• Logo

Allied Publications

Americas
ജെയിംസ് ഇല്ലിക്കലിന്‍റെ നേതൃത്വത്തിൽ വിജയ പ്രതീക്ഷയുമായി ""ഫോമാ ഫാമിലി ടീം''
Share
ന്യൂയോർക്ക്: പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോമാ ദ്വൈവാർഷിക സമ്മേളനം അടുത്ത ഒരു മാസത്തിനകം കാൻകൂണിൽ നടക്കാനിരിക്കെ അടുത്ത രണ്ടു വർഷം ഫോമായെ ആര് നയിക്കും എന്ന കണക്കുകൂട്ടലുകൾ മത്സരരംഗത്തുള്ള ഇരു മുന്നണികളും നടത്തിക്കൊണ്ടിരിക്കുന്നു. മത്സരാർഥികളുടെ നാമനിർദേശാ പത്രിക സമർപ്പിക്കുവാനുള്ള സമയം ജൂലൈ 24ന് അവസാനിച്ചിരിക്കെ പ്രസിഡന്‍റ് സ്ഥാനാർഥി ജെയിംസ് ഇല്ലിക്കലിന്‍റെ നേതൃത്വത്തിലുള്ള "ഫോമാ ഫാമിലി ടീം' സ്ഥാനാർഥികൾ ആറു പേരുടെയും പത്രികകൾ എലെക്ഷൻ കമ്മീഷണർ സ്വീകരിച്ചതായി അറിയിപ്പ് ലഭിച്ചിരിക്കുകയാണ്.

അമേരിക്കയിലും കാനഡയിലുമായി 12 റീജണിൽ നിന്നും 84 അംഗ സംഘടനകളാണ് ഫോമായ്ക്കുള്ളത്. അംഗ സംഘടനകൾക്ക് അവരുടെ പ്രതിനിധികളെ നിർദേശിക്കാനുള്ള അവസാന തീയതി കഴിയുന്പോൾ 79 അംഗ സംഘടനകൾ മാത്രമേ പ്രതിനിധികളെ നിർദ്ദേശിച്ചിട്ടുള്ളു. നിശ്ചിത സമയ പരിധിക്കുള്ളിൽ പ്രധിനിധികളുടെ പേരുകൾ നിർദ്ദേശിക്കപ്പെട്ടവർക്കു മാത്രമേ സെപ്റ്റംബർ 3ന് രാവിലെ നടക്കുന്ന ഇലക്ഷനിൽ വോട്ടവകാശം ഉണ്ടായിരിക്കുകയുള്ളൂ.

ന്ധസാധാരണ രാഷ്ട്രീയ ഇലക്ഷനിൽ പല രാഷ്ട്രീയ പാർട്ടികളും നടപ്പിലാക്കാൻ പോലും സാധ്യമല്ലാത്ത മോഹന വാഗ്ദാനങ്ങൾ നൽകി ഇലക്ഷൻ പ്രകടന പത്രികകൾ ഇറക്കാറുണ്ട്. എന്നാൽ തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ പലപ്പോഴും അവർ പ്രകടന പത്രികകളിലെ വാഗ്ദാനങ്ങൾ പാടേ മറന്നു പോകുന്നു. അതുപോലെ മോഹന വാഗ്ദാനങ്ങൾ നൽകി അംഗ സംഘടനകളെ വോട്ടിനു വേണ്ടി മാത്രം ആകർഷിക്കാൻ ഫോമാ ഫാമിലി ടീം സ്ഥാനാർഥികൾ ആഗ്രഹിക്കുന്നില്ല. മോഹന വാക്കുകളേക്കാൾ ഉപരി പ്രായോഗികമായ പ്രവൃത്തികളിലൂടെ ഫോമായെ മുൻപോട്ടു നയിക്കണം എന്നാണ് ഫാമിലി ടീമിന്‍റെ ആഗ്രഹംന്ധ പ്രസിഡൻറ് സ്ഥാനാർഥി ജെയിംസ് ഇല്ലിക്കൻ പറഞ്ഞു.

ന്ധവിവിധ അമേരിക്കൻ സംസ്ഥാനങ്ങളിലും കാനഡയിലുമായി വ്യാപരിച്ചു കിടക്കുന്ന അംഗ സംഘടനകൾ ഉള്ള ഫോമാ പോലുള്ള ഒരു സംഘടനക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്ത് ആസ്ഥാന മന്ദിരം സ്ഥാപിച്ചാൽ അതിന്‍റെ ഉപയോഗം ആ സംസ്ഥാനത്തു ഉള്ളവർക്ക് മാത്രമായി ചുരുങ്ങിപ്പോകും എന്നതാണ് സാധാരണയായി കണ്ടുവരുന്നത്. ഓരോ രണ്ടു വർഷം കഴിയുന്പോഴും പുതിയ ഭരണ ചുമതലക്കാർ വരുന്പോൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് പ്രസ്തുത ആസ്ഥാന മന്ദിരത്തിൽ ഒത്തു കൂടുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉള്ളത് ആരും മനസിലാക്കുന്നില്ല. ഏതെങ്കിലും ഒരു സംസ്ഥാനത്തോ പ്രദേശത്തോ പ്രവർത്തിക്കുന്ന ഒരു സംഘടനക്കാണെങ്കിൽ അത്തരം ഒരു ആസ്ഥാന മന്ദിരത്തിന്‍റെ ഉപയോഗം മനസിലാക്കാവുന്നതാണ്. ആസ്ഥാന മന്ദിരം എന്ന മോഹന വാഗ്ദാനം നൽകി വോട്ടു പിടിയ്ക്കാൻ ’ഫോമാ ഫാമിലി ടീമിന്’ ആഗ്രഹമില്ല. ഭാവിയിൽ ഫോമാ ഭാരവാഹികൾ ആസ്ഥാന മന്ദിരം ഉള്ള സംസ്ഥാനത്തിൽ നിന്ന് മാത്രമായി ഒതുങ്ങിപ്പോകാനുള്ള സാധ്യത ഏറെയാണ്. മറ്റു സംസ്ഥാനങ്ങളിലെ അംഗ സംഘടനയിൽ നിന്നുള്ളവർക്ക് മത്സര സാധ്യതയും കുറയും.

ഫോമാ പോലുള്ള സംഘടനക്ക് ന്യൂയോർക്കോ വാഷിംഗ്ടണ്‍ ഡിസി പോലുള്ള സ്ഥലത്തോ വലിയ തുക മുടക്കി ഒരു ആസ്ഥാന മന്ദിരം സ്ഥാപിച്ചാൽ ഫോമാ അംഗ സംഘടനകൾക്ക് എത്ര മാത്രം പ്രയോജനപ്പെടും എന്ന് ഓരോരുത്തരും ചിന്തിക്കേണ്ടതാണ്. അങ്ങനൊരു ആസ്ഥാന മന്ദിരം ഒരിടത്തു സ്ഥാപിച്ചാൽ ഡൽഹിയിലെ കേരള ഹൗസ് പോലെ അവിടെ പോകുന്നവർക്ക് ഒന്നോ രണ്ടോ ദിവസം താമസിക്കാൻ സൗകര്യം ലഭിച്ചേക്കും എന്ന് മാത്രമേ ഉള്ളു. അല്ലെങ്കിൽ നാട്ടിൽ നിന്ന് വരുന്ന ഏതെങ്കിലും അതിഥികൾക്ക് താമസിക്കാൻ ഉപകാരപ്പെട്ടെന്നു വരും. എന്നാൽ, രണ്ടു വർഷം കൂടുന്പോൾ പുതുതായി വരുന്ന പ്രസിഡൻറ് ഏതു സംസ്ഥാനത്തു നിന്നാണോ അവിടെ ആ രണ്ടു വർഷത്തേക്ക് ഒരു ആസ്ഥാന മന്ദിരം വാടകക്ക് എടുത്താൽ അത് കൂടുതൽ പ്രയോജനപ്പെടും എന്നാണ് ഫാമിലി ടീമിന്‍റെ അഭിപ്രായം. ഭാവിയിൽ ആസ്ഥാന മന്ദിരം ഫോമായ്ക്കു ഒരു ബാധ്യത ആയിത്തീരും എന്നതാണ് വാസ്തവം.ന്ധ സംഘടനാ പാഠവം കൈമുതലായുള്ള ജനറൽ സെക്രട്ടറി സ്ഥാനാർഥി വിനോദ് കോണ്ടൂർ അഭിപ്രായപ്പെട്ടു.

സമൂഹത്തിനു പ്രയോജനപ്പെടുന്ന വിധം വിവിധ സാമൂഹിക പ്രതിബദ്ധതയുള്ള പ്രോഗ്രാമുകൾ ഫോമായിലൂടെ നടത്തുന്നതിന് മുൻതൂക്കം നൽകണമെന്നാണ് ട്രഷറർ സ്ഥാനാർഥി ജോഫ്രിൻ ജോസിന്‍റ താൽപര്യം. ന്യൂയോർക്കിലെ വിവിധ സംഘടനകളുടെ സാരഥ്യം വഹിച്ചിട്ടുള്ള ജോഫ്രിൻ തന്‍റെ പ്രായോഗിക ജീവിതത്തിൽ നിന്ന് ലഭിച്ചിട്ടുള്ള ധാരാളം അനുഭവ സന്പത്തിന്‍റെ ഉടമയാണ്.

ഫോമായിൽ ഇപ്പോൾ നിലവിലുള്ള ഫോമാ ഹെൽപിംഗ് ഹാൻഡ്സ് എന്ന സാമൂഹിക സേവന പ്രവർത്തന പ്രോജക്ടിന്‍റെ സെക്രട്ടറിയായി ചുക്കാൻ പിടിക്കാൻ അവസരം ലഭിച്ച ബിജു ചാക്കോ ഫോമാ ജോയിൻറ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതിന്‍റെ ഉദ്ദേശം തന്നെ ഹെൽപിംഗ് ഹാൻഡ്സ് പ്രോജെക്ടിനെ കൂടുതൽ ഉന്നതങ്ങളിലേക്ക് എത്തിക്കണം എന്നതാണ്. ന്യൂയോർക്കിലെ സാമൂഹിക സേവന സംഘടനയായ ഋഇഒഛ പോലുള്ള സംഘടനയിലെ പ്രധാന ചുമതല വഹിക്കുന്ന ബിജു ചാക്കോയ്ക്ക് സാമൂഹിക സേവനം ഒരു ഹരമാണ്. സമൂഹത്തിലെ ആവശ്യക്കാർക്ക് പ്രയോജനപ്പെടുന്ന പ്രവർത്തനങ്ങളിലൂടെ ഫോമായെ ജനപ്രിയ സംഘടനായായി കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാനാണ് ബിജുവിന് ആഗ്രഹം.

ജോയിൻറ് ട്രഷറർ സ്ഥാനാർഥി ബബ്ലൂ ചാക്കോ മലയാളീ സമൂഹത്തിൽ അറിയപ്പെടുന്ന ഒരു സംഘാടകനാണ്. വിവിധ സംഘടനകളിൽ ഒൗദ്യോഗിക സ്ഥാനങ്ങൾ അനായാസം കൈകാര്യം ചെയ്യുന്ന ബബ്ലൂ ഫോമായിലേക്കു ഒരു മുതൽക്കൂട്ടാണ്. ബബ്ലുവിന്‍റെ നിസ്വാർഥ സേവന തൽപരതയും നേതൃപാടവുമാണ് ന്ധഫോമാ ഫാമിലി ടീമിൽന്ധ ചേർത്ത് ജോയിന്‍റ് ട്രഷറർ സ്ഥാനത്തേക്ക് മത്സരിപ്പിക്കുവാൻ ടീം അംഗങ്ങൾ തീരുമാനിച്ചത്.

വിജയ സാധ്യതയും ഫോമാ പോലുള്ള സംഘടനയെ നയിക്കുവാൻ പ്രാപ്തിയുള്ളതുമായ സ്ഥാനാർഥികളെ ഒരുമിച്ച് ചേർത്തു നിർത്തി മത്സര രംഗത്ത് പ്രകടനം കാഴ്ചവയ്ക്കുവാൻ സാധിക്കുന്നതാണ് ടീം ലീഡർ ജെയിംസ് ഇല്ലിക്കലിന് ആത്മവിശ്വാസം നൽകുന്നത്. എതിർ ടീമിൽനിന്നും ചിലരിലൂടെ അംഗ സംഘടനകളുടെ പ്രസിഡൻറ്മാർക്ക് ഭീഷണിയുടെ സ്വരമുള്ള സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും തങ്ങൾ ഫോമാ ഫാമിലി ടീമിനോടൊപ്പം തന്നെയാണ് എന്നുള്ള അവരുടെ വാഗ്ദാനങ്ങളാണ് തങ്ങളുടെ വിജയത്തിനുള്ള ശുഭ പ്രതീക്ഷ നൽകുന്നതെന്ന് ജെയിംസ് ഇല്ലിക്കൽ പ്രസ്താവിച്ചു.

എംഡി സ്ട്രൈക്കേഴ്സ്‌ ക്യാപിറ്റൽ സോക്കർ ടൂർണമെന്‍റ് മേയ്‌ 25ന്.
മേരിലാൻഡ്‌: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്‍റിന് മേരിലാൻഡ്‌ വേദിയാകുന്നു.
ഡാളസിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു; പ്രതി പിടിയിൽ.
ഡാളസ്: ഡാളസ് ഫെയർ പാർക്കിന് സമീപം രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു.
ജോണി കുര്യനെ ബ്രൂക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്‍കി ആദരിച്ചു.
ബ്രൂക്ലിന്‍: ന്യൂഹൈഡ് പാര്‍ക്കിലെ ജോണി ജോസഫ് കുര്യനെ ബ്രുക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്‍കി ആദരിച്ചു.
"ക്ലീൻ ക്ലീൻ ടുഗതര്‍' യത്‌നത്തില്‍ സജീവ പങ്കാളികളായി ടോറോന്‍റോ സീറോമലബാർ സമൂഹം.
ടോറോന്‍റോ: ഭൗമദിനാചരണത്തോട് അനുബന്ധിച്ചു സിറ്റി ഓഫ് ടോറോന്‍റോ സംഘടിപ്പിക്കുന്ന സാമൂഹ്യ ശുചീകരണ യത്നത്തിൽ സീറോമലബാ
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വിദ്യാലയങ്ങൾക്ക് നേരെ ആക്രമണസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചതോടെ രഹസ്യമായി തോക്കുകൾ കൈവശം വയ്ക്