• Logo

Allied Publications

Europe
യൂറോപ്പിൽ ശൈത്യസമയം ഞായറാഴ്ച പുലർച്ചെ ആരംഭിക്കും
Share
ബെർലിൻ: യൂറോപ്പിൽ ശൈത്യസമയം ഒക്ടോബർ 30 ഞായറാഴ്ച പുലർച്ചെ ആരംഭിക്കും. ഒരു മണിക്കൂർ പുറകോട്ട് മാറ്റിവച്ചാണ് വിന്‍റർ സമയം ക്രമീകരിക്കുന്നത്. അതായത് പുലർച്ചെ മൂന്നു മണിയെന്നുള്ളത് രണ്ടു മണിയാക്കി മാറ്റും. നടപ്പു വർഷത്തിൽ ഒക്ടോബർ മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലർച്ചെയാണ് ഈ സമയമാറ്റം നടത്തുന്നത്്. വർഷത്തിലെ ഏറ്റവും നീളം കൂടിയ രാത്രിയാണിത്.

ജർമനിയിലെ ബ്രൗണ്‍ഷ്വൈഗിലുള്ള ഭൗതിക ശാസ്ത്രസാങ്കേതിക കേന്ദ്രത്തിലാണ് (പിറ്റിബി.) ഈ സമയമാറ്റ ക്രമീകരണങ്ങൾ നിയന്ത്രിക്കുന്നത്. ഫ്രാങ്ക്ഫർട്ടിൽ സ്ഥാപിച്ചിട്ടുള്ള ടവറിൽ നിന്നും സിഗ്നലുകൾ പുറപ്പെടുവിച്ച് സ്വയംചലിത നാഴിക മണികൾ പ്രവർത്തിക്കുന്നു. 1980 മുതലാണ് ജർമനിയിൽ സമയമാറ്റപ്രകിയ ആരംഭിച്ചത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും ഇപ്പോൾ സമയ മാറ്റം പ്രാവർത്തികമാണ്. അതുവഴി മധ്യയൂറോപ്യൻ സമയവുമായി (എംഇഇസഡ്) തുല്യത പാലിക്കാൻ സഹായകമാകും. പകലിന് നീളക്കുറവായിരിക്കും എന്നതാണ് ഇതിന്‍റെ അടിസ്ഥാനം.(വൈകി നേരം വെളുക്കുന്നതും നേരത്തെ ഇരുൾ പടരുന്നതും)

വിന്‍റർ ടൈം മാറുന്ന ദിനത്തിൽ രാത്രി ജോലിക്കാർക്ക് ഒരു മണിക്കൂർ കൂടുതൽ ജോലി ചെയ്യണം. ഇത് അധിക സമയമായി കണക്കാക്കി വേതനത്തിൽ വകയിരുത്തും. ഇതുപോലെ സമ്മർ സമയവും ക്രമീകരിക്കാറുണ്ട്. വർഷത്തിലെ മാർച്ച് മാസം അവസാനം വരുന്ന ഞായറാഴ്ച പുലർച്ചെ ഒരു മണിക്കൂർ മുന്നോട്ടു മാറ്റിയാണ് സമ്മർ ടൈം ക്രമപ്പെടുത്തുന്നത്. സമ്മർടൈം മാറുന്ന ദിവസം നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവർക്ക് ഒരു മണിക്കൂർ ജോലി കുറച്ചു ചെയ്താൽ മതി.

രാത്രിയിൽ സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയമാറ്റ ക്രമീകരണങ്ങൾ ഓട്ടോമാറ്റിക് സംവിധാനങ്ങളിലൂടെയാണ് ചിട്ടപ്പെടുത്തുന്നത്.

ശൈത്യത്തിൽ ജർമൻ സമയവും ഇന്ത്യൻ സമയവുമായി മുന്നോട്ട് നാലര മണിക്കൂറും സമ്മർടൈമിൽ മൂന്നര മണിക്കൂറും വ്യത്യാസമാണ് ഉണ്ടാവുക. യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടൻ, അയർലണ്ട് എന്നിവ ജർമൻ സമയവുമായി ഒരു മണിക്കൂർ പുറകിലാണ്. ഇനിയും 2023 മാർച്ച് 26 നാണ് സമ്മർ സമയം ക്രമീകരിക്കുന്നത്.

എന്നാൽ 2021 ൽ ഈ ക്രമീകരണം നിർത്തലാക്കുമെന്ന് യൂറോപ്യൻ യൂണിയൻ പാർലമെന്‍റിൽ വോട്ടെടുപ്പിലൂടെ വ്യക്തമാക്കിയെങ്കിലും വിഷയത്തിന്‍റെ തീരുമാനം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. പലപ്പോഴും നിർത്തലാക്കുമെന്നുള്ള സൂചന ഉയരുന്നുണ്ടെങ്കിലും പ്രവർത്തിപഥത്തിലെത്തുന്നില്ല.

സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും.
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മെയ് 11ന് നടക്കും.
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.