• Logo

Allied Publications

Americas
ആദ്യ ഇന്ത്യൻ ഓഫീസറും ന്യുയോർക്ക് സിറ്റി പോലീസ് ക്യാപ്റ്റനുമായ സ്റ്റാൻലി ജോർജ് വിരമിച്ചു
Share
ന്യൂയോർക്ക: ന്യൂയോർക്ക് പോലീസ് ഡിപ്പാർട്മെന്‍റിലെ ആദ്യ ദക്ഷിണേഷ്യൻ ഓഫീസറും പിന്നീട് ലുട്ടനന്‍റും ക്യാപ്റ്റനായ സ്റ്റാൻലി ജോർജ്, 33 വർഷത്തെ സേവനത്തിനുശേഷം ഒൗദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു.

ലോകത്തിലെ ഏറ്റവും വലുതും പ്രശസ്തവുമായ മുനിസിപ്പൽ പോലീസ് സേനയാണ് ചഥജഉ . 40000 ൽ പരം പേർ അടങ്ങിയതാണ് ന്യൂയോർക്ക് പോലീസ് ഡിപ്പാർട്മെന്‍റ്.

സിവിലിയൻ അക്കൗണ്ടന്‍റായി ജോലിയിൽ പ്രവേശിച്ച സ്റ്റാൻലി താമസിയാതെ യൂണിഫോംഡ് ഓഫീസറാവുകയും, പിന്നീട് കഠിനാദ്ധ്വാനത്തിലൂടെയും സമർപ്പിതസേവനത്തിലൂടെയും പടിപടിയായി ഉയർന്ന് ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ എന്ന പദവിക്കർഹനാവുകയായിരുന്നു.

ബ്രോങ്ക്സ് ക്രിമിനൽ ജസ്റ്റിസ് ബ്യുറോ കമാൻഡിംഗ് ഓഫീസർ, കൗണ്ടർ ടെററിസം യൂണിറ്റ്, മാനേജ്മെന്‍റ് ആൻഡ് ബജറ്റ് ഓഫീസ് ക്യാപ്റ്റൻ തുടങ്ങിയ വളരെ പ്രധാനപ്പെട്ട സ്ഥാനങ്ങൾ അലങ്കരിച്ച സ്റ്റാൻലി തനിക്കു ലഭിച്ച അധികാരങ്ങളും സ്വാധീനവും ഇന്ത്യൻ സമൂഹത്തിന്‍റെയും, പ്രത്യേകിച്ച് മലയാളികളുടെയും സേവനത്തിനായി ഉപയോഗിക്കുന്നതിൽ എപ്പോഴും ശ്രദ്ധാലുവായിരുന്നു. മുൻ ഇന്ത്യൻ പ്രസിഡന്‍റ് അബ്ദുൽ കലാമിൽനിന്നും നേരിട്ടുള്ള അഭിനന്ദനങ്ങളൂം സ്വീകരിച്ചിട്ടുണ്ട്.

അസംബ്ലീസ് ഓഫ് ഗോഡ് ശുശ്രുഷകനായിരുന്ന പാസ്റ്റർ വി എസ് ജോർജിന്‍റെയും റെബേക്കാമ്മയുടെയും പുത്രനായി ജനിച്ച സ്റ്റാൻലി 1983ൽ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്. വിദ്യാർഥിയായിരുന്ന കാലംമുതൽ ന്യൂയോർക്കിലെ ആത്മീക സഭാ രംഗങ്ങളിൽ വളരെ താൽപര്യപൂർവം പ്രവർത്തിച്ചുതുടങ്ങിയ അദ്ദേഹം PYFA ,PCNAK , AGIFNA തുടങ്ങിയ സംഘടനകളിൽ തന്‍റെ നേതൃപാടവം തെളിയിക്കുകയും, കാതലായ സംഭാവനകൾ നൽകുകയും ചെയ്തിരുന്നു. പ്രവർത്തിച്ച മേഖലകളിലെല്ലാം തന്‍റെ അതുല്യമായ കയ്യൊപ്പു ചാർത്തുവാൻ കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനകരമായ നേട്ടം തന്നെ.

എല്ലാ കഴിവുകളും നേട്ടങ്ങളും ദൈവീക അനുഗ്രഹം മാത്രമാണെന്ന് വിശ്വസിക്കുകയും സാക്ഷിക്കുകയും ചെയ്യുന്ന സ്റ്റാൻലി ഒരു നല്ല സുവിശേഷപ്രഭാഷകനുമാണ്. സമീപകാലത്തു പൂനാ യൂണിയൻ ബിബ്ലിക്കൽ സെമിനാരിയിൽ നിന്നും MDF ബിരുദവും നേടിയിട്ടുണ്ട്. ജീവിതത്തിന്‍റെ അടുത്ത ഘട്ടത്തിൽ ദൈവാരാജ്യപ്രവർത്തന മണ്ഡലത്തിൽ തന്‍റെ കഴിവുകൾ വിനിയോഗിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ താൽ്പര്യം.

ഭാര്യ: ബീന സെൻറ് ലൂക് ഹോസ്പിറ്റലിൽ ക്ലിനിക്കൽ ഡോക്യൂമെന്‍റഷൻ സ്പെഷ്യലിസറ്റ് ഞച ആയി പ്രവർത്തിക്കുന്നു. മകൻ കെവിൻ മാസ്റ്റേഴ്സ് പൂർത്തിയാക്കി ഉദ്യോഗത്തിൽ പ്രവേശിക്കാനൊരുങ്ങുന്നു. മകൾ ക്രിസ്റ്റൻ മെഡിക്കൽ വിദ്യാർഥിയാണ്.

എംഡി സ്ട്രൈക്കേഴ്സ്‌ ക്യാപിറ്റൽ സോക്കർ ടൂർണമെന്‍റ് മേയ്‌ 25ന്.
മേരിലാൻഡ്‌: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്‍റിന് മേരിലാൻഡ്‌ വേദിയാകുന്നു.
ഡാളസിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു; പ്രതി പിടിയിൽ.
ഡാളസ്: ഡാളസ് ഫെയർ പാർക്കിന് സമീപം രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു.
ജോണി കുര്യനെ ബ്രൂക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്‍കി ആദരിച്ചു.
ബ്രൂക്ലിന്‍: ന്യൂഹൈഡ് പാര്‍ക്കിലെ ജോണി ജോസഫ് കുര്യനെ ബ്രുക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്‍കി ആദരിച്ചു.
"ക്ലീൻ ക്ലീൻ ടുഗതര്‍' യത്‌നത്തില്‍ സജീവ പങ്കാളികളായി ടോറോന്‍റോ സീറോമലബാർ സമൂഹം.
ടോറോന്‍റോ: ഭൗമദിനാചരണത്തോട് അനുബന്ധിച്ചു സിറ്റി ഓഫ് ടോറോന്‍റോ സംഘടിപ്പിക്കുന്ന സാമൂഹ്യ ശുചീകരണ യത്നത്തിൽ സീറോമലബാ
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വിദ്യാലയങ്ങൾക്ക് നേരെ ആക്രമണസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചതോടെ രഹസ്യമായി തോക്കുകൾ കൈവശം വയ്ക്