• Logo

Allied Publications

Middle East & Gulf
അബുദാബിയുടെ വളർച്ച അടയാളപ്പെടുത്തുന്ന കൂറ്റൻ പൂക്കളമൊരുക്കി വ്യത്യസ്ത ഓണാഘോഷം
Share
അബുദാബി: മരുഭൂമിയിൽ നിന്ന് ആഗോളനഗരമായുള്ള അബുദാബിയുടെ വളർച്ച പലനിറങ്ങളുള്ള പൂവുകളിലൂടെ ഒരിക്കൽ കൂടി വിടർന്നു.

രണ്ടര നൂറ്റാണ്ടുമുമ്പ് കല്ലിൽ കെട്ടിയുയർത്തിയ പൗരാണിക കൊട്ടാരമായ ഖസ്ർ അൽ ഹൊസൻ മുതൽ കാഴ്ചക്കാർക്ക് അത്ഭുതമായി വൃത്താകൃതിയിലുയർത്തിയ അൽദാർ ആസ്ഥാന നിലയവും സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ ഷെയ്ഖ് സായിദ് വലിയ പള്ളിയും വരെ. അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിലാണ് നഗര വളർച്ചയുടെ നാൾവഴികൾ അടയാളപ്പെടുത്തുന്ന പൂക്കളം ഒരുങ്ങിയത്.

വ്യത്യസ്തമായി ഓണമാഘോഷിക്കാൻ അബുദാബിയിലെ ആരോഗ്യപ്രവർത്തകർ ഒരുമിച്ചപ്പോഴാണ് 700 കിലോ പൂക്കൾ കൊണ്ട് നഗര ചരിത്രം പ്രമേയമാക്കിയ പൂക്കളമെന്ന ആശയം യാഥാർഥ്യമായത്.

ആഗോള നഗരമെന്ന പ്രൗഢിക്ക് ഇണങ്ങും വിധം ഇരുപതിലേറെ രാജ്യങ്ങളിൽ നിന്നുള്ള അബുദാബിയിലെ താമസക്കാരായ നാനൂറിലധികം ആരോഗ്യപ്രവർത്തകർ പൂക്കളമൊരുക്കാനായി ഒത്തുചേർന്നു. ഇവരുടെ 16 മണിക്കൂർ നീണ്ട പ്രയത്ന ഫലമാണ് 250 ചതുരശ്ര മീറ്റർ വലുപ്പത്തിലുള്ള പൂക്കളം. അബുദാബി സ്‌കൈലൈൻ കാഴ്ചയുടെ ഭാഗമായ അൽ ബഹാർ ടവർ, എത്തിഹാദ് ടവർ, ക്യാപിറ്റൽ ഗേറ്റ് ബിൽഡിംഗ്, എൻബിഎഡി ആസ്ഥാനം എന്നീ കെട്ടിടങ്ങളും പൂക്കളത്തിലുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് പ്രത്യേക ഓർഡർ നൽകിയാണ് ആഘോഷത്തിനുള്ള പൂക്കൾ എത്തിച്ചത്.

പൂക്കളത്തിനു ചുറ്റും ഒരുക്കിയ പ്രത്യേക തിരുവാതിരയായിരുന്നു ആഘോഷത്തിലെ മറ്റൊരു ആകർഷണം. നാല്പത്തിനാല് ആരോഗ്യപ്രവർത്തകരാണ് തിരുവാതിരയിൽ ചുവടുവച്ചത്. വ്യത്യസ്‍തമായ ഓണാഘോഷത്തിൽ പങ്കെടുക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും അബുദാബിയുടെ നേട്ടങ്ങൾ കൂടി ആഘോഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നഗരം പ്രമേയമായ പൂക്കളം ഒരുക്കിയതെന്നും നേതൃത്വം നൽകിയ ബുർജീൽ മെഡിക്കൽ സിറ്റിയിലെ ആരോഗ്യ പ്രവർത്തകർ പറഞ്ഞു.

ഇന്ത്യ, നേപ്പാൾ, യുഎഇ, സൗദി, സിറിയ, ഈജിപ്റ്റ്, ഒമാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നഴ്‌സുമാരും ഡോക്ടർമാരും അടക്കമുള്ളവർ ആഘോഷങ്ങളിൽ സജീവമായി പങ്കെടുത്തു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന രോഗികളും കുടുംബാംഗങ്ങളും ആഘോഷങ്ങളുടെ ഭാഗമായി.

ഉംറയ്ക്ക് വന്ന മലയാളി മക്കയിൽ അന്തരിച്ചു.
മക്ക: വിശുദ്ധ ഉംറയ്ക്ക് മക്കയിലെത്തിയ തലയോലപ്പറമ്പ് പാലംകടവ് സ്വദേശിനി മണലിപ്പറമ്പിൽ നസീമ അന്തരിച്ചു.
ഒമാനില്‍ ട്രക്ക് 11 വാഹനങ്ങളിലിടിച്ചു; മലയാളിയടക്കം മൂന്നുപേര്‍ മരിച്ചു.
മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു.
കെഫാക് ഫ്രണ്ട്‌ലെെൻ ലോജിസ്റ്റിക്സ് അന്തർജില്ലാ ഫുട്ബോൾ ഗ്രാൻഡ് ഫിനാലെ വെള്ളിയാഴ്ച.
കുവൈറ്റ് സിറ്റി: ഫ്രണ്ട്‌ലെെൻ ലോജിസ്റ്റിക്സുമായി സഹകരിച്ചു കെഫാക്‌ നടത്തുന്ന അന്തർ ജില്ലാ ഫുട്ബോൾ സോക്കർ & മാസ്റ്റേഴ്സ് ഫ
ജോലി തേടി പോയി, ചതിയില്‍ കുടുങ്ങി; ഖത്തറില്‍ മലയാളി തടവുകാര്‍ നിരാഹാരത്തില്‍.
ദോഹ: എറണാകുളം വരാപ്പുഴ സ്വദേശിയായ ടി.ആര്‍.
എയർഇന്ത്യ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ പണിമുടക്കി; യാത്രക്കാർ ദുരിതത്തിൽ.
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽ എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വ്യാപകമായി സർവീസ് മുടക്കിയതി