• Logo

Allied Publications

Middle East & Gulf
വിസ ഏജന്‍റിന്‍റെ പീഡനം നേരിട്ട തിരുപ്പതി സ്വദേശിനിയെ നാട്ടിലെത്തിച്ചു
Share
കുവൈറ്റ് സിറ്റി : വിസ ഏജന്റിന്റെ പീഡനം നേരിട്ട തിരുപ്പതി സ്വദേശിനിയെ കുവൈത്ത് ഇന്ത്യൻ എംബസി കണ്ടെത്തി നാട്ടിലേക്ക് തിരികെ അയച്ചതായി അധികൃതര്‍ അറിയിച്ചു.തിരുപ്പതിയിൽ നിന്നുള്ള ശ്രാവണിയെ വിസ ഏജന്റ് ബന്ദിയാക്കിയെന്ന് 'ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്' കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് ചെയ്തത്.

ഏജന്‍റ് തന്നെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി ഭർത്താവിന് വീഡിയോ സന്ദേശം അയച്ചിരുന്നതിനെ തുടര്‍ന്നാണ്‌ പീഡന വിവരം പുറത്തായത്. മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ്‌ എംബസ്സി നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്. തുടര്‍ന്ന് എംബസി ഷെല്‍ട്ടറിലേക്ക് മാറിയ ശ്രാവണി കഴിഞ്ഞ ദിവസം നാട്ടിലേക്ക് യാത്ര ചെയ്തതായും സുരക്ഷിതമായി ഭർത്താവിനൊപ്പം ചേർന്നതായി ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യൻ എംബസിയുടെ 12 വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈൻ നമ്പറുകൾ ഏത് സമയത്തും ലഭ്യമാണെന്നും പരാതികളോ ബുദ്ധിമുട്ടോ ഉള്ള ഇന്ത്യന്‍ പ്രവാസികള്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു..ഏത് ഇന്ത്യന്‍ ഭാഷയിലും വാട്ട്‌സ്ആപ്പ് നമ്പറുകളിലേക്ക് വോയിസ് സന്ദേശങ്ങളായോ ടെക്സ്റ്റുകളോ അയക്കാമെന്നും അടിയന്തിര സാഹചര്യങ്ങളിൽ എംബസിയിൽ എത്താൻ ഈ ഹെൽപ്പ് ലൈനുകൾ ഉപയോഗിക്കണമെന്നും എംബസി അറിയിച്ചു..

ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു.
മസ്‌കറ്റ്: ഒമാനിലെ നിസ്‌വയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു.
ഭിന്നശേഷി കുടുംബ സംഗമത്തിന് കൈത്താങ്ങായി കേളി.
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെയും കാളത്തോട് മഹല്ല് കമ്മിറ്റിയുടെയും സഹകരണത്തോടെ തൃശൂർ ജില്ലയിലെ ഡിഎഡബ്ല്യുഎ
ലോകസഭാ തെരഞ്ഞെടുപ്പ്: ഓവർസീസ് എൻസിപി കൺവൻഷൻ സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: ലോകസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി ഓവർസീസ് എൻസിപി ദേശീയ നേതൃത്വം സൂം ആപ്ലിക്കേഷനിലൂടെ ഓൺ
12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി.
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി.