• Logo

Allied Publications

Americas
ഇന്ത്യൻ പൈതൃക മാസം: അഞ്ച് ഇന്ത്യാക്കാരെ ആദരിച്ചു
Share
ന്യുയോർക്ക്: ന്യുയോർക്ക് സ്റ്റേറ്റിൽ ഓഗസ്റ്റ് ഇന്ത്യൻ പൈതൃക മാസമായി (ഇന്ത്യൻ ഹെറിറ്റേജ് മാസം) ആഘോഷിക്കുന്നതിന്‍റെ ഭാഗമായി റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോൾ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യാക്കാരെ അവാർഡ് നൽകി ആദരിച്ചു.

മലയാളികളായ അപ്പുക്കുട്ടൻ നായർ, ഫിലിപ്പോസ് ഫിലിപ്, പോൾ കറുകപ്പള്ളി എന്നിവർക്ക് പുറമെ രാജേശ്വരി അയ്യർ, രാജൻ ബരൻവാൾ എന്നിവരെയാണ് വിശിഷ്ട സേവനത്തിനു ആദരിച്ചത്.

ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായ കെൻ സെബ്രാസ്കി ഓഗസ്റ്റ് മാസം ന്യൂയോർക്കിൽ ഇന്ത്യൻ പൈതൃക മാസമായി ആചരിക്കണമെന്ന് ബിൽ അവതരിപ്പിച്ചത് 2015ൽ ആണെന്ന് ആനി പോൾ ചൂണ്ടിക്കാട്ടി. സെനറ്റിലും ഇത് പാസാകുകയും ഗവർണർ ഒപ്പുവയ്ക്കുകയും ചെയ്തതോടെ ഓഗസ്റ്റ് ഇന്ത്യൻ പൈതൃക മാസമായി. അസംബ്ലിമാൻ കെൻ സെബ്രോസ്കിക്ക് നന്ദി.

ഈ വർഷം ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്‍റെ 75ാം വാർഷികമായതുകൊണ്ട് , ഭാരത സർക്കാർ നേതൃത്വം നൽകുന്ന ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമാണ് ഈ ആഘോഷവും. ഭാരതമണ്ണിനായി സ്വയം ത്യജിച്ചവരുടെയും നാടിന്‍റെ സംസ്കാരത്തിന്‍റെയും നേട്ടങ്ങളുടെയും മഹത്തായ ചരിത്രം ആഘോഷിക്കാനും ഓർമ്മിക്കാനും ഇന്ത്യാ ഗവണ്‍മെന്‍റ് തുടക്കമിട്ട സംരംഭമാണിത്.

മലബാർ മേളത്തിന്‍റെ റോക്ക്ലാൻഡിലെ അധ്യാപകനാണ് ജോയ്സ് വെട്ടം. അദ്ദേഹത്തോടൊപ്പം ആന്‍റണി പറന്പി, തോമസ് വടകര, സ്വപ്ന ജോർജ്, ഗബിയേല ജോർജ്, ക്രിസ്റ്റിയൻ ജോർജ്, ആന്‍റണി ഫിലിപ് തോമസ്, ആൻ മേരി തോമസ്, പോൾ വിനോയി, തോമസ് വെട്ടത്തു മാത്യു എന്നിവരാണ് ചെണ്ടമേളം അവതരിപ്പിച്ചത്.ചടങ്ങിൽ അവാർഡ് ജേതാക്കളുടെ കുടുംബാംഗങ്ങളും കമ്യുണിറ്റി ലീഡേഴ്സും പങ്കെടുത്തു.

അപ്പുക്കുട്ടൻ നായർ

അപ്പുക്കുട്ടൻ നായർ 1977ൽ എത്തുന്പോൾ വളരെ കുറച്ച് മലയാളികൾ മാത്രമേ റോക്ക്ലാൻഡ് കൗണ്ടിയിൽ താമസിച്ചിരുന്നുള്ളൂ. എണ്ണത്തിൽ കുറവാണെങ്കിൽ പോലും, മലയാളികൾക്ക് തങ്ങളുടേതായ ഒരു സംഘടന വേണമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പരസ്പരം സഹായിക്കുക, കേരളത്തിന്‍റെ സംസ്കാരം പ്രോത്സാഹിപ്പിക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് അദ്ദേഹം ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്‍റെ (എച്ച്വിഎംഎ) രൂപീകരണത്തിന് മുന്നിൽ നിന്നത്. യുവതലമുറയിലെ കലാഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം പുലർത്തുന്ന അർപ്പണബോധവും അഭിനിവേശവും പ്രശംസനീയമാണ്.

എച്ച്.വി.എം.എ മലയാളം സ്കൂളിന്‍റെ സ്ഥാപക അംഗമായ അപ്പുക്കുട്ടൻ നായർ, നമ്മുടെ നാടിന്‍റെ കലയും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിന് നേതൃത്വം നൽകി.

കൗണ്ടിയിൽ ഭജൻ ഗ്രൂപ്പ് എന്ന പേരിൽ ഒരു പ്രാർത്ഥനാ സംഘം ആരംഭിക്കാൻ സഹായിച്ച അദ്ദേഹം, ട്രൈസ്റ്റേറ്റ് ഏരിയയിലെ നായർ ബെനവലന്‍റ് അസോസിയേഷനിലെ (ചആഅ) വളരെ സജീവമായ അംഗം കൂടിയാണ്. ക്വീൻസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മൂവായിരത്തിലധികം അംഗങ്ങളുള്ള എൻബിഎയുടെ പ്രസിഡന്‍റുമാണ് ഇപ്പോൾ. ഇന്ത്യയിലെ പ്രളയബാധിതരെ സഹായിക്കാനും നയാക്കിലെ ഭവനരഹിതർക്ക് ഭക്ഷണം ശേഖരിക്കുന്നതിനും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും അഭിനന്ദനാർഹമാണ്.


ഫിലിപ്പോസ് ഫിലിപ്പ്

യുവാക്കളുടെ ശക്തമായ വക്താവെന്ന നിലയിൽ പ്രചോദനാത്മകമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന ശക്തനായ നേതാവായ ഫിലിപ്പോസ് ഫിലിപ്പ് ന്യൂയോർക്ക് സ്റ്റേറ്റ് ഉദ്യോഗസ്ഥനാണ്. സേവനരംഗത്തു ശക്തമായ പ്രതിബദ്ധത വളർത്തിയെടുക്കാനും സഹായങ്ങൾ നൽകാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്്. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ അദ്ദേഹം, വിവിധ സംഘടനകളിൽ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. രക്തദാനം ഉൾപ്പെടെയുള്ള ജീവകാരുണ്യ പരിപാടികൾ സംഘടിപ്പിക്കുന്നതിലും ആവേശത്തോടെ ഏർപ്പെട്ടിട്ടുണ്ട്.

കേരള എൻജിനീയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് അമേരിക്ക (ഗഋഅച)യുടെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്. എഞ്ചിനീയറിംഗ് വിദ്യാർഥികൾക്ക് നിർദേശങ്ങൾ നൽകുന്നതിനും സാന്പത്തികമായി ബുദ്ധിമുട്ടുന്ന എഞ്ചിനീയറിംഗ് വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകളിലൂടെ കൈത്താങ്ങാകുന്നതിലും ഈ സംഘടന കാഴ്ചവയ്ക്കുന്ന പ്രവർത്തനങ്ങൾ സ്തുത്യർഹമാണ്.

നിലവിൽ ഫൊക്കാനയുടെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനായി സേവനമനുഷ്ഠിക്കുന്നു.
ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്‍റെ മുൻ പ്രസിഡന്‍റ്, ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ, ചീഫ് എഡിറ്റർ, കമ്മിറ്റി അംഗം എന്നീ പദവികൾ വഹിച്ചു. കേരളത്തിൽ നിന്നുള്ള കുടിയേറ്റക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലും ഇന്ത്യയുടെ സംസ്കാരവും പൈതൃകവും സംരക്ഷിക്കുന്നതിലും വലിയ സംഭാവന നൽകിയിട്ടുള്ള സംഘടനയാണിത്.

ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഓഫ് റോക്ക്ലാൻഡിലെ (സഫേണ്‍, ന്യൂയോർക്ക്)സജീവ അംഗമായ ഫിലിപ്പ്, ബ്ലഡ് ഡ്രൈവുകൾ സംഘടിപ്പിക്കുന്നതുൾപ്പെടെ നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.


പോൾ കറുകപ്പിള്ളിൽ

പോൾ കറുകപ്പിള്ളിൽ 1980ലാണ് അമേരിക്കയിലെത്തിയത്. കഴിഞ്ഞ 40 വർഷത്തിലേറെയായി റോക്ക്ലാൻഡ് കൗണ്ടിയിൽ കുടുംബസമേതം താമസിക്കുന്ന അദ്ദേഹം ഒരു സാമുദായിക നേതാവ് കൂടിയാണ്.

റോക്ക്ലാൻഡിലെയും ന്യൂയോർക്കിലെയും നിരവധി സംഘടനകളിലെ സജീവ പ്രവർത്തകനുമാണ്. നമ്മുടെ കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിനായി സമർപ്പിതമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള പോളിലൂടെ, അമേരിക്കയ്ക്ക് അകത്തും പുറത്തുമുള്ള ഇന്ത്യക്കാർക്ക് ധാരാളം അവസരങ്ങൾ ലഭിച്ചിട്ടുണ്ട്.

ന്യൂ സിറ്റി ലൈബ്രറിയുടെ ബോർഡ് അംഗമായും ഹഡ്സണ്‍ വാലി മലയാളി അസോസിയേഷൻ (എച്ച്വിഎംഎ) പ്രസിഡന്‍റായും നിരവധി സാമൂഹിക പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കി.

റോക്ക്ലാൻഡ് കൗണ്ടിയിൽ രൂപീകരിച്ച ആദ്യത്തെ പ്രാദേശിക സംഘടനയായ ഒഢങഅയുടെ സ്ഥാപക അംഗം കൂടിയാണ് പോൾ.1983ൽ സ്ഥാപിതമായ ഫൊക്കാന എന്ന മലയാളികളുടെ ദേശീയ സംഘടനയുടെ പ്രസിഡന്‍റായി രണ്ടുതവണ പ്രവർത്തിച്ചിരുന്നു.


രാജേശ്വരി അയ്യർ

രാജേശ്വരി അയ്യർ 1975 മുതൽ റോക്ക്ലാൻഡ് കൗണ്ടിയിൽ താമസിക്കുന്നു. സോഷ്യൽ വർക്കറെന്ന നിലയിൽ വളർച്ചാ വൈകല്യമുള്ളവർക്കായി പ്രവർത്തിക്കുകയും ആ ഡിപ്പാർട്ട്മെന്‍റിൽ അഡ്മിനിസ്ട്രേറ്ററാവുകയും ചെയ്തു. ജോലിയിൽ ഒട്ടേറെ അവാർഡുകൾ നേടിയിട്ടുള്ള അവർ 37 വർഷത്തെ സേവനത്തിനു ശേഷം 2017ൽ വിരമിച്ചു.

ജീവൻ ജ്യോതി 2009ൽ ആരംഭിച്ചതു മുതൽ മുഖ്യ പരിപാടിയായ യോഗ ഗ്രൂപ്പിന് നേതൃത്വം നൽകുന്നു. ഈ വർഷങ്ങളിലെല്ലാം ബോർഡ് അംഗമായും സെക്രട്ടറിയായും സമൂഹം. ബുക്ക് ക്ലബിന്‍റെയും വിമൻസ് ഫിനാൻസ് ഗ്രൂപ്പിന്‍റെയും തുടക്കം മുതൽ അതിൽ സജീവം. കോവിഡ് കാലത്തും എല്ലാ ജീവൻ ജ്യോതി പരിപാടികളും സൂമിൽ തുടർന്നു.

രാജൻ ബരൻവാൾ

1984 മുതൽ റോക്ക്ലാൻഡ് കൗണ്ടിയിലെ താമസക്കാരനാണ് രാജൻ ബരൻവാൾ. റോക്ക്ലാൻഡ് സൈക്യാട്രിക് സെന്‍ററിൽ 34 വർഷം സോഷ്യൽ വർക്കാരായി ജോലി ചെയ്തു. സോഷ്യൽ വർക്കേറെന്ന നിലയിലുള്ള അറിവും കഴിവും സമൂഹത്തെ സഹായിക്കാൻ ഉപയോഗിക്കുന്നു.

2004ൽ ഇന്ത്യ കൾച്ചറൽ സൊസൈറ്റി ഓഫ് റോക്ക്ലാൻഡിന്‍റെ ബോർഡ് അംഗമായി തുടങ്ങി 2014ൽ സംഘടനയുടെ പ്രസിഡന്‍റായും തുടർന്ന് ബോർഡ് അംഗമായും തുടരുന്നു.

ഐസിഎസ്ആറിൽ സന്നദ്ധസേവനം നടത്തുന്പോൾ തന്നെ രാജൻ വിവിധ സന്നദ്ധസേവനങ്ങളിലും കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്നു. ജീവൻ ജ്യോതി സ്ഥാപക അംഗങ്ങളിൽ ഒരാളാണ് രാജൻ. 2020 മുതൽ ജീവൻ ജ്യോതിയുടെ പ്രസിഡന്‍റായി സേവനമനുഷ്ഠിച്ചു. ഭാര്യ വീണയ്ക്കൊപ്പം ന്യൂ സിറ്റിയിൽ താമസിക്കുന്നു. മുതിർന്ന രണ്ട് മക്കളുണ്ട്.

ജോണി കുര്യനെ ബ്രൂക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്‍കി ആദരിച്ചു.
ബ്രൂക്ലിന്‍: ന്യൂഹൈഡ് പാര്‍ക്കിലെ ജോണി ജോസഫ് കുര്യനെ ബ്രുക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്‍കി ആദരിച്ചു.
"ക്ലീൻ ക്ലീൻ ടുഗതര്‍' യത്‌നത്തില്‍ സജീവ പങ്കാളികളായി ടോറോന്‍റോ സീറോമലബാർ സമൂഹം.
ടോറോന്‍റോ: ഭൗമദിനാചരണത്തോട് അനുബന്ധിച്ചു സിറ്റി ഓഫ് ടോറോന്‍റോ സംഘടിപ്പിക്കുന്ന സാമൂഹ്യ ശുചീകരണ യത്നത്തിൽ സീറോമലബാ
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വിദ്യാലയങ്ങൾക്ക് നേരെ ആക്രമണസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചതോടെ രഹസ്യമായി തോക്കുകൾ കൈവശം വയ്ക്
ടിക് ടോക് നിരോധിക്കുന്നതിനുള്ള ബില്ലിൽ ബൈഡൻ ഒപ്പുവച്ചു.
വാഷിംഗ്ടൺ ഡിസി: യുഎസിൽ ടിക് ടോക് നിരോധിക്കുന്ന ബില്ലിൽ ബൈഡൻ ബുധനാഴ്ച ഒപ്പുവച്ചു.
കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ യൂത്ത് ഫോറം ലോകഭൗമദിനം ആഘോഷിച്ചു.
നാഷ്വിൽ: കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ (കാൻ) യൂത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 24 USA സീ 2 സ്കൈ സ്കൈ (Sea2sky)പ്രോഗ്രാമുമായി ക