• Logo

Allied Publications

Middle East & Gulf
കുവൈറ്റിൽ നിന്ന് ഇക്കൊല്ലം 8000 തീർത്ഥാടകർ ഹജ്ജിന്
Share
കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്ന് 8,000 തീർഥാടകരെ അനുവദിക്കുന്ന ഹജ്ജ് കരാറിൽ കുവൈത്ത് ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രിയും സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രിയും തിങ്കളാഴ്ച ഒപ്പുവച്ചു. ഹിജ്‌റി കലണ്ടറിലെ 1444 വർഷത്തേക്കുള്ള കരാറിൽ കുവൈറ്റിനു വേണ്ടി മന്ത്രി അബ്ദുൽ അസീസ് അൽ മജീദും സൗദിക്കു വേണ്ടി മന്ത്രി തൗഫീഖ് അൽ റബിയയുമാണ് ഒപ്പുവച്ചത് .

സൗദി ഗവൺമെന്‍റിന്‍റെ ക്ഷണമനുസരിച്ച് 2023ലെ ഹജ്ജ്, ഉംറ സേവന സമ്മേളനത്തിലും പ്രദർശനത്തിലും പങ്കെടുക്കുന്നതിനിടെയാണ് മന്ത്രി അൽമജീദ് കരാറിൽ ഒപ്പു വെച്ചത്. തീർഥാടകർക്ക് ഗതാഗതം, കാറ്ററിംഗ് തുടങ്ങി വിവിധ മേഖലകളിൽ നൽകുന്ന സേവനങ്ങളെ കുറിച്ച് ചടങ്ങിൽ വിശദീകരിച്ചു.

ഈ വർഷത്തെ ഹജ്ജ് സീസൺ കൊറോണക്കാലത്തിന് മുമ്പുള്ള തലത്തിലേക്ക് മടങ്ങുമെന്ന് സൗദി അധികൃതർ അറിയിച്ചു. 2019ൽ 2.4 ദശലക്ഷത്തിലധികം ആളുകൾ തീർത്ഥാടനത്തിൽ പങ്കെടുത്തു. എന്നാൽ 2020ൽ, പകർച്ചവ്യാധി മൂലമുണ്ടായ ലോക്ക്ഡൗണുകൾക്കിടയിൽ, സൗദി അറേബ്യ ഹജ്ജ് തീർത്ഥാടകരുടെ എണ്ണം ഗണ്യമായി കുറച്ചിരുന്നു.

2021ൽ സൗദി അറേബ്യയിലെ 60,000 പേർ ഹജ്ജ് ചെയ്തപ്പോൾ കഴിഞ്ഞ വർഷം 10 ലക്ഷം വിശ്വാസികൾ തീർത്ഥാടനം നടത്തി. തിങ്കളാഴ്ച രാത്രി ജിദ്ദയിൽ ഹജ്ജിനെക്കുറിച്ചുള്ള ഒരു കോൺഫറൻസിൽ സംസാരിച്ച സൗദി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് ബിൻ ഫൗസാൻ അൽറബിയയാണ് എല്ലാ നിയന്ത്രണങ്ങളും നീക്കുന്നതായി പ്രഖ്യാപിച്ചത്.

ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു.
മസ്‌കറ്റ്: ഒമാനിലെ നിസ്‌വയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു.
ഭിന്നശേഷി കുടുംബ സംഗമത്തിന് കൈത്താങ്ങായി കേളി.
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെയും കാളത്തോട് മഹല്ല് കമ്മിറ്റിയുടെയും സഹകരണത്തോടെ തൃശൂർ ജില്ലയിലെ ഡിഎഡബ്ല്യുഎ
ലോകസഭാ തെരഞ്ഞെടുപ്പ്: ഓവർസീസ് എൻസിപി കൺവൻഷൻ സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: ലോകസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി ഓവർസീസ് എൻസിപി ദേശീയ നേതൃത്വം സൂം ആപ്ലിക്കേഷനിലൂടെ ഓൺ
12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി.
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി.