• Logo

Allied Publications

Europe
ജോസ് പുന്നാംപറന്പിൽ ടാഗോർ കൾച്ചർ പ്രൈസിന് അർഹനായി
Share
ബെർലിൻ: ജർമനിയിലെ മുതിർന്ന പത്രപ്രവർത്തകനും ജർമനിയുടെ പരമോന്നത സവിലിയൻ പുരസ്കാരമായ ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമനിയുടെ ഓർഡർ ഓഫ് മെറിറ്റ് ജേതാവുമായ ജോസ് പുന്നാംപറന്പിൽ ഇൻഡോജർമൻ സൊസൈറ്റിയുടെ പന്ത്രണ്ടാമത് ടാഗോർ കൾച്ചർ പുരസ്കാരത്തിന് അർഹനായി. ഈ വർഷം ഒക്ടോബർ 1ന് ഹാനോവറിൽ നടക്കുന്ന ജർമൻഇന്ത്യൻ സൊസൈറ്റിയുടെ 69ാമത് വാർഷിക യോഗത്തിൽ സമ്മാനം നൽകുമെന്ന് സൊസൈറ്റി വാർത്താ കുറിപ്പിലൂടെ അറിയിച്ചു. 2020 ലെ പുരസ്കാരമാണ് ഇക്കൊല്ലം നൽകുന്നത്.

സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 2 വരെ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ ഡേയും ഹാനോവറിലെ ഇന്ത്യൻ സമാജം ഒരുക്കുന്ന നവരാത്രിയും അരങ്ങേറും. ഹാനോവറിലെ നൊവോട്ടലിൽ നടക്കുന്ന ചടങ്ങിൽ ജർമനിയിലെ ഇൻഡ്യൻ അംബാസഡർ ഹരീഷ് പർവ്വതനേനി പുരസ്കാരം സമ്മാനിക്കും. 1986 മുതലാണ് ടാഗോർ കൾച്ചറർ പ്രൈസിന് നൽകി തുടങ്ങിയത്. സ്ററുട്ട്ഗാർട്ട് ആസ്ഥാനമായ ഇൻഡോ ജർമൻ സൊസൈറ്റിയാണ് ഈ പുരസ്താരം നൽകുന്നത്. എൻഡോവ്മെന്‍റ് തുകയായ 5,000 യൂറോയാണ് സമ്മാനം. ഒരോ 3 വർഷം കൂടുന്പോഴാണ് പുരസ്കാരം നൽകുന്നത്. ജർമൻഇന്ത്യൻ സൊസൈറ്റിയുടെ അഞ്ചംഗ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

ജർമനിയിൽ ഇന്ത്യൻ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളെ മാനിച്ചാണ് ജോസ് പുന്നാംപറന്പിലിനെ ഈ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. ഫെഡറൽ ക്രോസ് ഓഫ് മെറിറ്റ് പോലെ തന്നെ പ്രശസ്തമായ ഈ അവാർഡ് ജർമനിയിലെ മലയാളികൾക്ക്, ഇന്ത്യക്കാർക്ക് ലഭിക്കുന്ന അംഗീകാരമാണെന്ന് അവാർഡ് ജേതാവായ ജോസ് പുന്നാംപറന്പിൽ പറഞ്ഞു.

കഴിഞ്ഞ 19 വർഷമായി ഇൻഡോ ജർമൻ സൊസൈറ്റിയുടെ ഉപദേശക സമിതി അംഗമാണ്. എട്ടു പുസ്തകങ്ങൾ ജർമൻ ഭാഷയിലും രണ്ടു പുസ്തകങ്ങൾ മലയാളം ഭാഷയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദാനന്തരബിരുദം നേടിയാണ് 1966 ൽ ജർമനിയിൽ കുടിയേറുന്നത്.

ഗ്ലോബൽ മലയാളി ഫെഡറേഷൻ (ജിഎംഎഫ്) ന്‍റെ 2016 ലെ സാഹിത്യപുരസ്കാരവും, സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാഡമിയുടെ 2016 ലെ പുരസ്ക്കാരവും ജോസ് പുന്നാംപറന്പിലിന് ലഭിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുടയിലെ എടക്കുളം ഗ്രാമത്തിൽ 1936 മെയ് 10 നാണ് ജോസ് പുന്നാംപറന്പിൽ ജനിച്ചത്. നഴ്സിംഗ് ജോലിയിൽ നിന്നും വിരമിച്ച ശോശാമ്മയാണ് ഭാര്യ. നിഷ, അശോക് എന്നിവർ ഈ ദന്പതികളുടെ മക്കളാണ്.ബോണ്‍ നഗരത്തിനടുത്തുള്ള ഉങ്കലിലാണ് താമസം.

കഴിഞ്ഞ 19 വർഷമായി ഇൻഡോ ജർമൻ സൊസൈറ്റിയുടെ ഉപദേശക സമിതി അംഗമാണ്. എട്ടു പുസ്തകങ്ങൾ ജർമൻ ഭാഷയിലും രണ്ടു പുസ്തകങ്ങൾ മലയാളം ഭാഷയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അയർലൻഡിൽ മലയാളിയായ രോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.
യുഡിഎഫിന് വോട്ട് നല്‍കാന്‍ പ്രവാസി കുടുംബങ്ങളോട് ഒഐസിസിയുടെ ആഹ്വാനം.
ബര്‍ലിന്‍: രാജ്യം അതി നിര്‍ണായകമായ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുമ്പോള്‍, പ്രവാസികള്‍ അടക്കമുള്ള ജനാധിപത്യ വിശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവ