• Logo

Allied Publications

Middle East & Gulf
അൽ സരായത്ത് സീസന്‍ തുടങ്ങി ; കുവൈറ്റ് തീരങ്ങളില്‍ മുത്തുകൾ അടിയുന്നു
Share
കുവൈറ്റ് സിറ്റി : രാജ്യത്തെ ഫഹാഹീൽ മുതൽ നുവൈസീബ് വരെയുള്ള കടല്‍ തീരങ്ങളില്‍ മുത്തുച്ചിപ്പികൾ അടിയുന്നു. അൽ സരായത്ത് സീസണിലിനാണ്‌ മുത്തുകള്‍ ശേഖരിക്കുവാന്‍ സ്വദേശികള്‍ കടലിലേക്ക് യാത്ര തിരിക്കുക. ഉയർന്ന തിരമാലകളും വേലിയേറ്റവും മൂലമാണ് വ്യത്യസ്ത വലുപ്പത്തിലുള്ള മുത്തുച്ചിപ്പികള്‍ തീരങ്ങളില്‍ അടിഞ്ഞ് കൂടുന്നതെന്നും ഇത് സാധാരണ സാഹചര്യമാനെന്നും കുവൈറ്റ് ഡൈവിംഗ് ടീം തലവൻ വാലിദ് അൽ ഫാദിൽ പറഞ്ഞു.

അശാസ്ത്രീയമായ രീതിയില്‍ കടലില്‍ നിന്ന് മണ്ണെടുക്കുന്നതും തീരങ്ങളില്‍ ആൽഗകൾ പെരുകുന്നതും കടൽത്തീരങ്ങളിൽ മുത്തുച്ചിപ്പികളുടെ സാന്നിധ്യത്തിന് കാരണമാകും. കരയില്‍ അടിയുന്ന എല്ലാ മുത്തുച്ചിപ്പികളിലും മുത്തുകൾ അടങ്ങിയിട്ടില്ലെന്നും അൽസൂർ, നുവൈസീബ്, ജുലൈയ പ്രദേശങ്ങളില്‍ ചെറിയ വലിപ്പത്തിലാണ് മുത്തുച്ചിപ്പികള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യവും മുത്തുമായിരുന്നു ഒരു കാലത്ത് കുവൈത്തിന്റെ ജീവിതമാർഗം. മുത്തു തേടിയുള്ള യാത്ര മാസങ്ങളോളം നീണ്ടുനിൽക്കുമായിരുന്നു. മുത്ത് വ്യാപാരികൾ എന്നറിയപ്പെട്ടിരുന്നവർ വലുപ്പത്തിലുള്ള ദ്വാരങ്ങളുള്ള പ്രത്യേക ഉപകരണം ഉപയോഗിച്ചാണ് മുത്തിന്‍റെ വലിപ്പം കണക്കാക്കുക. തുടര്‍ന്ന് വിവിധ മുത്തിന്‍റെ പ്രത്യേകത നോക്കി തരം തിരിച്ച് വേര്‍തിരിക്കും. ഖമാഷ, ഷിറിൻ, ബദ്‌ല, യാക, ഫാസ്, ബാത്‌ൻ, തൻബൂൽ, സഹ്‌തീത്, ബൈദി എന്നീവയാണ് പ്രധാനയിനം മുത്തുകള്‍.

ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു.
മസ്‌കറ്റ്: ഒമാനിലെ നിസ്‌വയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു.
ഭിന്നശേഷി കുടുംബ സംഗമത്തിന് കൈത്താങ്ങായി കേളി.
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെയും കാളത്തോട് മഹല്ല് കമ്മിറ്റിയുടെയും സഹകരണത്തോടെ തൃശൂർ ജില്ലയിലെ ഡിഎഡബ്ല്യുഎ
ലോകസഭാ തെരഞ്ഞെടുപ്പ്: ഓവർസീസ് എൻസിപി കൺവൻഷൻ സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: ലോകസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി ഓവർസീസ് എൻസിപി ദേശീയ നേതൃത്വം സൂം ആപ്ലിക്കേഷനിലൂടെ ഓൺ
12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി.
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി.