• Logo

Allied Publications

Europe
കാറപകടത്തിൽ മരിച്ച ഡോ. ജ്യോതിസ് മണലയിലിനു വ്യാഴാഴ്ച ലിവർപൂളിൽ യാത്രാമൊഴി
Share
ലിവർപൂൾ: കാറപകടത്തിൽ മരിച്ച യുവ ഡോക്ടർ ജ്യോതിസ് മണലയിലിന് ലിവർപൂളിലെ സെന്‍റ് ഹെലൻസിൽ യാത്രാമൊഴി ചൊല്ലും. ജ്യോതിസ് അൾത്താര ശുശ്രുഷ ചെയ്തിരുന്ന സെന്‍റ് ഹെലൻസിലെ ഹോളി ക്രോസ് ദേവാലയത്തിൽ വച്ചാണ് അന്ത്യോപചാര ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്. ജൂലൈ 7 നു വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് ദേവാലയത്തിലെത്തിച്ചേരുന്ന മൃതദേഹം കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് ഏറ്റുവാങ്ങി കബറടക്കശുശ്രുഷകൾക്കായി ദേവാലയാങ്കണത്തിൽ എത്തിക്കും.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് സ്രാന്പിക്കൽ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം വഹിക്കും. നിരവധി സീറോ മലബാർ വൈദികരോടൊപ്പം, ഹോളി ക്രോസ് ദേവാലയത്തിലെ വൈദികരും, സിസ്റ്റേഴ്സും ശുശ്രുഷകളിൽ പങ്കുച്ചേരും.

ലങ്കാഷെയർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ എമർജൻസി ഡിപ്പാർട്ട്മെന്‍റിൽ ഡോക്ടറായിരുന്ന ജ്യോതിസ് രാത്രി ഡ്യൂട്ടി കഴിഞ്ഞു മെഡിക്കൽ വിദ്യാർഥികൾക്ക് ക്ലാസിനുശേഷം താമസ സ്ഥലത്തേക്കു കാറിൽ പോകവേ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്.

ജ്യോതിസ് ജോലിചെയ്തു വന്നിരുന്ന ഹോസ്പിറ്റലിൽ കുറഞ്ഞ കാലഘട്ടത്തിനിടയിൽത്തന്നെ ഏറെ അംഗീകാരവും, ആദരവും, സ്നേഹവും പിടിച്ചു പറ്റുവാനും, പ്രാഗൽഭ്യം തെളിയിക്കുവാനും കഴിഞ്ഞു. ലിവർപൂൾ യൂണിവേഴ്സിറ്റിയിൽ നിന്നും മെഡിക്കൽ പഠനം പൂർത്തിയാക്കിയ ജ്യോതിസ് കലാ സാംസ്കാരിക രംഗങ്ങളിലും പ്രതിഭ തെളിയിച്ചിരുന്നു.

ലിവർപൂളിലെ സെന്‍റ് ഹെലനിൽ താമസിക്കുന്ന ചങ്ങനാശേരി സ്വദേശി മണലയിൽ ജോജപ്പൻ ജെസി (കണ്ണൂർ തളിപ്പറന്പ് സ്വദേശി) ദന്പതികളുടെ മൂത്തമകനാണ് ജ്യോതിസ്. ഏക സഹോദരൻ ജോവിസ് എൻഎച്ച്എസ് തന്നെ ഉദ്യോഗസ്ഥനാണ്.

അന്ത്യോപചാര തിരുക്കർമ്മങ്ങൾക്കുശേഷം ദേവാലയത്തിൽ നടത്തപ്പെടുന്ന അനുസ്മരണങ്ങൾക്കും, കൃതജ്ഞതാ പ്രകാശനത്തിനുശേഷം പൊതുജനങ്ങൾക്കായി അന്ത്യാഞ്ജലി അർപ്പിക്കുവാൻ അവസരം ഒരുക്കിയിട്ടുണ്ട്.

ദേവാലയത്തിൽ തുടർന്നു നടത്തപ്പെടുന്ന ഒപ്പീസിനുശേഷം മൃതദേഹം റെയിൻഫോർഡിൽ ഉള്ള ഗ്രീൻ ഏക്കേഴ്സ് പാർക്കിൽ (നാച്ചുറൽ സിമറ്ററി ആൻഡ് സെറിമോണിയൽ പാർക്ക്) എത്തിച്ചു സമാപന ശുശ്രുഷകളും അനുബന്ധ ചടങ്ങുകളും നടത്തുന്നതാണ്.

DATE: JULY 7TH THURSDAY AT 10:30 AM.

VENUE: HOLY CROSS R C CHURCH, PARADISE STREET, ST. HELENS, WA10 1LX.

സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും.
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മെയ് 11ന് നടക്കും.
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.