• Logo

Allied Publications

Europe
യുക്രെയ്ൻ യുദ്ധം യൂറോപ്പിന് ഒരുണർവ; യുദ്ധോപകരണ ലഭ്യത സംയുക്തമാക്കണം
Share
ബെർലിൻ: മ്യൂണിക്കിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്നുവന്ന മ്യൂണിക്ക് സെക്യരിറ്റി കോണ്‍ഫറൻസ് സമാപിച്ചു. രാജ്യങ്ങളുടെ ആയുധങ്ങൾ വാങ്ങലിനിടെ സമാധാനത്തിനുള്ള ചെറിയ പ്രതീക്ഷയും ഉറപ്പിച്ചാണ് സെക്യൂരിറ്റി ഉച്ചകോടി സമാപിച്ചത്. റഷ്യൻ ആക്രമണ യുദ്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഉച്ചകോടിയിൽ ആയുധ വ്യവസായത്തിന്‍റെ പ്രതിനിധികൾ ചർച്ചാ പങ്കാളികളായി.

ചൈനയുടെ ചീഫ് ഫോറിൻ പോളിസി ഓഫീസർ വാങ് യി സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു. സമാധാനത്തിനായി മോസ്കോയിൽ ഇടപെടാനോ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനിൽ നേരിട്ട് സ്വാധീനം ചെലുത്താനോ അദ്ദേഹത്തിന് കഴിയുമോ എന്ന് ചിലർ ചിന്തിച്ചുവെങ്കിലും അത്തരത്തിലുള്ള പ്രതീക്ഷകൾ ഉണ്ടായി. യുക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധത്തെ താൻ വിമർശിക്കുന്നതായി വാങ് ഒരു ഘട്ടത്തിലും സൂചിപ്പിച്ചില്ല. പരിമിതികളില്ലാത്ത സൗഹൃദം അംഗീകരിച്ചുകൊണ്ട് ചൈന വളരെ വ്യക്തമായ നിലപാടാണ് സ്വീകരിച്ചത്.

ഉപരോധത്തിന്‍റെ കാര്യത്തിലെങ്കിലും ചൈനയെ പാശ്ചാത്യ പക്ഷത്ത് എത്തിക്കാൻ യൂറോപ്യൻ യൂണിയൻ കമ്മീഷൻ അധ്യക്ഷ തന്നെ ശ്രമിച്ചത് വിജയമായി. യൂറോപ്യൻ യൂണിയനുമായി സഹകരിക്കാമെന്ന് ചൈന അറിയിച്ചു.

എന്നാൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ളിങ്കെൻ ചൈനയിൽ നിന്നുള്ള അതിഥിയുമായി സംഭാഷണം നടത്താൻ ശ്രമിച്ചത് സുരക്ഷാ കോണ്‍ഫറൻസിന്‍റെ അതിരുകളിൽ, വിഫലമായി. പിന്നീട് ഒരു സംയുക്ത പ്രസ്താവന പോലും ഉണ്ടായില്ല.

അമേരിക്കയിൽ ചൈനീസ് നിരീക്ഷണ ബലൂണുകൾ ഉപയോഗിക്കുന്നതിനെ ബ്ളിങ്കെൻ വിമർശിച്ചു. യുക്രെയ്നിന്‍റെ ഉയർന്ന ഡിമാൻഡ് കണക്കിലെടുത്ത്, പാശ്ചാത്യ പങ്കാളികൾ രാജ്യത്തിന് എങ്ങനെ ആയുധങ്ങൾ വേഗത്തിൽ ലഭിക്കുമെന്ന് പര്യവേക്ഷണം ചെയ്യുകയാണ്. ഇത്തരത്തിൽ ആയുധങ്ങൾ യൂറോപ്യൻ യൂണിയൻ വാങ്ങാൻ പദ്ധതിയിടുന്നു.

അതിക്രമത്തിന് റഷ്യ മറുപടി പറയണം

യുക്രെയ്നിൽ റഷ്യ നടത്തുന്ന അതിക്രമങ്ങൾക്ക് മറുപടി പറയിക്കണമെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ്.

യുക്രെയ്നിലെ റഷ്യൻ അധിനിവേശം മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണെന്നും മ്യൂച്ചിക്കിൽ നടക്കുന്ന സുരക്ഷാ സമ്മേളനത്തിൽ കമല ആരോപിച്ചു. കൊലപാതകം, ബലാത്സംഗം, പീഡനം തുടങ്ങിയ ക്രൂരമായ പ്രവർത്തികൾ റഷ്യ ചെയ്തതിനു തെളിവുണ്ടെന്നും കമല.

യുക്രെയ്നിന്‍റെ ഭാവി സുരക്ഷിതമാക്കാനുള്ള നടപടികൾ ലോകരാജ്യങ്ങൾ സ്വീകരിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ സ്വയം പ്രതിരോധത്തിനായി യുക്രെയ്ന് കൂടുതൽ ആയുധങ്ങൾ നൽകണമെന്നും സുനക്.

ഫെബ്രുവരി 24ന് റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് ഒരു വർഷം തികയുകയാണ്.

ജര്‍മന്‍ പ്രതിരോധമന്ത്രി ഇന്ത്യയില്‍; രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി.
ബെര്‍ലിന്‍: സൈനിക മേഖലയിൽ കൂടുതൽ ശക്തമായ സഹകരണം ലക്ഷ്യമിട്ട് ജര്‍മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് ഇന്ത
സ്കോട്‌ലൻഡ് ഗതാഗത മന്ത്രി കെവിൻ സ്റ്റുവർട്ട് രാജിവച്ചു.
എഡിൻബർഗ്: സ്കോട്‌ലൻഡ് ഗതാഗത മന്ത്രി കെവിൻ സ്റ്റുവർട്ട് (55) രാജി വച്ചു.
നാറ്റോയിൽ പൂർണ അംഗത്വത്തിന് മുഖ്യപരിഗണന: സ്വീഡൻ.
ടോക്കിയോ: നാറ്റോ സഖ്യത്തിൽ പൂർണ അംഗത്വമാണ് ആഗ്രഹിക്കുന്നതെന്ന് സ്വീഡിഷ് പ്രതിരോധ മന്ത്രി പാൽ ജോൺസൻ പറഞ്ഞു.
ജര്‍മനിയില്‍ തീവ്ര വലതുപക്ഷം വീണ്ടും സ്വാധീനം നേടുന്നു.
ബെര്‍ലിന്‍: കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങള്‍ ജര്‍മനിയില്‍ വീണ്ടും ജനപിന
യുക്രെയ്നിലെ ഡാം തകർന്നു; ജനവാസമേഖലകൾ മുങ്ങുമെന്ന് ആശങ്ക.
കീവ്: ദക്ഷിണ യുക്രെയ്നിലെ റഷ്യൻ നിയന്ത്രണ മേഖലയിൽ സ്ഥിതി ചെയ്യുന്ന നോവാഖാകോവ ഡാം തകർന്നു.