• Logo

Allied Publications

Americas
നിരാശയിൽ അകപ്പെടാതെ ദൈവാശ്രയത്തിൽ നിലനിൽപാനുള്ള ഇച്ഛാശക്തി വളർത്തിയെടുക്കുവാൻ പുതുവർഷം ഏവർക്കും സാധ്യമാകണം: ബിഷപ് ഡോ. മാർ ഫിലക്സിനോസ്
Share
ന്യൂയോർക്ക്: പുതുവർഷത്തിലേക്ക് പ്രവേശിക്കുന്ന ഏവരും നിരാശയിൽ അകപ്പെടാതെ ദൈവാശ്രയത്തിൽ നിലനിൽപാനുള്ള ഇച്ഛാശക്തി വളർത്തിയെടുക്കുവാൻ സാധ്യമാകണം. ദൈവകൃപയാലും മനുഷ്യ സ്നേഹത്താലുമാണ് ഇത് സാധ്യമായിത്തീരേണ്ടത്.

2023 വർഷത്തെ വരവേൽക്കുന്ന ഏവർക്കും പുതുവത്സര ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കുകയായിരുന്നു മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപനും, എക്ക്യൂമെനിക്കൽ ദർശനവേദി നോർത്ത് അമേരിക്കയുടെ രക്ഷാധികാരിയുമായ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസ്.

ജീവിതം അനുദിനം സങ്കീർണമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നാം സമാധാനം കാംക്ഷിക്കുന്നുവെങ്കിലും കാറ്റും കോളും നിറഞ്ഞതായ നീറുന്ന ജീവിതാനുഭവങ്ങൾ മനുഷ്യനെ അലട്ടുന്ന ഒന്നാണ്. നവവത്സരം ഏപ്രകാരം എന്ന് ചിന്തിക്കുന്പോൾ ദൈവത്തിന്‍റെ ലോകം ദൈവത്തിന്‍റെ പരിപാലനയിൽ അയിരിക്കുന്നു എന്നുള്ള നമ്മുടെ വിശ്വാസവും ഈ ലോകത്തെ പുതിയ ഒരു രൂപാന്തര അനുഭവത്തിലേക്ക് നയിപ്പാനുള്ളതായ മനുഷ്യന്‍റെ പ്രയത്നവും വളരെ പ്രാധാന്യമുള്ളതാണ്.

തി·യ്ക്ക് പകരം തി· ചെയ്യാതെ ആവോളം ന· ചെയ്യുവാനും സ്നേഹത്തിൽ സത്യം സംസാരിപ്പാനും ദൈവവചനം നമ്മെ ഓർമ്മിപ്പിക്കുന്നു. മനുഷ്യൻ യഥാർഥ മനുഷ്യനായി തീരുന്നത് ഈ ന· പ്രവർത്തിക്കുന്നതിലൂടെയും സ്നേഹത്തിൽ ജീവിക്കുന്നതിലൂടെയുമാണ്. ഇന്ന് മതത്തിന്‍റെയും, വർണത്തിന്‍റെയും, വർഗത്തിന്‍റെയും പേരിൽ ഉളവാകുന്നതായ ഭിന്നതകളും വിദ്വേഷങ്ങളും മനുഷ്യരുടെ ജീവിതക്രമത്തെ തന്നെ തകർച്ചയിലേക്ക് നയിക്കുന്ന ഒന്നായി മാറുന്നു.

ആഗോള കാലാവസ്ഥ വ്യതിയാനത്തിൽ ഉളവാകുന്ന വിഷമതകൾ മനുഷ്യൻ ഇന്ന് ഏറെ അനുഭവിച്ചുകൊണ്ടിരിക്കുന്നു. പ്രപഞ്ചത്തെ കാത്തുസൂക്ഷിപ്പാനും സർവ സദാചരങ്ങളിലുമുള്ള ജീവൻ നിലനിർത്തുവാനും മനുഷ്യന് നൽകപ്പെട്ടിരിക്കുന്നതായ ഉത്തരവാദിത്വം ഒരു ദൈവനിയോഗമായി ഏറ്റെടുത്ത് നിർവഹിക്കുന്പോൾ ഈ ലോകം സമാധാനവും ശാന്തിയുമുള്ള ഇടമായി മാറും.

ഐക്യത്തിന്‍റെ കരുത്ത് തെളിയിച്ച ലോക ഫുട്ബോൾ കളിക്കാരായ മൊറോക്കോയും, നിശ്ചയദാർഢ്യത്തിലൂടെ ശത്രുവിനെ തളച്ചു നിർത്തുന്ന യുക്രെയിനിലെ സൈനീക വ്യൂഹവും ഏവരുടേയും കണ്ണ് തുറപ്പിക്കുന്നതാണ്. സാധ്യതകൾ ഉള്ളതായ ഈ ലോകത്തിൽ ഒന്നായി അർപ്പണബോധത്തോടെ നമ്മുടെ ന·യെ കണ്ടെത്തി പ്രവർത്തിക്കുവാൻ സാധിക്കുന്പോൾ ഈ ലോകം സ്വർഗ്ഗതുല്യമായി മാറും. പുതുവത്സരം ഏവർക്കും ഈ അനുഭവം പകരട്ടെ എന്ന് ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ് ആശംസിച്ചു.

ട്രംപിനെ കുറ്റം ചുമത്തണോ എന്ന കാര്യത്തിൽ ഗ്രാൻഡ് ജൂറിയുടെ വോട്ട് ഏത് നിമിഷവും.
ന്യൂയോർക്ക്: ഡോണൾഡ് ട്രംപ് തന്‍റെ 2016 ലെ പ്രസിഡൻഷ്യൽ ക്യാന്പയ്നിടെ സിനിമാ നടിക്ക് നൽകിയ പണമിടപാടുമായി ബന്ധപ്പെട്ട് ബിസിനസ് രേഖകൾ നിയമവിരുദ്ധമായി
ഡാളസ് കൗണ്ടിയിൽ വോട്ട് രജിസ്റ്റർ ചെയ്യാൻ കാത്തിരിക്കരുത്.
ഡാളസ്: ഡാളസ് കൗണ്ടിയിൽ പുതുതായി വരുന്ന വോട്ടർമാരും ആദ്യമായി വോട്ടുചെയ്യുന്നവരും തെരഞ്ഞെടുപ്പ് ദിവസത്തിന് ഒരു മാസം മു
ഇർവിംഗ് ഡിഎഫ്ഡബ്ല്യു ലയൺസ് ക്ലബ് പ്രൈമറി ക്ലിനിക്കിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.
ആർലിംഗ്ടൺ : ഡിഎഫ് ഡബ്ല്യു മെട്രോപ്ലെക്‌സിലെ ഇൻഷ്വർ ചെയ്യാത്ത/അണ്ടർ ഇൻഷുറൻസ് ഉള്ള മുതിർന്നവർക്ക് പ്രാഥമിക വൈദ്യസഹാ
ക്ലിഫ്റ്റൺ സെന്‍റ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ.
ക്ലിഫ്‌ടൺ (ന്യൂജേഴ്‌സി): മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഏറ്റവും വലി
പി .സി. മാത്യു ഗാര്‍ലന്‍റ് സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു; ഏര്‍ലി വോട്ടിംഗ് ഏപ്രില്‍ 24 മുതല്‍.
ഡാളസ്: ഡാളസ് ഫോര്‍ട്ട്‌വര്‍ത്ത് മെട്രോ പ്ലെക്‌സില്‍ കഴിഞ്ഞ 17വര്‍ഷമായി സാമൂഹ്യസാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യ