 'ടാലെന്റ്റ് ഹണ്ട് യൂ എസ്എ' ഇതിനായി എല്ലാ റീജണുകളിലും അവസരം ഒരുക്കുകയാണ് പ്രവാസി ചാനലിന്‍റെ ലക്‌ഷ്യം.

വളരെ ജനശ്രദ്ധ ആകർഷിക്കുന്ന നോർത്ത് അമേരിക്കയിലെങ്ങുമായി തയാറാക്കുന്ന മറ്റൊരു ബ്രഹ്മാണ്ഡ പരിപാടി ആണ് സംഘ നൃത്ത്യ നൃത്തങ്ങളുടെ റിയാലിറ്റി ഷോ 'റിഥം ഓഫ് ഡാൻസ്'. ഈ പരിപാടി ഒരു സൂപ്പർ ഹിറ്റ് ആയി മാറാനുള്ള സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. എല്ലാ തുറകളിലുള്ള ഡാൻസ് ഗ്രൂപ്പുകൾക്ക് പങ്കെടുക്കാനുള്ള അവസരം ഒരുക്കുന്നതാണ്. കാറ്റഗറി ആയി 15 വയസിനും 30 വയസിനും ഇടയിലുള്ള ഒരു ഗ്രൂപ്പും 31 മുതൽ 50 വയസു വരെ ഉള്ള മറ്റൊരു ക്യാറ്റഗറിയും ഉണ്ടായിരിക്കും. 15 മുതൽ 20 പേർ വരെ ഒരു ഗ്രൂപ്പിൽ പങ്കെടുക്കണം എന്ന നിര്ബന്ധവും ഉള്ളതിനാൽ കൂടുതൽ പങ്കാളിത്തം ഉണ്ടാകുമെന്നു വിശ്വസിക്കുന്നു.

പ്രവാസി ചാനൽ തത്സമയം കാണാൻ പ്രവാസി ചാനൽ ഡോട്ട് കോം (www.pravasichannel.com) എന്ന് ക്ലിക്ക് ചെയ്താൽ മാത്രം മതി. പ്രവാസി ചാനലിലെ പ്രോഗ്രാമുകൾ എപ്പോൾ വേണമെങ്കിലും കാണാനുള്ള സംവിധാനം മീഡിയ ആപ്പ് യു എസ് എ (www.mediaappusa.com)യിലൂടെ ലഭ്യമാണ്. ഈ ആപ്പ് പൂർണമായും സൗജന്യമായി ഡൌൺലോഡ് ചെയ്യാം. മറ്റുള്ള ചാനലുകളും നിരവധി ഓൺലൈൻ ന്യൂസ് മാധ്യമങ്ങളും ഇത് വഴി ലഭ്യമാണ്. For more info, or to share your community news or advt please call 19179002123 or

സെൻ്റ് പോൾസ് & സെൻ്റ് പീറ്റേഴ്സ് ചർച്ച് പ്രഥമ ബാഡ്മിന്‍റൺ ടൂർണമെന്‍റ് വിജയകരമായി.
സ്റ്റാഫോർഡ്: ഹൂസ്റ്റൺ ബാഡ്മിൻ്റൺ സെന്‍ററിൽ ഏപ്രിൽ 13, 14 വാരാന്ത്യങ്ങളിൽ സെന്‍റ് പോൾസ് & സെൻ്റ് പീറ്റേഴ്സ് ചർ സംഘടിപ്പിച്ച
രണ്ടുവർഷം മുമ്പ് നടത്തിയ കൊലപാതകം: 10 വയസുകാരനെതിരേ കുറ്റം ചുമത്താൻ കഴിയാതെ പോലീസ്.
ഓസ്റ്റിൻ: ടെക്സാസിൽ പത്തുവയസുള്ള ആൺകുട്ടി രണ്ടുവർഷം മുമ്പ് 32 വയസുകാരനെ വെടിവച്ചു കൊന്നുവെന്ന് സമ്മതിച്ചതായി അധികൃതർ
ഫിലഡൽഫിയ സെന്‍റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു.
ഫിലഡൽഫിയ (പെൻസിൽവേനിയ): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്‍റെ ആഭിമുഖ്
ലോക സഞ്ചാരി മുഹമ്മദ് സീനാന് ഡാളസിൽ സംയുക്ത സ്വീകരണം നൽകി.
ഡാളസ്: ലോക സഞ്ചാരി മുഹമ്മദ് സീനാന് വേൾഡ് മലയാളി കൗൺസിൽ ഡാളസ് പ്രൊവിൻസ് , മസാല ട്വിസ്റ്റ് ഇന്ത്യൻ റസ്റ്റോറന്‍റ് യൂത്ത
തോമസ് മാലക്കരയുടെ നോവൽ പ്രകാശനം ചെയ്തു.
എഡ്മന്‍റൺ: മാത്യു മാലക്കര എഴുതിയ "ലൈവ്‌സ് ബിഹൈൻഡ് ലോക്കഡ് ഡോർസ്'എന്ന നോവൽ എഡ്‌മന്‍റണിൽ പ്രകാശനം ചെയ്‌തു.