• Logo

Allied Publications

Middle East & Gulf
സ്നേഹംകൊണ്ടു തിന്മയെ കീഴടക്കുക: ഫ്രാൻസിസ് മാർപാപ്പ
Share
മനാമ: എല്ലാവരെയും എല്ലായ്പോഴും സ്നേഹിച്ചുകൊണ്ടു തിന്മയുടെ ചങ്ങലകളെ പൊട്ടിക്കാനും അക്രമത്തിന്‍റെ വലയങ്ങളെ ഭേദിക്കാനും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഏശയ്യ പ്രവാചകന്‍റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, ശാശ്വതമായ സമാധാനം തരുന്ന മിശിഹായുടെ ശക്തി വർധിച്ചുവരുമെന്ന് അദ്ദേഹം പറഞ്ഞു.

തന്‍റെ ബഹറിൻ സന്ദർശനത്തിന്‍റെ മൂന്നാം ദിവസം നാഷണൽ സ്റ്റേഡിയത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയ്ക്കിടെ വചനപ്രഘോഷണം നടത്തുകയായിരുന്നു മാർപാപ്പ. വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്ന് എത്തിയ 30,000ത്തിലേറെ വിശ്വാസികൾ വിശുദ്ധകുർബാനയിൽ പങ്കെടുത്തു.

ശക്തിയും അധികാരവും വർധിക്കുന്നതുകൊണ്ടു സമാധാനം വർധിക്കണമെന്നില്ല. സമാധാനരാജാവ് വരുന്നത് ഭരണാധികാരിയെപ്പോലെയല്ല, ജനങ്ങളെ ദൈവവുമായും തമ്മിൽ തമ്മിലും അനുരഞ്ജിപ്പിക്കുന്നവനായാണ്. അദ്ദേഹത്തിന്‍റെ ശക്തി പ്രവഹിക്കുന്നത് അക്രമത്തിലല്ല, സ്നേഹത്തിന്‍റെ ബലഹീനതയിൽനിന്നാണ്. സ്നേഹിക്കാനുള്ള യേശുകല്പന ഓർമിപ്പിച്ച മാർപാപ്പ, അധീശത്വവും അധികാരവും സ്ഥാപിക്കാനുള്ള ശ്രമത്തിൽ മറ്റുള്ളവരുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുമെന്നും ദുർബലർ അടിച്ചമർത്തപ്പെടുമെന്നും മുന്നറിയിപ്പു നൽകി. ഓരോ വ്യക്തിയിലുമാണ് ഈ സ്നേഹവിപ്ലവം ആരംഭിക്കേണ്ടത്.

തിന്മയ്ക്കു പകരം നന്മ ചെയ്തുകൊണ്ട്, പ്രതികാരവാഞ്ഛയെ ശമിപ്പിച്ചുകൊണ്ട്, അക്രമം അവസാനിപ്പിച്ചുകൊണ്ട്, ഹൃദയത്തെ വിമലീകരിച്ചുകൊണ്ട് സാർവത്രിക സാഹോദര്യം പരിശീലിക്കാൻ അദ്ദേഹം ഉദ്ബോധിപ്പിച്ചു. ശത്രുക്കളെ സ്നേഹിക്കുന്പോൾ ഭൂമി സ്വർഗത്തിന്‍റെ പ്രതിഫലനമാകുകയാണ്. യേശുവിന്‍റെ ശക്തി സ്നേഹമാണ്. അത്തരത്തിൽ സ്നേഹിക്കാൻ യേശു നമ്മെ ശക്തിപ്പെടുത്തുംമാർപാപ്പ പറഞ്ഞു.

വിശുദ്ധ കുർബാനയ്ക്കു ശേഷം നോർത്തേൺ അറേബ്യയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് പോൾ ഹിൻഡർ പരിശുദ്ധ പിതാവിന്‍റെ സന്ദർശനത്തിനു നന്ദി പറഞ്ഞു. ബഹ്റിനിലെ ചെറിയ കത്തോലിക്കാ സമൂഹത്തോടു സാർവത്രിക സഭയ്ക്കുള്ള സ്നേഹവും കരുതലും അറിയിക്കുന്നതായി മാർപാപ്പ പ്രസ്താവിച്ചു.

ഉച്ചയ്ക്കുശേഷം അവാലിയിലെ സേക്രഡ് ഹാർട്ട് സ്കൂളിൽ വച്ച് ഫ്രാൻസിസ് മാർപാപ്പ യുവജനങ്ങളെ അഭിസംബോധന ചെയ്തു. ഇന്നു രാവിലെ മനാമയിലെ സേക്രഡ് ഹാർട്ട് പള്ളിയിൽ നടക്കുന്ന പ്രാർഥനാ സമ്മേളനത്തിനു ശേഷം മാർപാപ്പ റോമിലേക്കു മടങ്ങും. ഇറ്റാലിയൻ സമയം വൈകിട്ട് അഞ്ചുമണിയോടെ പാപ്പാ റോമിലെത്തും.

ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു.
മസ്‌കറ്റ്: ഒമാനിലെ നിസ്‌വയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു.
ഭിന്നശേഷി കുടുംബ സംഗമത്തിന് കൈത്താങ്ങായി കേളി.
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെയും കാളത്തോട് മഹല്ല് കമ്മിറ്റിയുടെയും സഹകരണത്തോടെ തൃശൂർ ജില്ലയിലെ ഡിഎഡബ്ല്യുഎ
ലോകസഭാ തെരഞ്ഞെടുപ്പ്: ഓവർസീസ് എൻസിപി കൺവൻഷൻ സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: ലോകസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി ഓവർസീസ് എൻസിപി ദേശീയ നേതൃത്വം സൂം ആപ്ലിക്കേഷനിലൂടെ ഓൺ
12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി.
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി.