• Logo

Allied Publications

Americas
ലോക കേരള സഭയെ അഭിനന്ദിച്ച് ഫൊക്കാന ഭാരവാഹികൾ
Share
തിരുവനന്തപുരം: ലോക കേരളസഭയെ അഭിനന്ദിച്ച് ഫൊക്കാന ഭാരവാഹികൾ. കേരളവുമായി പ്രവാസികൾക്കുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ലോക കേരള സഭ സഹായകമാണെന്നും ഫൊക്കാന പ്രസിഡന്‍റ് ജോർജി വർഗീസും ജനറൽ സെക്രട്ടറി സജിമോൻ ആന്‍റണിയും അഭിപ്രായപ്പെട്ടു. ലോക കേരള സഭ സമ്മേളനം നടക്കുന്ന പഴയ നിയമസഭാ മന്ദിരമായ ശങ്കരനാരായണൻ തന്പി ഹാളിൽ മാധ്യമങ്ങളുമായി പ്രതികരിക്കുകയായിരുന്നു അവർ.

പ്രവാസികൾക്ക് ഒരുമിച്ച് കൂടാനും പ്രശ്നങ്ങൾ അവതരിപ്പിക്കാനുമുള്ള മികച്ച വേദിയായി ലോക കേരളസഭ മാറിയിരിക്കുകയാണ്. മുൻപൊക്കെ പ്രവാസികളിൽ നിന്നും എന്ത് ലഭിക്കുമെന്നായിരുന്നു ചർച്ചയെങ്കിൽ ഇന്ന് കേരളത്തിൽ നിന്നും എൻആർഐകൾക്ക് എന്ത് ലഭിക്കുമെന്നാണ് ചർച്ചചെയ്യുന്നത്. ഇത് വലിയ മാറ്റമാണെന്നും ജോർജി വർഗീസും സജിമോനും അഭിപ്രായപ്പെട്ടു.

അമേരിക്കയിലെയും യൂറോപ്പിലെയും ഗൾഫ് രാജ്യങ്ങളിലും മറ്റുമായി കഴിയുന്ന പ്രവാസികൾ കക്ഷിരാഷ്ട്രീയത്തിന്‍റെയോ, ജാതിമതചിന്തകളുടെയോ വേർതിരിവുകളൊന്നുമില്ലാതെയാണ് ഈ ലോക മലയാളി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഇടത് വലത് കക്ഷികളിൽ ആരു കേരളം ഭരിച്ചാലും പ്രവാസികൾ ഒരുപോലെയാണ് ഇടപെട്ടിട്ടുള്ളത്.

കേരളത്തിലെ രാഷ്ട്രീയക്കാർ അമേരിക്കയിൽ എത്തുന്പോൾ കക്ഷിഭേദമന്യേ പാർട്ടിയോ കോടിയുടെ നിറമോ നോക്കാതെയാണ് അമേരിക്കൻ മലയാളികൾ സ്വീകരിക്കാറുള്ളത്. അമേരിക്കൻ മലയാളികളും വിവിധ പാർട്ടികളുടെ അനുഭാവികളാണ്. അത് ഓരോരുത്തരുടെയും വ്യക്തിപരമായ ആശയസ്വാതന്ത്ര്യമാണ്. എന്നിരുന്നാലും പൊതു കാര്യങ്ങളിൽ ഇക്കാര്യങ്ങൾ ആരും പ്രകടിപ്പിക്കാറില്ല. സജിമോൻ കൂട്ടിച്ചേർത്തു.

ഞങ്ങൾ ഇവിടെ വരുന്പോൾ ഞങ്ങൾക്കൊപ്പം സ്നേഹം പങ്കിടാൻ എല്ലാവരും ഉണ്ടാവണമെന്നാണ് ആഗ്രഹിച്ചിരുന്നതെന്നും പ്രതിപക്ഷം ഈ മഹത്തായ സമ്മേളനം ബഹിഷ്ക്കരിച്ച നടപടി ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും ഫൊക്കാനപ്രസിഡന്‍റ് ജോർജി വർഗീസ് പറഞ്ഞു.

എന്നാൽ ലോക മലയാള സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണവും താമസവും നൽകുന്നതിനെ ഒരു പ്രതിപക്ഷ പാർട്ടിയും വിമർശിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. ലോക കേരളസഭാ സമ്മേളനത്തിന്‍റെ മറവിൽ നിയമസഭയിലെ ശങ്കരനാരായണൻ തന്പി ഹാൾ മോടിപിടിപ്പിച്ചതിൽ വൻ അഴിമതിയും ദൂർത്തും നടന്നതായാണ് പ്രതിപക്ഷം ആരോപിച്ചിരുന്നത്. മൂന്നാം പതിപ്പിലെത്തുന്പോൾ നേരത്തെ ഉണ്ടായ നിർദ്ദേശങ്ങളും പരാതികളും സംബന്ധിച്ചുള്ള എന്തൊക്കെ തീരുമാനങ്ങളാണ് സർക്കാർ കൈക്കൊണ്ടതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഒരു പ്രോഗ്രസ് കാർഡ് അവതരിപ്പിക്കാനെങ്കിലും സർക്കാർ തയ്യാറാവേണ്ടിയിരുന്നു എന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.

ഫൊക്കാന മുൻ പ്രസിഡന്‍റുമാരായ ഡോ. എം അനിരുദ്ധൻ, പോൾ കറുകപ്പള്ളിൽ, ജോണ്‍ പി.ജോണ്‍, മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജോയി ഇട്ടൻ എന്നിവരാണ് ലോക കേരള സഭ പ്രതിനിധികളായി പങ്കെടുക്കുന്ന മറ്റു ഫൊക്കാന നേതാക്കന്മാർ .

എംഡി സ്ട്രൈക്കേഴ്സ്‌ ക്യാപിറ്റൽ സോക്കർ ടൂർണമെന്‍റ് മേയ്‌ 25ന്.
മേരിലാൻഡ്‌: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്‍റിന് മേരിലാൻഡ്‌ വേദിയാകുന്നു.
ഡാളസിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു; പ്രതി പിടിയിൽ.
ഡാളസ്: ഡാളസ് ഫെയർ പാർക്കിന് സമീപം രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു.
ജോണി കുര്യനെ ബ്രൂക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്‍കി ആദരിച്ചു.
ബ്രൂക്ലിന്‍: ന്യൂഹൈഡ് പാര്‍ക്കിലെ ജോണി ജോസഫ് കുര്യനെ ബ്രുക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്‍കി ആദരിച്ചു.
"ക്ലീൻ ക്ലീൻ ടുഗതര്‍' യത്‌നത്തില്‍ സജീവ പങ്കാളികളായി ടോറോന്‍റോ സീറോമലബാർ സമൂഹം.
ടോറോന്‍റോ: ഭൗമദിനാചരണത്തോട് അനുബന്ധിച്ചു സിറ്റി ഓഫ് ടോറോന്‍റോ സംഘടിപ്പിക്കുന്ന സാമൂഹ്യ ശുചീകരണ യത്നത്തിൽ സീറോമലബാ
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വിദ്യാലയങ്ങൾക്ക് നേരെ ആക്രമണസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചതോടെ രഹസ്യമായി തോക്കുകൾ കൈവശം വയ്ക്