• Logo

Allied Publications

Europe
ഗ്രേറ്റ് ബ്രിട്ടൻ വാൽസിംഗ്ഹാം തീർഥാടനത്തിൽ ലണ്ടൻ റീജണൽ മിഷനുകൾ പങ്കുചേരും
Share
സ്റ്റീവനേജ്: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായതും റോം, ജെറുശലേം, സന്ത്യാഗോ(സെന്‍റ് ജെയിംസ്) എന്നീ പ്രമുഖ ആഗോള കത്തോലിക്ക തീർഥാടന കേന്ദ്രങ്ങൾക്കൊപ്പം ഉന്നത സ്ഥാനം വഹിക്കുന്നതും, പ്രമുഖ മരിയൻ പുണ്യ കേന്ദ്രവുമായ വാൽസിംഗ്ഹാം ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ തീർഥാടനം മറ്റന്നാൾ ജൂലൈ 16 നു ശനിയാഴ്ച നടക്കുന്പോൾ അതിൽ ഭാഗഭാക്കാകുവാൻ സ്റ്റീവനേജ് അടക്കം ലണ്ടൻ റീജണിലെ വിവിധ മിഷനുകളിൽ നിന്നായി നിരവധി കോച്ചുകളിൽ തീർഘാടകർ എത്തിച്ചേരും.

കോവിഡ് മഹാവ്യാധിക്കുശേഷം മരിയ ഭക്തർക്കു മാതൃസങ്കേതത്തിൽ ഒത്തുചേർന്നു പ്രാർഥിക്കുവാൻ വീണ്ടു കിട്ടുന്ന അവസരം ഏറെ അനുഗ്രഹ സാന്ദ്രമാക്കുവാൻ രാജ്യത്തിന്‍റെ നാനാഭാഗത്തു നിന്നും എത്തുന്ന നൂറുകണക്കിന് മരിയഭക്തരോടൊപ്പം തിരുക്കർമങ്ങളിലും തീർഥാടനത്തിലും പങ്കുചേരുവാൻ ലണ്ടൻ റീജണൽ വിശ്വാസി സമൂഹങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി.

ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്‍റെ ജനനത്തെ കുറിച്ച് മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്‍റെ തനി പകർപ്പ് ഇംഗ്ലണ്ടിൽ നിർമിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തിൽ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന മരിയൻ തീർഥാടന കേന്ദ്രമാണ് വാൽസിംഗ്ഹാം.

വാൽസിംഗ്ഹാം പ്രദേശത്തെ പ്രഭ്വിയും, വലിയ മരിയഭക്തയുമായ ലേഡി റിച്ചാൽഡ്സ് വാൽസിംഗ്ഹാം ആരാധനാലയം സ്ഥാപിച്ചതായാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ദൈവമാതാവിനോട് വലിയ ഭക്തിയും സ്നേഹവുമുള്ള ലേഡി റിച്ചൽഡിസ്, പരിശുദ്ധ അമ്മക്കായി എന്തെങ്കിലും ചെയ്യണമെന്ന അദമ്യമായ ആഗ്രഹം ഉള്ളിൽ സൂക്ഷിച്ചു കൊണ്ട് അവർ ഏറെ പ്രാർഥിച്ചു പോരുകയായിരുന്നു. പ്രാർഥനയ്ക്ക് ഉത്തരമായി, കന്യാമറിയം അവളെ ആത്മാവിൽ നസ്രത്തിലേക്ക് നയിക്കുകയും, ഗബ്രിയേൽ മാലാഖ മേരിയെ അഭിവാദ്യം ചെയ്ത അനൗണ്‍ഷ്യേഷൻ ഹൗസ് അവളെ കാണിച്ചു കൊണ്ട്, വാൽസിംഗ്ഹാമിൽ ഇതിന്‍റെ ഒരു തനി പകർപ്പ് നിർമിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ചാപ്പൽ എവിടെ നിർമിക്കണമെന്ന ആലോചനയിലിരിക്കെ റിച്ചൽസ് സ്ഥാനം ദർശനം ലഭിച്ച ഇടത്തു ആരാധനാലയം പണിയുവാൻ സാധന സാമഗ്രികൾ എത്തിച്ചുവെങ്കിലും സ്ഥാനം ചതുപ്പു നിലമായതിനാൽ പണിക്കുതകുന്നയിടമല്ല എന്ന് പറഞ്ഞു പലതവണകളായി ആശാരിമാർ ജോലിയിൽ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു. നിരാശയായ പ്രഭ്വി വീണ്ടും പ്രാർഥനകളിൽ മുഴുകി കരഞ്ഞു പ്രാർഥിച്ചു കൊണ്ടിരിക്കെ ഒരു ദിവസം പുലർച്ചെ ജനാലയിലൂടെ പൂർത്തിയായ ആരാധനാലയം ദർശിക്കുകയായിരുന്നുവെന്നാണ് മാതൃ ഭക്തർ ദൃഢമായി വിശ്വസിക്കുന്നത്.

’എന്‍റെ എല്ലാ സന്തോഷങ്ങളുടെയും അടിസ്ഥാനവും ഉത്ഭവവും മനുഷ്യരാശിയുടെ വീണ്ടെടുപ്പിന്‍റെ അടിസ്ഥാനവുമായ മംഗള വാർത്താ പ്രഖ്യാപനത്തിന്‍റെ മഹത്തായ ശാശ്വത സ്മാരകമായിരിക്കും ഇത് എന്നും എന്‍റെ അങ്കണത്തിൽ വരുന്നവർക്ക് ഉണ്ണിയേശുവിനെ അനുഭവിക്കുവാനും, ചോദ്യങ്ങൾക്കു ഉത്തരം നൽകപ്പെടും’ എന്നും പരിശുദ്ധ അമ്മ ദർശനത്തിൽ റിച്ചാൽഡ്സിനു സന്ദേശം നൽകിയിരുന്നു.

റോമൻ കത്തോലിക്കാ വിശ്വാസം വെടിയുന്നത് വരെ ഹെൻട്രി എട്ടാമൻ രാജാവ് അടക്കം പല രാജാക്ക·ാരും പ്രമുഖരും അനേക ലക്ഷം മാതൃ ഭക്തരും സ്ലിപ്പർ ചാപ്പലിൽ പാദരക്ഷകൾ ഉൗരിവച്ചു നഗ്ന പാദരായിട്ട് പല തവണ പുണ്യ യാത്ര ചെയ്ത അന്നത്തെ അനൗൻസിയേഷൻ ചാപ്പൽ ഹെൻട്രി രാജാവ് റോമുമായി തെറ്റിയ ശേഷം ചർച്ച് ഓഫ് ഇംഗ്ലണ്ട് സഭ സ്ഥാപിച്ചപ്പോൾ 1538 ൽ തകർത്തു കളയുകയായിരുന്നു. അതിന്‍റെ അവശിഷ്ടം മാത്രമേ ഇന്ന് കാണുവാൻ കഴിയുകയുള്ളു.

1922ൽ പുനം നിർമിക്കപ്പെട്ട മരിയ പുണ്യ കേന്ദ്രം വീണ്ടും ആത്മീയ അനുഗ്രഹ അഭയ കേന്ദ്രമാക്കി ആഗോള മാതൃഭക്ത തീർഥാടകർ ഉയർത്തിയപ്പോൾ മാതൃ നിർദേശത്താൽ പ്രാർഥിക്കുവാൻ സൗകര്യം ഒരുക്കപ്പെട്ട വാൽസിംഗ്ഹാത്തിലെത്തി പ്രാർത്ഥിക്കുന്നവർക്ക് ലഭിക്കുന്ന അനുഗ്രഹഅനുഭവസാക്ഷ്യങ്ങൾ ലോകമെന്പാടും പ്രഘോഷിക്കപ്പെടുകയായി.

അക്കാലത്ത് പാദ രക്ഷകൾ അഴിച്ചു വെച്ചിരുന്ന സ്ലിപ്പർ ചാപ്പൽ മാത്രമാണ് ഇന്ന് റോമൻ കത്തോലിക്കാ സഭയുടെ അധീനതയിൽ ഉള്ളത്. 1934 ൽ സ്ലിപ്പർ ചാപ്പൽ നാഷണൽ കാത്തോലിക് തീർഥാടന കേന്ദ്രമായി മാറി.

1954 ൽ പോപ്പ് പീയൂസ് XII ഇന്നത്തെ ലേഡി ഓഫ് വാൽസിംഗ്ഹാം രൂപം വെഞ്ചിരിച്ചു പ്രതിഷ്ഠിക്കുകയും, 2015 ൽ പോപ്പ് ഫ്രാൻസിസ് മൈനർ ബസിലിക്ക പദവി നൽകി വാൽസിംഗ്ഹാമിനെ ഉയർത്തുകയും ചെയ്തു.

വാൽസിംഗ്ഹാം തീർഥാടന കേന്ദ്രം അതിനാൽ തന്നെ ദൈവപുത്രന്‍റെ മനുഷ്യാവതാരത്തിന്‍റെ "മഹത്തായ പ്രഖ്യാപനത്തിന്‍റെ സന്തോഷത്തിൽ' മറിയത്തോടൊപ്പം സന്തോഷിക്കുന്ന എല്ലാവരുടെയും തീർഥാടന കേന്ദ്രമാണ്.

സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും.
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മെയ് 11ന് നടക്കും.
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.