ബർലിൻ: ഇന്ത്യ സന്ദർശിയ്ക്കുന്ന ജർമൻ വിദേശകാര്യമന്ത്രി അന്നലീന ബെയർബോക്ക് ഇന്ത്യ, യുഎസ്എ, ജർമനി എന്നിവയുടെ ഇന്തോപസഫിക് ഫോറത്തിന്റെ ഭാഗമായി ജർമൻ മാർഷൽ ഫണ്ടിന്റെ ചർച്ചാ പരിപാടിയിൽ പങ്കെടുത്തു.
ജർമനിയിലേയ്ക്കുള്ള വിദഗ്ധ തൊഴിലാളികൾക്കായുള്ള ഇമിഗ്രേഷൻ നിയമത്തിന്റെ പരിഷ്കരണം വിശദീകരിച്ച മന്ത്രി ന്യൂഡൽഹിയിലെ ജർമനിയുടെ പ്രാതിനിധ്യത്തിൽ വിസ അപേക്ഷകൾ ഏതാണ്ട് പരിധിവരെ കുമിഞ്ഞുകൂടി കിടക്കുന്നതായും അപേക്ഷകർക്ക് ചിലപ്പോൾ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുമെന്നും ജർമൻ വിദേശകാര്യമന്ത്രി വെളിപ്പെടുത്തി. അതുകൊണ്ടുതന്നെ വിദ്യാർഥികൾക്ക് സെമസ്റ്ററിന്റെ തുടക്കം നഷ്ടപ്പെടും, സർവകാലാശാലകളും എംബസി ജീവനക്കാരും ഈ ദുരന്തത്തെക്കുറിച്ച് സംസാരിച്ചതായി മന്ത്രി പറഞ്ഞു.
മന്ത്രിയുടെ അഭിപ്രായത്തിൽ, വിസ ബാക്ക്ലോഗ് ഇന്ത്യയിൽ ജർമനിയുടെ പ്രതിച്ഛായയെ എത്രത്തോളം നശിപ്പിക്കുന്നുവെന്ന് ബെർലിനിൽ ഇരിക്കുന്നവർക്ക് ഇതുവരെ ഒന്നും അറിയില്ലന്നും ചൂണ്ടിക്കാട്ടി.
ജർമനിയ്ക്ക് നിലവിൽ പാചകക്കാരെയും വെയിറ്റർമാരെയും, എഞ്ചിനീയർമാരെയും ഐടി വിദഗ്ധരെയും വേണം,ന്ധ മന്ത്രി ബെയർബോക്ക് (ഗ്രീൻസ്) പറഞ്ഞു. അതുകൊണ്ടുതന്നെ ഡൽഹിയിലുൾപ്പെടെയുള്ള സ്ഥലങ്ങളിൽ വിസകൾ നൽകുന്നത് വേഗത്തിലാക്കും. അത് അടുത്ത വർഷത്തെ വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഏറ്റവും വലിയ ജോലികളിൽ ഒന്നായിരിക്കും.
വിദ്യാർഥികൾക്ക് സെമസ്റ്റർ തുടക്കം നഷ്ടപ്പെടില്ലന്നും മന്ത്രി
ജർമനിയും ഇന്ത്യയും തമ്മിലുള്ള മൊബിലിറ്റി പങ്കാളിത്ത കരാറിൽ ഇവിടെ വന്ന് പഠിക്കാനും ഗവേഷണം ചെയ്യാനും ജോലി ചെയ്യാനും എളുപ്പമാക്കുന്നതിനുള്ള ഒരു കരാറിലാണ് ഇരുവരും തമ്മിൽ ഒപ്പുവച്ചത്. ഇത് വിസയ്ക്കുള്ള കാത്തിരിപ്പ് സമയവും ഗണ്യമായി കുറയ്ക്കും. സ്പെഷ്യലിസ്ററുകൾക്ക് കൂടുതൽ എളുപ്പത്തിൽ വരാൻ കഴിയും, ബെയർബോക്ക് ഉൗന്നിപ്പറഞ്ഞു. അതേസമയം, ജർമൻ നിക്ഷേപകർക്കും കന്പനികൾക്കും ഇന്ത്യയിൽ സാന്നിദ്ധ്യം നൽകുന്നത് എളുപ്പമാക്കും. കരാറിൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള കൈമാറ്റംന്ധ സുഗമമാക്കുകയും ന്ധസ്പെഷ്യലിസ്ററുകൾ, വിദ്യാർഥികൾ, ട്രെയിനികൾ എന്നിവരുടെ ലൈഫ് പ്ളാനുകളെന്ധ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.
മൊബിലിറ്റി കരാർ
ജർമനിയുമായുള്ള ഇന്ത്യയുടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ബഹുമുഖ തന്ത്രപരമായ പങ്കാളിത്തത്തിന്റെ സാക്ഷ്യമാണ് മൊബിലിറ്റി കരാർ. ജർമ്മൻ സ്കിൽഡ് ഇമിഗ്രേഷൻ ആക്റ്റ് 2020 യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് അവസരങ്ങൾ വിപുലീകരിച്ചിരിയ്ക്കയാണ്. 2023 ന്റെ തുടക്കത്തിൽ സ്വീകരിക്കുന്ന ഒരു പുതിയ നിയമത്തിലൂടെ, വിദേശത്ത് നിന്നുള്ള യോഗ്യതയുള്ള തൊഴിലാളികളുടെ കുടിയേറ്റം ഗണ്യമായി സുഗമമാക്കാൻ ജർമൻ സർക്കാർ നിർദേശിക്കുന്നു. തൊഴിൽ വിപണിയിൽ പ്രവേശിക്കുന്നതിന് ഇന്ത്യക്കാർക്ക് അനുകൂലമായ വിസ വ്യവസ്ഥ സൃഷ്ടിക്കുക എന്ന ഇരട്ട ലക്ഷ്യങ്ങളോടെ, തൊഴിൽ വിപണി ലക്ഷ്യസ്ഥാനത്ത് വരാൻ പോകുന്ന രാജ്യങ്ങളുമായി കരാറുകളുടെ ഒരു ശൃംഖല സൃഷ്ടിക്കുന്നതിനുള്ള മൊത്തത്തിലുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇന്ത്യജർമനി എംഎംപിഎ.
നൈപുണ്യവും കഴിവുകളും കൈമാറ്റം ചെയ്യുന്നതിനായി മൊബിലിറ്റിയും തൊഴിലവസരങ്ങളും സുഗമമാക്കുന്നതിന് കരാറിൽ പ്രത്യേക വ്യവസ്ഥകളുണ്ട്. ന്യൂഡൽഹിയിലെ അക്കാദമിക് ഇവാലുവേഷൻ സെന്റർ വിഴി എത്തുന്ന വിദ്യാർഥികൾക്ക് പതിനെട്ട് മാസത്തെ റെസിഡൻസ് പെർമിറ്റുകൾ, പ്രതിവർഷം മൂവായിരം തൊഴിലന്വേഷക വിസകൾ, ലിബറലൈസ് ചെയ്ത ഷോർട്ട് സ്റേറ മൾട്ടിപ്പിൾ എൻട്രി വിസകൾ, സ്ട്രീംലൈൻഡ് റീഡ്മിഷൻ നടപടിക്രമങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മൈഗ്രേഷൻ ആന്റ് മൊബിലിറ്റി മേഖലയിൽ കൂടുതൽ ആഴത്തിലുള്ള സഹകരണത്തിനായി ഒരു സംയുക്ത വർക്കിംഗ് ഗ്രൂപ്പിനെ കരാർ സ്ഥാപിക്കും.
ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളും യുവാക്കളും ജർമ്മനിയിലേക്ക് എത്തിക്കാനാണ് സർക്കാരിന്റെ ശ്രമം. ഇത്തരക്കാർക്ക് ഇവിടെ പഠിക്കുന്നത് എളുപ്പമാക്കാനും പരിശീലന പരിപാടി ആരംഭിച്ച് ഇവിടെ പ്രവർത്തിക്കാൻ അവസരം ഒരുക്കുകയാണന്നും ബെയർബോക്ക് പറഞ്ഞു.
നൈപുണ്യ കുടിയേറ്റ നിയമം 2020 ന്റെ ചുവടുപിടിച്ച് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്കുള്ള അവസരങ്ങൾ വിപുലീകരിക്കാൻ 2023ൽ അംഗീകരിക്കപ്പെടുന്ന ഒരു പുതിയ നിയമത്തിലൂടെ, വിദേശത്ത് നിന്നുള്ള യോഗ്യതയുള്ള തൊഴിലാളികളുടെ കുടിയേറ്റം ഗണ്യമായി നടത്താനാണ് ജർമ്മൻ സർക്കാർ നിർദ്ദേശിക്കുന്നത്.
മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പങ്കാളിത്തം ഇരു രാജ്യങ്ങൾക്കുമിടയിൽ വിദ്യാർത്ഥികളുടെ വർദ്ധിച്ച കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനാണ്. സ്ററഡി ഇൻ ഇന്ത്യ പോലുള്ള പ്രോഗ്രാമുകൾക്ക് കീഴിൽ ജർമ്മൻ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ (എച്ച്ഇഐ) പ്രവേശനം നൽകുമെന്ന് ഈ വർഷം മെയ് മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചിരുന്നു.
ഇന്ത്യയിലെ രണ്ട് ദിവസത്തെ സന്ദർശനത്തിൽ മന്ത്രി ബെയർബോക്ക് മഹാത്മാഗാന്ധി സ്മൃതി സ്മാരകത്തിൽ റോസാപ്പൂക്കൾ അർപ്പിച്ചു. തുടർന്ന് ജർമനിയിലേയ്ക്ക് മടങ്ങി. ഴലൃാമിബാശിശെലേൃബ2022റലരല08.ഷുഴ ജോസ് കുന്പിളുവേലിൽ
|