• Logo

Allied Publications

Americas
ട്രംപിനും റിപ്പബ്ലിക്കൻ അംഗങ്ങൾക്കും നന്ദി പറഞ്ഞ് സ്പീക്കർ കെവിൻ മക്കാർത്തി
Share
വാഷിംഗ്ടണ്‍: യുഎസ് ജനപ്രതിനിധി സഭാ സ്പീക്കറായി തെരഞ്ഞെടുത്തതിനു റിപ്പബ്ലിക്കൻ അംഗങ്ങളെയും പ്രത്യേകിച്ച് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെയും അഭിനന്ദിച്ചും നന്ദി പറഞ്ഞ് കെവിൻ മക്കാർത്തി. തന്‍റെ വിജയത്തിനു ട്രംപിന്‍റെ സ്വാധീനം വളരെ വലുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്യാപിറ്റോൾ ആക്രമണ സമയത്ത് ട്രംപിനെ കുറ്റപ്പെടുത്തി സംസാരിച്ചതിനുശേഷം ഇരുവരും തമ്മിൽ അത്ര രസത്തിലായിരുന്നില്ല. മക്കാർത്തിയെ പരസ്യമായി എതിർത്ത വ്യക്തിയാണ് ട്രംപ്, പിന്നീട് അദ്ദേഹം അൽപം മയപ്പെട്ടു.

നാലു ദിവസം 14 റൗണ്ട് വോട്ടെടുപ്പ് നടത്തിയിട്ടും റിപ്പബ്ലിൻ സ്ഥാനാർഥിയായ കെവിൻ മക്കാർത്തിക്ക് ജയിക്കാൻ സാധിച്ചിരുന്നില്ല. ഇനിയും ഇങ്ങനെ തുടരുന്നത് ശരിയല്ലെന്നും കെവിന്് വോട്ട് ചെയ്യണമെന്നും ട്രംപ് അഭ്യർഥിച്ചിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയിലെ തീവ്രപക്ഷക്കാരായ 20 വിമതർ മക്കാർത്തിക്കെതിരെ കലാപമുയർത്തിയതാണ് അനിശ്ചിതത്വമുണ്ടാക്കിയത്. ജനപ്രതിനിധി സഭയിൽ 222 അംഗങ്ങൾ ഉണ്ടായിട്ടും ജയിക്കാനാവശ്യമായ 218 വോട്ടുകൾ നേടാൻ മക്കാർത്തിക്ക് സാധിച്ചിരുന്നില്ല.

1860ലാണ് അമേരിക്കയുടെ ചരിത്രത്തിൽ അദ്യമായി ജനപ്രതിസഭയിൽ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിന് 44 തവണ വോട്ടെടുപ്പ് വേണ്ടിവന്നത്.

ഞായറാഴ്ച പുലർച്ചെ 15ാം തവണ നടന്ന വോട്ടെടുപ്പിൽ 216 വോട്ടുകൾ മാത്രമാണ് മക്കാർത്തിക്ക് ലഭിച്ചത്. എന്നാൽ, മറ്റു ആറു പേർ ആർക്കും വോട്ട് രേഖപ്പെടുത്താതിരുന്നതാണ് അദ്ദേഹത്തിന്‍റെ ജയം ഉറപ്പിച്ചത്. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ഹക്കീം ജെഫ്രീസിന് അവരുടെ 212 വോട്ടും ലഭിച്ചു.

എംഡി സ്ട്രൈക്കേഴ്സ്‌ ക്യാപിറ്റൽ സോക്കർ ടൂർണമെന്‍റ് മേയ്‌ 25ന്.
മേരിലാൻഡ്‌: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്‍റിന് മേരിലാൻഡ്‌ വേദിയാകുന്നു.
ഡാളസിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു; പ്രതി പിടിയിൽ.
ഡാളസ്: ഡാളസ് ഫെയർ പാർക്കിന് സമീപം രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു.
ജോണി കുര്യനെ ബ്രൂക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്‍കി ആദരിച്ചു.
ബ്രൂക്ലിന്‍: ന്യൂഹൈഡ് പാര്‍ക്കിലെ ജോണി ജോസഫ് കുര്യനെ ബ്രുക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്‍കി ആദരിച്ചു.
"ക്ലീൻ ക്ലീൻ ടുഗതര്‍' യത്‌നത്തില്‍ സജീവ പങ്കാളികളായി ടോറോന്‍റോ സീറോമലബാർ സമൂഹം.
ടോറോന്‍റോ: ഭൗമദിനാചരണത്തോട് അനുബന്ധിച്ചു സിറ്റി ഓഫ് ടോറോന്‍റോ സംഘടിപ്പിക്കുന്ന സാമൂഹ്യ ശുചീകരണ യത്നത്തിൽ സീറോമലബാ
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വിദ്യാലയങ്ങൾക്ക് നേരെ ആക്രമണസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചതോടെ രഹസ്യമായി തോക്കുകൾ കൈവശം വയ്ക്