• Logo

Allied Publications

Europe
ജര്‍മനിയില്‍ തൊഴിലില്ലാത്തവരുടെ എണ്ണം വര്‍ധിച്ചു
Share
ബര്‍ലിന്‍:ജര്‍മ്മനിയിലെ തൊഴിലില്ലാത്തവരുടെ എണ്ണം വര്‍ഷത്തിന്റെ തുടക്കത്തില്‍ ജനുവരിയില്‍ 2.616 ദശലക്ഷമായി ഉയര്‍ന്നതായി ഫെഡറല്‍ എംപ്ളോയ്മെന്റ് ഏജന്‍സി മേധാവി ആന്ത്രയ നാലെസ് വെളിപ്പെടുത്തി.

ഡിസംബറിനേക്കാള്‍ 1,62,000 പേര്‍ക്കും 2022 ജനുവരിയിലേതിനേക്കാള്‍ 1,54,000 പേര്‍ക്കും കൂടുതലായി. ന്യൂറംബര്‍ഗിലെ ഫെഡറല്‍ എംപ്ളോയ്മെന്റ് ഏജന്‍സിയാണ് ഇത് പ്രഖ്യാപിച്ചത്. തൊഴിലില്ലായ്മ നിരക്ക് 0.3 പോയിന്റ് ഉയര്‍ന്ന് 5.7 ശതമാനത്തിലെത്തി.

ഭൗമരാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വങ്ങളുടെ ഫലങ്ങള്‍ ഇപ്പോഴും പ്രകടമാണ്. ജര്‍മ്മനിയില്‍ എല്ലായിടത്തും ജീവനക്കാരുടെ കുറവുണ്ട്. മറുവശത്ത്, ലക്ഷക്കണക്കിന് തൊഴിലില്ലാത്തവരുണ്ട്, അവരില്‍ പലരും വര്‍ഷങ്ങളായി തൊഴിലില്ലാത്തവരാണ്.

അതേസമയം വര്‍ഷത്തിന്റെ തുടക്കത്തില്‍, തൊഴിലാളികളുടെ ആവശ്യം ചെറുതായി കുറഞ്ഞു, എന്നാല്‍ മൊത്തത്തില്‍ ഉദ്യോഗസ്ഥരുടെ ആവശ്യം താരതമ്യേന ഉയര്‍ന്ന തലത്തില്‍ സ്ഥിരതയുള്ളതാണ്. 7,64,000 ജോലികള്‍ ഫെഡറല്‍ ഏജന്‍സിയില്‍ രജിസ്ററര്‍ ചെയ്തിട്ടുണ്ട്.

ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 27,000 എണ്ണം കുറവാണ്.കാലാനുസൃതമായി നോക്കുമ്പോള്‍, ഏജന്‍സിക്ക് റിപ്പോര്‍ട്ട് ചെയ്ത ജോലികളുടെ എണ്ണം മുന്‍ മാസത്തെ അപേക്ഷിച്ച് 2,000 വര്‍ദ്ധിച്ചു.

ജര്‍മന്‍ പ്രതിരോധമന്ത്രി ഇന്ത്യയില്‍; രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി.
ബെര്‍ലിന്‍: സൈനിക മേഖലയിൽ കൂടുതൽ ശക്തമായ സഹകരണം ലക്ഷ്യമിട്ട് ജര്‍മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് ഇന്ത
സ്കോട്‌ലൻഡ് ഗതാഗത മന്ത്രി കെവിൻ സ്റ്റുവർട്ട് രാജിവച്ചു.
എഡിൻബർഗ്: സ്കോട്‌ലൻഡ് ഗതാഗത മന്ത്രി കെവിൻ സ്റ്റുവർട്ട് (55) രാജി വച്ചു.
നാറ്റോയിൽ പൂർണ അംഗത്വത്തിന് മുഖ്യപരിഗണന: സ്വീഡൻ.
ടോക്കിയോ: നാറ്റോ സഖ്യത്തിൽ പൂർണ അംഗത്വമാണ് ആഗ്രഹിക്കുന്നതെന്ന് സ്വീഡിഷ് പ്രതിരോധ മന്ത്രി പാൽ ജോൺസൻ പറഞ്ഞു.
ജര്‍മനിയില്‍ തീവ്ര വലതുപക്ഷം വീണ്ടും സ്വാധീനം നേടുന്നു.
ബെര്‍ലിന്‍: കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങള്‍ ജര്‍മനിയില്‍ വീണ്ടും ജനപിന
യുക്രെയ്നിലെ ഡാം തകർന്നു; ജനവാസമേഖലകൾ മുങ്ങുമെന്ന് ആശങ്ക.
കീവ്: ദക്ഷിണ യുക്രെയ്നിലെ റഷ്യൻ നിയന്ത്രണ മേഖലയിൽ സ്ഥിതി ചെയ്യുന്ന നോവാഖാകോവ ഡാം തകർന്നു.